0%

Chapter Title : The Shadows 2 [വിനു വിനീഷ്]

Author : Kambikathakal Read All Parts 112

ജയശങ്കറിനുചുറ്റും മാധ്യമപ്രവർത്തകർ തടിച്ചുകൂടി. കൂടെ അർജ്ജുനും ആര്യയും ഉണ്ടായിരുന്നു.

"സർ, ഇതൊരു ആത്മഹത്യയാണോ?അതോ കൊലപാതകമോ?"

"ആത്മഹത്യകുറിപ്പോ മറ്റെന്തെങ്കിലും കിട്ടിയോ?

ചോദ്യങ്ങൾ നാലുഭാഗത്തുനിന്നും ഉയർന്നു.

"സീ, പരിശോധന തുടരുന്നുണ്ട്. കുറിപ്പോ അനുബന്ധതെളിവുകളോ കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുവേണ്ടി കാത്തിരിക്കാം."

"ആത്മഹത്യാകുറിപ്പ് കിട്ടാത്ത ഈ അവസരത്തിൽ നീനയുടെ മരണം ദുരൂഹത ഉയർത്തുന്ന ഒന്നാണോ സർ. ?

ചാനൽ 'ബി'യുടെ മൈക്കുപിടിച്ചുകൊണ്ടു ആര്യ ചോദിച്ചു.

"ഞങ്ങൾ അന്വേഷിക്കട്ടെ എന്നിട്ട് വിശദമായറിപ്പോർട്ട് നിങ്ങൾക്ക് തരാം.ഓക്കെ."

അത്രെയും പറഞ്ഞുകൊണ്ട് ജയശങ്കർ പുറത്തുകിടക്കുന്ന പോലീസ് ജീപ്പിനുള്ളിലേക്ക് കയറി.

"അർജ്ജുൻ ദേ അവിടെ നിൽക്ക്. ഓക്കെ. സ്റ്റാർട്ട്." മൈക്ക് പിടിച്ചുകൊണ്ട് ആര്യ നിന്നു.

"ഇന്ന് പുലർച്ചയാണ് സീപോർട് എയർപോർട്ട് റോഡിലുള്ള ഇന്ദിരാവിമൻസ് ഹോസ്റ്റലിലെ അടുക്കളയിൽ നീന എന്ന പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലാത്തതുകൊണ്ട് നീനയുടെ മരണത്തിൽ ദുരൂഹതയേറുന്നു. സംഭവസ്ഥലത്തുനിന്നും ക്യാമറമാൻ അർജ്ജുവിനൊപ്പം ആര്യ ലക്ഷ്മി ബി ന്യൂസ്.

ക്യാമറ ഓഫ്‌ചെയ്ത് അർജ്ജുൻ അല്പനേരം മൗനമായി നിൽക്കുന്നതുകണ്ട ആര്യ അവന്റെ തോളിൽതട്ടി കാരണം ചോദിച്ചു..

"എന്നാലും ഒരു ആത്മഹത്യകുറിപ്പ് പോലുംവക്കാതെ ആ കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താകും.? അതാണ് ഞാൻ ആലോചിക്കുന്നത്.

"എന്തായാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെ" ആര്യ അവനെ ആശ്വസിപ്പിച്ചു.

"മ്, വരട്ടെ, എന്തായാലും വാ നമുക്ക് സ്റ്റുഡിയോയിലേക്ക് പോകാം ടെലികാസ്റ്റ്ചെയ്യാനുണ്ട്."

അർജ്ജുൻ അവളെവിളിച്ചുകൊണ്ടു ചാനലിലേക്ക് പോയി.

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് നീനയുടെ ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്തിന് അവൾ ആത്‍മഹത്യചെയ്തു എന്ന ചോദ്യംമാത്രം ബാക്കിയാക്കി ഇടവകയിലെ കുടുംബകല്ലറയിൽ അവർ അവളെ അടക്കംചെയ്തു.

പിറ്റേന്ന് വൈകിട്ട് എസ് ഐ ജയശങ്കറിന്റെ ഫോണിലേക്ക് മിനിസ്റ്ററുടെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി വിളിച്ചു.

"എടോ ജയശങ്കറെ താനിന്നുരാത്രി ഗസ്റ്റ് ഹൗസിലേക്ക് ഒന്നുവരണം."

"ഉവ്വ് സർ, വരാം."

ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തുവച്ച നീനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പലതവണ അയാൾ വായിച്ചുനോക്കി. അവസാനം ഒരുചോദ്യം മാത്രം അവശേഷിച്ചു. 'എന്തിനുവേണ്ടി അവൾ ആത്മഹത്യ ചെയ്‌തു.'

ഫയൽമടക്കി ഹാൻഡ്ബാഗിൽ വച്ചിട്ട് ജയശങ്കർ ജീപ്പെടുത്ത് ഹാൻഡ്ബാഗുമായി വീട്ടിലേക്കുപോയി.

ശേഷം അയാൾ അവിടെനിന്ന് ഇടപ്പള്ളിയിലുള്ള പോളച്ചന്റെ ഗസ്റ്റ്ഹൗസ് ലക്ഷ്യമാക്കി ജീപ്പ് ഓടിച്ചു.

ഐയ്ഞ്ചൽ എന്നപേരുള്ള വീടിന്റെ

💬 Comments

View all comments