0%

Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പിടിച്ചുതന്നെ മുന്നോട്ട് പോകാൻ അയാൾ തീരുമാനിച്ചു.

​അയാൾ തന്റെ ഫോണിൽ നിന്നും പണ്ട് താൻ വർക്ക് ചെയ്തിരുന്ന ആ സംഭവം നടന്ന ഹൈറേഞ്ചിലെ ഹോസ്പിറ്റലിന്റെ നമ്പർ ഗൂഗിളിൽ നിന്നും തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.

അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെയുള്ള ആ പഴയ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ താൻ പണ്ട് നേതൃത്വം വഹിച്ച ആ കേസിന്റെ ഡീറ്റെയിൽസ് അയാൾ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു..

​മാത്യു: "ഹലോ, ഞാൻ ഡോക്ടർ മാത്യു ആണ്.മുന്നേ അവിടെ വർക്ക്‌ ചെയ്തിരുന്നു. എനിക്ക് അവിടെ ഒരു പന്ത്രണ്ട് വർഷം മുന്നേ നടന്ന ഒരു സർജ്ജറി കേസിന്റെ ഫയൽസ് ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ? പേഷ്യന്റിന്റെ പേര്....."

അയാൾക്ക് മുഴുവനാക്കാൻ ആയില്ല..​അപ്പുറത്ത് ഉള്ള വ്യക്തി ഇടയ്ക്കുകയറി സംസാരിക്കാൻ തുടങ്ങി...ഇല്ലാ എന്ന അവസാനവാക്കിൽ ആ ഫോൺ കാൾ കട്ട് ചെയ്തു..

ആ ഹോസ്പിറ്റലിൽ ഇപ്പോൾ പണ്ട് വർക്ക് ചെയ്തിരുന്ന ആരും തന്നെ ഇല്ല.

ഡോക്ടർമാരും നേഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും എല്ലാം പുതിയ ആൾക്കാർ.

പഴയ രേഖകൾ പലതും ഡിജിറ്റലൈസ് ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ആർക്കൈവ്സിലേക്ക് മാറ്റിയിരിക്കുന്നു. പന്ത്രണ്ട് വർഷം എന്നത് ഒരു വലിയ കാലയളവാണ് എന്ന ബോധം അയാൾക്ക് വന്നുതുടങ്ങുകയായിരുന്നു...

​അയാൾക്ക് ആകെ നിരാശയായി.

തന്റെ ജീവിതം തകർക്കാൻ വന്നവന്റെ മുൻകാലം അറിയാനുള്ള ഏക വഴി ഇത്ര പെട്ടെന്ന് അടഞ്ഞുപോകുമെന്ന് അയാൾ കരുതിയിരുന്നില്ല.

ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ ആരെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ ആ കേസ് ന്റെ ഡീറ്റൈൽസ് അറിയാമായിരുന്നു..

​അയാൾ ഫോൺ കയ്യിൽ മുറുക്കിപ്പിടിച്ചു സോഫയിലേക്ക് ചാഞ്ഞു.

അതേസമയം സാം ഇപ്പോൾ സുരക്ഷിതനാണ്, കാരണം അയാളുടെ ഭൂതകാലം മാഞ്ഞുപോയിരിക്കുന്നു എന്ന ഒരു വിശ്വാസം അയാൾക്കുണ്ട്...

എന്നാൽ മാത്യുവിന്റെ വർത്തമാനകാലം ഇപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.

നതാഷ അയാളുടെ കൂടെയാവും...താൻ പണ്ട് ചെയ്ത ആ ഒരു ഒരു കൈപ്പിഴയ്ക്ക് സാം ഇപ്പോൾ പകരം വീട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു..

എവിടെ തുടങ്ങണം എന്നറിയാതെ മാത്യു തന്റെ തലയിൽ കൈവച്ച് ഇരുന്നു.

​അയാൾക്ക് എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണം.

അല്ലാതെ അയാൾക്ക് ഇനി ഒരു നിമിഷം സമാധാനത്തോടെ ഇരിക്കാനോ ഉറങ്ങാനോ കഴിയില്ല എന്നയാൾ മനസ്സിലാക്കി.

നിരാശയുടെ നിഴലിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞത്..

ഷാജിയേട്ടൻ!

അന്ന് ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ അറ്റൻഡർ ആയിരുന്നു ഷാജിയേട്ടൻ.

ആ നാട്ടിലെ ഓരോ കുടുംബത്തെയും ഓരോ വഴികളെയും കുറിച്ച് അയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു.

ഡോക്ടർമാർ മാറിമാറി വന്നിട്ടും ആ

💬 Comments

View all comments