0%

Chapter Title : The Shadows 14 [വിനു വിനീഷ്]

Author : Kambikathakal Read All Parts 111

അയാളുടെ പേരുണ്ട്. ഞാൻ വെരിഫൈ ചെയ്തതാണ്."

"ഓക്കെ അനസ്. ഞാൻ ഐജിക്ക് വിളിക്കട്ടെ, എയർപോർട്ട് പോലീസിന് ഇൻഫോർമേഷൻ കൊടുക്കണം. ആഫ്റ്റർ ദാറ്റ് ലെറ്റ്സ് ഗോ."

രഞ്ജൻ ഫോൺ കട്ട്ചെയ്ത് ഐജി ചെറിയാൻപോത്തനെ വിളിച്ച് അനസ് കൈമാറിയ വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ അദ്ദേഹം എയർപോർട്ട് പോലീസിൽ വിളിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു.

വൈകുന്നേരം 3 മണിയായപ്പോഴേക്കും ജിനു ഐജിയുടെ ഓഫീസിൽ ചെന്ന് രഞ്ജനെ ഫോണിൽവിളിച്ചു.

30 മിനിറ്റിനുള്ളിൽ രഞ്ജൻ ഐജിയുടെ ഓഫീസിൽ എത്തിച്ചേർന്നു.

വെയ്റ്റിങ് റൂമിൽ ഇരിക്കുന്ന ജിനുവിനെയും കൂടെവന്ന ചെറുപ്പക്കാരനെയും കോൺസ്റ്റബിൾവന്ന് ഐജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹാഫ്‌ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ ഐജിയുടെകൂടെ രഞ്ജനെകണ്ട ജിനു ശിരസ് അല്പം താഴ്ത്തി.

"ടെയ്ക്ക് യൂർ സീറ്റ്." രഞ്ജൻ അവരോടായി പറഞ്ഞു.

"ഹൂ ഈസ്‌ ദിസ്.?" കൂടെവന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട് രഞ്ജൻ ചോദിച്ചു.

"സർ, ഇത് രാജേഷ്. ഞാൻ.."

"ഓഹ്, ഫിയാൻസി. ഓക്കെ, എന്താണ് കാണണമെന്നുപറഞ്ഞത്." രഞ്ജൻ ജിനുവിന്റെ മുഖത്തേക്കുനോക്കികൊണ്ട് ചോദിച്ചു. ബാഗിൽനിന്നും ഒരു ചെറിയ താക്കോൽ എടുത്ത് ജിനു മേശപ്പുറത്തുവച്ചിട്ട് അവൾ രഞ്ജന്റെ മുഖത്തേക്ക് നോക്കി.

"സർ, സുധിയെ എനിക്കറിയാം. ഒന്നുരണ്ടുതവണ ഞാൻ കണ്ടിട്ടുണ്ട്."

"പിന്നെ അന്നെന്തിനാ നുണപറഞ്ഞത്." രഞ്ജൻ അവളുടെ മുഖത്തേക്കുനോക്കിയപ്പോൾ ജിനു ശിരസ് താഴ്ത്തി.

"ഇതെന്തിന്റെയാണ് ?" ജിനു കൊടുത്ത താക്കോൽ ഉള്ളംകൈയിൽ വച്ചിട്ട് രഞ്ജൻ ചോദിച്ചു.

"സർ, നീന സുധിയെ ഏൽപ്പിക്കാൻ തന്നുവിട്ടതാണ്. ഒരു കുറിപ്പുമുണ്ട്. പക്ഷെ അതിനിടക്കാണ് നീന ആത്മഹത്യ ചെയ്യുന്നതും സുധിയെ കാണാണ്ടാകുന്നതും. "

"എന്ത് കുറിപ്പ്.?"

ജിനു തന്റെ ബാഗിൽനിന്നും നാലായിമടക്കിയ ഒരു കടലാസ് രഞ്ജനുനേരെ നീട്ടി. അതുവാങ്ങി തുറന്നുനോക്കിയ രഞ്ജൻ ജിനുവിന്റെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി.

"7th. ജനുവരി .1993" രഞ്ജൻ താക്കോലും കടലാസും മാറിമാറി വീക്ഷിച്ചു.

"സീ ജിനു, നിങ്ങൾ അവസരത്തിനൊത്ത് ഓരോ നുണകൾ പറയുമ്പോൾ അതിനോട് ചുറ്റിപ്പറ്റിനടക്കുന്ന അന്വേഷണം വേറെ തലത്തിലേക്ക് പോകുകയാണ്. ഞാനാദ്യമേ പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന്. സത്യം സത്യമായി പറഞ്ഞാൽ നിങ്ങൾക്ക് ഇന്നിവിടെ വന്നിരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല."

"സോറി സർ. എന്നെ ഏൽപിച്ച ഈ കുറിപ്പും,കീയും സുധിയെ ഏൽപ്പിക്കണം എന്നെയുണ്ടായിരുന്നോള്ളൂ." രഞ്ജന്റെ മുൻപിൽ അവൾ തലകുനിച്ചിരുന്നു

"യൂ നോ വൺതിങ്. ഇറ്റ് വാസ് എ മർഡർ." രഞ്ജൻ മേശപ്പുറത്ത് തന്റെ വലതുകൈകൊണ്ട് ശക്തിയായി അടിച്ചു. ശേഷം ഐജിയുടെ മുഖത്തേക്ക് നോക്കി.

"സോറി സർ. സീ ജിനു, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അറിയാഞ്ഞിട്ടല്ല. അത് ചെയ്യാത്തതാണ്. കൊലപാതകക്കേസിൽ

💬 Comments

View all comments