Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ശ്രമിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല. അവളുടെ ചുണ്ടുകൾ അനങ്ങി.
"ഡോക്ടറേ...എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ...വീട്ടിൽ പോവണം......"
അവളുടെ കൈകൾ മാത്യുവിന്റെ തൊണ്ടയിൽ മുറുകി. ഐസ് പോലെ തണുത്ത വിരലുകൾ! മരണത്തിന്റെ ആ തണുപ്പ് മാത്യുവിന്റെ ഉള്ളിലേക്ക് പടർന്ന നിമിഷം...
"അമലേ...!"
അയാൾ ആ ബെഡിൽ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.
മാത്യുവിന്റെ ഹൃദയമിടിപ്പ് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ശരീരം മുഴുവൻ വിറയ്ക്കുന്നു. ചുറ്റും നോക്കി..
വിജനമായ ഹോട്ടൽ മുറി. പക്ഷേ ആ ഇരുട്ടിൽ എവിടെയോ അമലയുടെ ഗന്ധം ഇപ്പോഴും തങ്ങിനിൽക്കുന്നതുപോലെ.
അയാൾ ലൈറ്റ് ഓൺ ചെയ്തു. കണ്ണാടിയിൽ നോക്കിയ അയാളുടെ മുഖം വളരെയേറെ വെളുത്തിരുന്നു.
അയാൾക്ക് ഇനി ഉറങ്ങാൻ കഴിയില്ല എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു...
'ഈ മുറിയിൽ ഇരുന്നാൽ ഞാൻ ഭ്രാന്തനാകും.'
അയാൾ വേഗം ഡ്രസ്സ് മാറി ബാഗ് എടുത്തു. ഷാജിയേട്ടനെ കണ്ടെത്തിയേ തീരൂ. ഈ നിഗൂഢതയുടെ ചുരുളഴിയാൻ ആ ഹൈറേഞ്ച് മണ്ണിൽ കാലുകുത്താതെ അയാൾക്ക് സമാധാനം കിട്ടില്ലായിരുന്നു..
പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ അയാളുടെ വിരലുകൾ ആ കൊടും തണുപ്പത്തു ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
മഞ്ഞിലൂടെ കുതിക്കുന്ന കാറിന്റെ വിൻഡ്ഷീൽഡിൽ അമലയുടെ മുഖം ഒരു നിഴലായി അയാളെ പിന്തുടരുന്നത് പോലെ അയാൾക്ക് തോന്നി...
അയാൾ അടുത്തുകണ്ട മെഡിക്കൽ ഷോപ്പ് നോക്കിത്തന്നെ വണ്ടിതിരിച്ചു.. ഏറെ കാലമായി താൻ ഉപേക്ഷിച്ചിരുന്ന ആ മനസ്സിനെ തണുപ്പിക്കാൻ വേണ്ടിയുള്ള മെഡിസിൻസ് അയാൾക്ക് ആവശ്യമായി തോന്നിത്തുടങ്ങി..
അതേസമയം ഉറങ്ങിക്കൊണ്ടിരിക്കുന്ന നതാഷയുടെ നിശബ്ദമായ ശ്വാസോച്ഛ്വാസം മാത്രം കേൾക്കുന്ന ആ മുറിയിൽ സാം ആ ചിത്രം പൂർത്തിയാക്കി.
ഉറക്കം അയാളെ അന്ന് ഒട്ടും ബാധിച്ചിരുന്നില്ല.
തന്റെ ഉള്ളിലെ പകയും പ്രണയവും ബ്രഷിലൂടെ ഒഴുകി ആ ക്യാൻവാസിൽ അമലയ്ക്ക് പുനർജന്മം നൽകിയിരുന്നു.
ചിത്രത്തിൽ ഇപ്പോൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന അമലയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു നിന്നു.
.
ക്യാൻവാസിൽ നതാഷയുടെ ഉടലിൽ അമലയുടെ മുഖം തെളിഞ്ഞുനിന്നു... അയാൾ ആ ചിത്രത്തിലേക്ക് നോക്കി വിതുമ്പി.
ജനാലകളിലൂടെ അരിച്ചിറങ്ങിയ ചന്ദ്രപ്രകാശത്തിന്റെ വെള്ളി വെളിച്ചത്തിൽ ആ ചിത്രം വല്ലാത്തൊരു ആത്മീയതയോടെ തിളങ്ങുന്നുണ്ടായിരുന്നു.
12 വർഷം മുൻപ് മാഞ്ഞുപോയ ആ പുഞ്ചിരി വീണ്ടും കൺമുന്നിൽ വന്നതുപോലെ. സാം ആ ചിത്രം
💬 Comments
View all comments