Chapter Title : തമി 3 [Maayavi]
വെച്ചു പിടിച്ചു.അവിടെ ലെച്ചുവും കുഞ്ഞേച്ചിയുമായി കൊണ്ടുപിടിച്ച വർത്തമാനം വേറൊന്നുവല്ല സെരിയലിന്റെ കഥ തന്നെ.നമ്മളതിൽ തലയിടാൻ പോയില്ല.വാട്സാപ്പ് തുറന്നപ്പോൾ തന്നെ കടപ്പുണ്ട് നിമേച്ചിടെ മെസ്സേജ്.വേറൊന്നുവല്ല ആൾ ഇപ്പോൾ കുറച്ചായി ബിസിയാ. പുള്ളിക്കാരിടെ പപ്പേടെ ബിസ്സിനെസ്സ് ഇപ്പോൾ ചേച്ചിയും കൂടെ നോക്കി നടത്തുന്നുണ്ട്.അതിന്റേതായ കുറിച്ചു തിരക്കുകൾ.അന്നത്തെ ആ സംഭാഷണത്തിനിശേഷം ഞങ്ങൾ തമ്മിൽ സെക്സ് ചാറ്റൊന്നും ഉണ്ടായിട്ടില്ല.ചേച്ചിക്കാഗ്രഹമുണ്ടെലും അവസാനം കുറ്റക്കാരൻ ഞാനാകും എന്തിനു വെറുതെ.അങ്ങനെ ചേച്ചിയുമായുള്ള ചാറ്റ് തകർക്കുമ്പോഴാണ് ഇവരുടെ ചർച്ചയിലേക്കൊന്നു പാളിനോക്കിയത്. കുഞ്ഞേച്ചി ഫോണിലാണെങ്കിലും ലെച്ചുന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുന്നുണ്ട്.നിമേച്ചി പിന്നെ കാണാം എന്നും പറഞ്ഞു ഓഫ്‌ലൈനായി.പിന്നെ ഫോണിൽ കാര്യാമായ ഒന്ന്നുമില്ലാത്തോണ്ട് ഫോൺ മാറ്റി വെച്ചു.
""അല്ല പാറു നാളെ എന്താ ദിവസം""
പെട്ടെന്തോ ഓർത്തപോലെ ലെച്ചു ആരാഞ്ഞു.
""നാളെ… മ്മ് ശനിയല്ലേ""
ഒട്ടൊരു നേരത്തെ ആലോചനക്ക് ശേഷം കുഞ്ഞേച്ചിയുടെ മറുപടി.ശെരിയാ നാളെ ശനിയാ.അതിനിപ്പോ ന്താപ്പാ!
""അതല്ല ഡേറ്റ് എത്രയാണെന്ന്""
എന്താപ്പോ സംഭവം ഞാനും രണ്ടാളേം മാറി മാറി നോക്കി.
""അതോ…മ്മ്മ്… എട്ടല്ലേ""
""അതേ നാളെ ഒക്ടോബർ എട്ടാ""
""അതിനിപ്പോ ന്താ""
അതെന്നിൽ നിന്നുമാരുന്നു.
""നാളെത്തെ ദിവസത്തിന്റെ പ്രതേകതയെന്താണ് നിനക്കറിയില്ലേ""
ഇത്തിരി ശബ്ദമുയർത്തി ലെച്ചു പാറുനോട് ചോദിച്ചു.എന്നാൽ അത്രയും നേരം ഫോണിൽ നോക്കി മറുപടി പറഞ്ഞവൾ തലയുയർത്തി ചിന്തിക്കുന്ന അങ്ങോട്ടുമിങ്ങോട്ടും കണ്ണീട്ടാട്ടുന്നത് എമർജൻസി ലാമ്പിന്റെ കുഞ്ഞി വെട്ടത്തിൽ നല്ലോണം കാണാം.
""നാളായല്ലേ പാറു നിങ്ങളുടെ വിവാഹ വാർഷിക്കാം""
അവളെ കൊണ്ട് നടക്കില്ല എന്നുകണ്ടപ്പോൾ അവസാനം ലച്ചു തന്നെ പറഞ്ഞു.എന്നാൽ അത്രയും നേരം എൽഈഡി പോലെ കത്തിനിന്ന അവളുടെ മുഖം പെട്ടന്ന് സീറോബൾബായി.അതു മറക്കാൻ എന്നോണം വീണ്ടും ഫോണിലെക്കു മുഖം പൂഴ്ത്തി.
""എന്നാലും നീയിതു മറന്നല്ലോ പാറുവേ""
ലെച്ചു വിടുന്ന ലക്ഷണമൊന്നുമില്ല.എന്നലും ഇവളെ കൊള്ളാവാല്ലോ സ്വന്തം വിവാഹദിനം പോലും ഓർമയില്ലേ.എല്ലാ വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്ന കാര്യവാണ് ഇങ്ങനത്തെ ദിവസങ്ങൾ മറന്നു പോകുന്നത്.എന്നാൽ പെണ്ണുങ്ങളെല്ലാം ഓർത്തിരുന്നു ആണുങ്ങളുടെ തലേലാവും കുറ്റം മൊത്തം.
"'മാ..മറന്നതല്ലേ പെട്ടന്നങ്ങോട്ടു ഓർമവന്നില്ല""
""ആ ഏതായാലും നാളെനമുക്കൊന്നമ്പലത്തിൽ പോകാം,മഹിയില്ലാത്തോണ്ട് ആഘോക്ഷങ്ങളൊന്നും വേണ്ടാ""
ലെച്ചു തന്റെ അഭിപ്രായം മുന്നോട്ടു വെച്ചു.
"'ഞാനില്ലമ്മേ… നാളെയെനിക്ക് ബാങ്കിൽ പോണം""
പെട്ടന്ന് തന്നെയവൾ ചാടിക്കെറി
💬 Comments
View all comments