Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അവളുടെ തൊണ്ടയിലൂടെ ഉള്ളിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.
ഉത്തേജനം ലഭിക്കാൻ സാധാരണ നൽകേണ്ടതിന്റെ അഞ്ചിരട്ടിയിലധികം മരുന്ന് ചേർത്ത ആ ദ്രാവകം അവളുടെ രക്തത്തിൽ പടരാൻ നിമിഷങ്ങൾ മതിയായിരുന്നു.
ഒപ്പം ട്രൂത് സിറും എഫക്റ്റും എങ്ങനെ അവളിൽ പ്രതിഫലിക്കും എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും ആയില്ല..
ബോട്ടിൽ താഴെ വെച്ച ലില്ലിയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു.
അവളുടെ ഉടലിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയതുപോലെ അവൾ ഒന്ന് വിറച്ചു. മാത്യു സ്തംഭിച്ചുപോയി.
നതാഷയ്ക്ക് വേണ്ടി താൻ ഒരുക്കിയ ആ നരകം ഇപ്പോൾ ഈ പാവം ലില്ലിയുടെ സിരകളിൽ അഗ്നിയായി പടരുകയാണ്.
അതേസമയം നഗരത്തിലെ റേഡിയോ സ്റ്റേഷന് സമീപത്തെ നിശബ്ദമായ ആ ഇടവഴിയിൽ സാമിന്റെ ബൈക്ക് വന്നു നിന്നു.
മങ്ങിയ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ നതാഷയുടെ ആ കറുത്ത കാർ ഒരു നിഴൽ പോലെ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
ബൈക്കിൽ നിന്നും താഴെയിറങ്ങിയ നതാഷയ്ക്ക് തന്റെ കാലുകൾക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു.
സാമിന്റെ സാമീപ്യം വിട്ടുപോകുന്നതിലെ ഒരുതരം ശൂന്യത അവളിൽ പടർന്നു.
സാം ബൈക്കിന്റെ എഞ്ചിൻ ഓഫാക്കി അവളെ നോക്കി.
ഹെൽമെറ്റിന്റെ ഗ്ലാസിനുള്ളിലൂടെ അവളുടെ കണ്ണുകളിൽ കണ്ടത് പ്രണയമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന എന്തോ ഒരു വലിയ ദുരന്തത്തിന്റെ മുൻകൂർ ഭീതി പോലെ ഒരു നിഗൂഢതയായിരുന്നു.
സാം: (മൃദുവായ സ്വരത്തിൽ ഹെൽമെറ്റ് മാറ്റിക്കൊണ്ട്) "എത്തുമ്പോൾ എന്നെയൊന്ന് വിളിക്കണം. പിന്നെ സൂക്ഷിച്ചു പോകണം..."
നതാഷ മറുപടിയൊന്നും പറഞ്ഞില്ല.
മനസ്സില്ലാ മനസ്സോടെ അവൾ അവന്റെ കൈകളിൽ ഒന്ന് അമർത്തിപ്പിടിച്ചു.
പിന്നീട് അവൾ പതുക്കെ കാറിനടുത്തേക്ക് നടന്നു.
കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും സൈഡ് മിററിലൂടെ അവൾ നോക്കിയത് തന്നെത്തന്നെ നോക്കി നിൽക്കുന്ന സാമിനെയായിരുന്നു.
അവൾ കാറെടുത്ത് മെയിൻ റോഡിലേക്ക് കടക്കുന്നത് വരെ സാം അവിടെത്തന്നെ നിശ്ചലനായി നിന്നു.
അവളുടെ കാറിന്റെ ബാക്ക് ലൈറ്റുകൾ ഇരുട്ടിൽ മറയുന്നത് നോക്കി നിന്ന സാമിന്റെ മുഖത്ത് ഒരു അനിഷ്ട ഭാവം മിന്നിമറഞ്ഞു.
അയാൾ തന്റെ ബൈക്ക് തിരിച്ച് നേരെ ഓപ്പോസിറ്റ് ദിശയിലുള്ള മലഞ്ചെരുവിലെ തന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചു...
അതേസമയം, മാത്യുവിന്റെ വീടിനുള്ളിൽ ലില്ലിയുടെ സ്വബോധം മറഞ്ഞു തുടങ്ങിയിരുന്നു.
മാത്യു നതാഷയ്ക്ക് വേണ്ടി കരുതിവെച്ച ആ മാരകമായ
💬 Comments
View all comments