0%

Chapter Title : The Shadows 1 [വിനു വിനീഷ്]

Author : Kambikathakal Read All Parts 145

ആയിരുന്നു വൈഗ. തൃശ്ശൂർ സ്വദേശിനി. കോളേജ് കാലഘട്ടത്തിൽ കവിതയും കഥയും അത്യാവശ്യം പാട്ടുമായി നടന്നിരുന്ന സമയത്താണ് അർജ്ജുവുമായി പ്രണയത്തിലാകുന്നത്. തുടർന്ന് എൻജിനിയറിങ് പാസായി ഇപ്പോൾ കൊച്ചിയിൽ സ്വകാര്യസ്ഥാപനത്തിൽ സിവിൽ എൻജിനിയറായി ജോലിചെയ്യുന്നു. പ്രണയം വീട്ടിലറിഞ്ഞു. പക്ഷെ അർജ്ജുവിന്റെ ചുറ്റുപാട് ഇഷ്ട്ടപ്പെടാത്ത വൈഗയുടെ അച്ഛൻ അവളെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ഫലം കണ്ടില്ല. ദിനംതോറും പ്രണയത്തിന്റെ തീവ്രത കൂടിവരികമാത്രമാണ് ചെയ്തത്.

ടൗണിൽ നിന്ന് വലതുവശത്തേക്ക് ഇൻഡിക്കേറ്ററിട്ട് ബൈക്ക് തിരിച്ചതും പിന്നിൽനിന്ന് ശരം വേഗത്തിൽ മറ്റൊരു ബൈക്ക് അർജ്ജുവിന്റെ വലതുവശം ചേർന്ന് കടന്നുപോയിതും, ഒരുമിച്ചായിരുന്നു.

"ആർക്ക് വയുഗുളിക വാങ്ങാനാടാ പന്ന കഴുവേറിയുടെ മോനെ പോകുന്നത്."

അരിശം മൂത്ത അർജ്ജുൻ അയാളെ ഉച്ചത്തിൽ തെറി വിളിച്ചു. പക്ഷെ നിയന്ത്രണം വിട്ട ആ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകൊണ്ട് മറിഞ്ഞുവീണത് നിമിഷനേരത്തിനുള്ളിലായിരുന്നു.

ഉടനെ ഒരു മരുതികാർ സംഭവസ്ഥത്തേക്ക് കുതിച്ചെത്തി. ബൈക്കിൽ നിന്നും വീണ ആ ചെറുപ്പക്കാരനെ രണ്ട് മൂന്നു പേർ ചേർന്ന് ബലം പ്രയോഗിച്ച് കാറിനുള്ളിലേക്കു വലിച്ചുകയറ്റി.

നിലത്തു വീണുകിടക്കുന്ന ബൈക്ക് ഒരാൾ താങ്ങിയെടുത്ത് സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകുന്നത് അർജ്ജുൻ നോക്കിനിന്നു.

എന്താണ് സംഭവിച്ചത് എന്നറയാതെ അർജ്ജുൻ ചുറ്റുപാടും നോക്കി.

രാത്രിയുടെ നിശബ്ദത അർജ്ജുവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു.

രണ്ടുദിവസത്തെ മഴയിൽ റോഡ് വരെ ക്ലാവുപിടിച്ചു കിടക്കുകയാണെന്നു ബൈക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോൾ അയാൾക്ക് മനസിലായി.

വലതുകൈകൊണ്ടു നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന മുടിയിഴകളെ കോതിയൊതിക്കിക്കൊണ്ട് അർജ്ജുൻ സംഭവസ്ഥലത്തേക്ക് നടന്നു. ഒപ്പം തന്റെ നിക്കോൺ ക്യാമറയും കൈയിൽ കരുതി.

സ്ട്രീറ്റ്ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ബൈക്ക് റോഡിൽ വീണുരഞ്ഞതിന്റെ പാടുകൾ അർജ്ജുൻ തന്റെ ക്യാമറകണ്ണുകൾകൊണ്ട് ഒപ്പിയെടുത്തു.

തിരിഞ്ഞു നടക്കുമ്പോഴാണ് ഇളംങ്കാറ്റിന്റെ ഗതിക്കനുസരിച്ച് പാറിനടക്കുന്ന ഒരു കടലാസ് അർജ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

കുനിഞ്ഞിരുന്നു അയാൾ ആ കടലാസുകഷ്ണം കൈയിലെടുത്തു. രക്തക്കറയെന്നുതോന്നിക്കുന്ന എന്തോ അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അർജ്ജുൻ ആ കടലാസുകഷ്ണം തിരിച്ചും മറിച്ചും നോക്കി.

വ്യത്യസ്തമായി ഒന്നും കണ്ടില്ല, ഏതോ ബില്ലിന്റെ ബാക്കി പത്രംഎന്നപോലെ അവശേഷിക്കുന്ന ആ കടലാസുകഷ്ണം അയാൾ തന്റെ പേഴ്‌സിനുള്ളിലേക്ക് തിരുകി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു. ആരാണ് ആ ചെറുപ്പക്കാരൻ? എന്തിനാണ് അയാളെ പിടിച്ചുകൊണ്ടുപോയത്.?

💬 Comments

View all comments