0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പിടിച്ചു.

സാം ബൈക്ക് നിയന്ത്രിച്ചുകൊണ്ട് ഒന്ന് ചെരിഞ്ഞു അവളെ നോക്കി.

ആ കണ്ണുകളിൽ പ്രണയമായിരുന്നില്ല, മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഏതോ കറുത്ത ഭൂതകാലത്തിന്റെ നിഴലായിരുന്നു.

​സാം: "അതൊന്നും പറയേണ്ട സമയമല്ല നതാഷാ ഇത്...

ചില കാര്യങ്ങൾ ഇരുട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്.

സമയം വരുമ്പോൾ എല്ലാം ഞാൻ വിശദീകരിക്കാം. ഇപ്പോൾ നീ ഈ യാത്ര ആസ്വദിക്കൂ."

​അവൻ ആക്സിലറേറ്റർ ആഞ്ഞു തിരിച്ചു.

ബൈക്കിന്റെ വേഗത പെട്ടെന്ന് വർദ്ധിച്ചു.

സാമിന്റെ മറുപടിയിൽ ഒരു നിഗൂഢത ഒളിഞ്ഞു കിടപ്പുണ്ടെന്ന് നതാഷയ്ക്ക് മനസ്സിലായി.

അവൻ ആരാണ്?!!

അവന്റെ ലക്ഷ്യമെന്താണ്?!!

ആ ഒരു ചോദ്യചിഹ്നം അവളുടെ മനസ്സിൽ ബാക്കിയായെങ്കിലും, ആ പൗരുഷത്തിന്റെ ഗന്ധവും സാമീപ്യവും അവൾക്ക് നൽകുന്ന സുരക്ഷിതബോധം വലുതായിരുന്നു.

​രാത്രിയുടെ യാമങ്ങളിൽ ബൈക്ക് കൂടുതൽ വേഗതയിൽ നഗരം ലക്ഷ്യമാക്കി പാഞ്ഞു.

നതാഷ തന്റെ കണ്ണുകൾ ഇറുക്കി അടച്ച്, ആ വേഗതയിൽ അയാളോടൊപ്പം അലിഞ്ഞു ചേർന്നു.

തന്റെ ഭർത്താവ് വീട്ടിൽ ഒരു ഭ്രാന്തനെപ്പോലെ കാത്തിരിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം അവൾ അപ്പോഴും മറന്നുപോയിരുന്നു.

അതേസമയം നഗരത്തിലെ വീട്ടിൽ മാത്യുവിന്റെ ഉള്ളിലെ ദേഷ്യം ഇപ്പോൾ ഒരു കറുത്ത പുകയായി ആ മുറിയിലാകെ പടർന്നിരിക്കുകയാണ്.

കഴിച്ച മരുന്നിന്റെ കാഠിന്യം അയാളുടെ തലച്ചോറിനെ മരവിപ്പിച്ചിരിക്കുന്നു.

സോഫയിൽ ആഞ്ഞു ചാരിയിരുന്ന് അയാൾ ഇരുട്ടിലേക്ക് നോക്കി പല്ല് കടിച്ചുകൊണ്ട് സ്വയം സംസാരിച്ചു തുടങ്ങി.

അയാളുടെ ചിന്തകൾ നതാഷയുടെ വളർച്ചയിലേക്കും അതിൽ തനിക്കുള്ള പങ്കിലേക്കും തിരിഞ്ഞു.

​മാത്യു: (ക്രൂരമായ പരിഹാസത്തോടെ) "നതാഷാ... നീ നിന്നെത്തന്നെ മറന്നുപോയോ?

എന്നെ കല്യാണം കഴിക്കുമ്പോൾ നീ ആരായിരുന്നു?

വെറുമൊരു ട്രൈനി!

ആർക്കും വേണ്ടാത്ത, ഒരു രോഗി പോലും തിരിഞ്ഞു നോക്കാത്ത ഒരു സാധാരണ ഡോക്ടർ.

ഞാൻ എന്റെ കൈപിടിച്ച് നിന്നെ ഈ ഉയരങ്ങളിൽ എത്തിച്ചു.

നിനക്ക് ഒരു പേരും പ്രശസ്തിയും ആഡംബരവും നൽകിയത് ഈ മാത്യുവാണ്!"

​അയാൾ കൈകൾ മുറുക്കെ ചുരുട്ടി.

മേശപ്പുറത്തിരുന്ന ഗ്ലാസിലെ ഒഴിച്ചുവച്ച വിലകൂടിയ മദ്യം അയാൾ ഒറ്റവലിക്ക് കുടിച്ചു തീർത്തു.

ലഹരിയും പകയും അയാളുടെ കണ്ണുകളിൽ ചോര പടർത്തി.

​മാത്യു: "ഞാൻ ഉണ്ടാക്കിത്തന്നത് ഞാൻ തന്നെ തിരികെ എടുക്കും.

നാളെ നേരം വെളുക്കുമ്പോൾ നിന്റെ ഈ അഹങ്കാരം

💬 Comments

View all comments