Chapter Title : തളിരിട്ട മോഹങ്ങൾ 1 [സ്പൾബർ]
എന്ന് നേരത്തേ ഞാൻ തീരുമാനിച്ചിരുന്നു… കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നാൽപതോളം പെണ്ണ് കാണൽ ഞാൻ നടത്തി… പല കാരണങ്ങളാൽ ഒന്നും നടന്നില്ല…”
പുറത്ത് ഛന്നംപിന്നം മഴ ചിണുങ്ങിത്തുടങ്ങിയത് ശ്രദ്ധിച്ച് ടീച്ചർ വീണ്ടും വായന തുടർന്നു..
“എനിക്കൊരമ്മ മാത്രമേ ഉള്ളൂ… അഛൻ നേരത്തേ മരിച്ചു… ഒരു പെങ്ങളുള്ളതിനെ കെട്ടിച്ച് വിട്ടു…
എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമമുണ്ട്… ഞാൻ ആത്മാർഥമായി ശ്രമിച്ചിട്ടും അത് നടക്കുന്നില്ല…”
സാവിത്രിക്കിപ്പഴും ഒന്നും മനസിലായില്ല..
തന്നോടവനിതെന്തിനാണ് പറയുന്നതെന്നും മനസിലാക്കാനായില്ല..
“ അവസാനം കണ്ട പെൺകുട്ടിയുമായി കല്യാണം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു…
പക്ഷേ, അതും ഒഴിഞ്ഞ് മാറിപ്പോയി…
നിസാര കാരണം പറഞ്ഞ് ഞാൻ തന്നെയാണത് ഒഴിവാക്കി വിട്ടത്…
ഇത് മാത്രമല്ല, ഞാൻ കണ്ട നാൽപത് പെൺകുട്ടികളേയും എനിക്കിഷ്ടപ്പെട്ടിരുന്നു… അവർക്കെന്നെയും…
എന്നിട്ടും അതിലൊന്ന് പോലും നടക്കാതിരുന്നതിന് കാരണവും ഞാനായിരുന്നു…
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അതെല്ലാം മുടക്കിയത് ഞാനായിരുന്നു… “
സാവിത്രി നടുങ്ങിപ്പോയി… !
എന്തൊക്കെയാണീ എഴുതിയിരിക്കുന്നത്… ?.
സ്വന്തം കല്യാണം മുടക്കുകയോ… ?.
അതും ഒന്നും രണ്ടുമല്ല…നാൽപതെണ്ണം… !
ഇവനെന്ത് മനുഷ്യനാണ്..?.
സൈക്കോ ആണോ ഇവൻ… ?.
പക്ഷേ, തനിക്കങ്ങിനെ തോന്നിയിട്ടേ ഇല്ല….
“ഞാനെന്ത് മനുഷ്യനാണ് എന്നായിരിക്കും ടീച്ചറിപ്പോ ചിന്തിക്കുന്നത്… എനിക്ക് വട്ടുണ്ടോന്ന് പോലും ഇപ്പോൾ ടീച്ചർ ചിന്തിക്കുന്നുണ്ടാവും…
ഇല്ല… ഞാൻ നൂറ് ശതമാനം നോർമലാണ്… ബി എ വരെ പഠിച്ച, ഒരദ്ധ്യാപകനാകാൻ ആഗ്രഹിച്ചവനാണ് ഞാൻ…
കിട്ടിയത് പ്യൂണിന്റെ ജോലിയും… അതിലൊന്നും എനിക്ക് സങ്കടമില്ല…
ഇനിയും ഇത് കീറിക്കളയാൻ ടീച്ചർക്ക് സമയമുണ്ട്…”
ഇതെന്തിനാണിവൻ ഇടക്കിടെ എഴുതുന്നതെന്ന് സാവിത്രി അൽഭുതപ്പെട്ടു..
ഇനിയെന്തായാലും കാര്യമറിയണം.. എന്തിനാണ് തന്നോടിത് പറയുന്നത് എന്നറിയണം..
“ഞാൻ പറഞ്ഞല്ലോ, പെണ്ണ് കാണാൻ പോയ എല്ലാ പെൺകുട്ടികളും നല്ല കുട്ടികളായിരുന്നു… അതിൽ സർക്കാർ ജോലി ഉള്ളവർ വരെ ഉണ്ടായിരുന്നു….
പക്ഷേ, അവരെയാരെയും ജീവിത പങ്കാളിയാക്കാൻ എനിക്കാവില്ലായിരുന്നു… കാരണം ഞാൻ വേറൊരു പെൺകുട്ടിക്ക് വാക്ക്കൊടുത്തിരുന്നു…."
സാവിത്രി ആശ്വാസത്തോടെയൊന്ന് നിശ്വസിച്ചു..
അപ്പോൾ അതാണ് കാര്യം.. അവനൊരു പെൺകുട്ടിയുമായി പ്രേമത്തിലാണ്..അവന്റെ വീട്ടുകാരോ,അവളുടെ വീട്ടുകാരോ സമ്മതിച്ചിട്ടുണ്ടാവില്ല..
അവരെ ഒന്നിക്കാൻ തന്റെ സഹായം വേണ്ടി വരും..
ഇതിലിപ്പോ താനെന്ത് ചെയ്യാനാണ് ..?.
രണ്ട് വർഷമായി ഉണ്ണിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല..
പിന്നെ ഈ കാര്യം തന്നോട് പറയാൻ എന്താണ് കാര്യം…?.
അവൾക്കിപ്പഴും അവന്റെ ഉള്ളിലുള്ളത് വ്യക്തമായില്ല..
“ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും, ഞാനെന്തിനാണ് ഇതൊക്കെ ടീച്ചറോട് പറയുന്നതെന്ന്… അതിന് കാരണമുണ്ട്… ഇത് കീറിക്കളയാൻ ടീച്ചറിനിയും സമയവുമുണ്ട്…”
ദേ പിന്നേം…
അടിമുടി ദുരൂഹതയാണല്ലോന്ന്
💬 Comments
View all comments