Chapter Title : The Shadows 1 [വിനു വിനീഷ്]
സ്റ്റേമെന്റ് എഴുതാൻ വേണ്ടി തയ്യാറായിനിന്നു.
"നിങ്ങടെ പേരും അഡ്രസ്സും ഒന്നുപറയ്." ജോർജ്ജ് അവരുടെ നേരെനിന്നുകൊണ്ടു ചോദിച്ചു.
"എന്റെ പേര് വത്സല, വൈറ്റിലയിലാണ് താമസം.
"ഇന്ന് എന്താ ശരിക്കും നടന്നത്.?"
"പതിവുപോലെ ഞാൻ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ഭക്ഷണമുണ്ടാക്കാൻ ചെന്നതാണ് സാറേ, അപ്പഴാ അവിടെ.."
ബാക്കിപറയാൻ വത്സല ഒന്നു ബുദ്ധിമുട്ടി.
"എന്നിട്ട് നിങ്ങൾ എന്തു ചെയ്തു." കോൺസ്റ്റബിൾ രവിയായിരുന്നു ആ ചോദ്യം ആരാഞ്ഞത്.
"ഞാൻ വാച്ച്മാനെ വിവരം അറിയിച്ചു."
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അർജ്ജുൻ ഉറക്കത്തിനിന്നും എഴുന്നേറ്റത്.
ആര്യ കോളിംഗ്.
"എന്തുവാടി ഒന്നുറങ്ങാനും സമ്മതിക്കില്ലേ.?" ഫോൺ എടുത്തിട്ട് അർജ്ജുൻ ഒറ്റവാക്കിൽ ചോദിച്ചു.
"എടാ, ഇന്ദിരാ വിമൻസ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചു. ന്യൂസ് കവർചെയ്യണം നീ പെട്ടന്ന് വാ, ഞാൻ ഇവിടെ വെയ്റ്റിംഗ് ആണ്."
"ഓഹ്, എപ്പോ? " പുതപ്പിനുള്ളിൽനിന്നും എഴുന്നേറ്റ് അർജ്ജുൻ ചോദിച്ചു.
"പുലർച്ചെയാണ് ന്ന് തോന്നുന്നു."
"മ് ശരി, ഒരു പതിനഞ്ച് മിനുട്ട് ഞാൻ വരാ"
കോൾ കട്ട് ചെയ്ത് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അർജ്ജുൻ ബാത്റൂമിലേക്ക് ഓടിക്കയറി.
"ആരാ വാച്ച്‌മാൻ ? കോൺസ്റ്റബിൾ രവി ചോദിച്ചു.
"ഞാനാ സാറേ.." മുൻപ് അവർക്ക് വഴികാണിച്ചുകൊടുത്തയാൾ മുന്നിലേക്ക് നീങ്ങിനിന്നുകൊണ്ട് പറഞ്ഞു.
"ഞാനാണ് സർ സ്റ്റേഷനിൽ വിളിച്ചത്.
"വാർഡൻ എവിടെ ജോർജെ? " നെറ്റിയിൽ തടവിക്കൊണ്ട് ജയശങ്കർ ചോദിച്ചു.
"സർ ഇവിടെയുണ്ട്."
"വരാൻ പറയു."
"യെസ് സർ."
അല്പം തടിച്ചു ഉയരം കുറഞ്ഞ ഒരു സ്‌ത്രീ സാരിയുടുത്തുകൊണ്ട് അവരുടെ ഇടയിലേക്ക് നടന്നുവന്നു.
" ആത്മഹത്യ ചെയ്യാൻതക്ക എന്തെങ്കിലും കാരണം?"
ജയശങ്കർ ചോദിച്ചു.
"ഇല്ല സാറേ ഇന്നലേം കൂടി കളിച്ചു ചിരിച്ചു സംസാരിച്ചതാ"
"എന്താ ഈ കൊച്ചിന്റെ പേര്?" സ്റ്റേറ്റ്മെന്റ് എഴുതുന്ന ജോർജിനോട് ജയശങ്കർ ചോദിച്ചു.
"നീന. സാർ, ഈ കുട്ടി നമ്മുടെ മിനിസ്റ്റർ പോളച്ചന്റെ സഹോദരന്റെ മകന്റെ കുട്ടിയാണ്."
"ദേ വന്നു അടുത്ത പണി." കസേരയിൽ നിന്നും എഴുന്നേറ്റ് ജയശങ്കർ പിറു പിറുത്തു.
"സാർ," ഇടയിൽ കയറി രവി വിളിച്ചു.
"എന്തടോ.."
"മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണം ന്ന് പറയുന്നു.
തുടരും...
💬 Comments
View all comments