0%

Chapter Title : The Shadows 2 [വിനു വിനീഷ്]

Author : Kambikathakal Read All Parts 112

പറഞ്ഞു.

"എനിക്കാമുറിയൊന്നു പരിശോധിക്കണം."

"വരൂ സർ,"

വാർഡൻ എസ് ഐ ജയശങ്കറിനെയും മറ്റ് കോൺസ്റ്റബിൾമാരെയും കൂട്ടി നീനയുടെ മുറിയിലേക്കു നടന്നു.

കോണിപ്പാടികൾ ഓരോന്നായി തള്ളിനീക്കുമ്പോഴും മുന്നോട്ട് നയിക്കാനുള്ള തെളിവുകൾ കിട്ടുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു ജയശങ്കറിന്.

"സർ ഇതുവഴി." വാർഡൻ കാണിച്ച വഴിയിലൂടെ അവർ മുന്നോട്ട് നടന്നു.

ഫോർ കെ എന്ന മുറിയിലേക്ക് വാർഡൻ ആദ്യംകയറി. ശേഷം ജയശങ്കറും രവിയും ജോർജും.

നാല് കട്ടിലുകൾ. അതിൽ ജാലകത്തിനോട് ചാരിയായിരുന്നു നീനയുടെ കട്ടിൽ കിടന്നിരുന്നത്. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാൽ ഒരു സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടമാണ്.

"ഈ റൂമിലുള്ള ബാക്കി മൂന്നുപേരെവിടെ വിളിക്കൂ അവരെ." ജയശങ്കർ വാർഡനോടായി പറഞ്ഞു. ശരിയെന്നഭാവത്തിൽ അവർ വേഗം താഴേക്കുപോയി ഉടനെതന്നെ തിരിച്ചുവന്നു. കൂടെ നീനയോടൊപ്പം താമസിച്ചിരുന്ന മറ്റ് മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു. മുറിയിലേക്ക് കടന്നുവന്ന് അവർ മൂന്നുപേരും നിരന്നുനിന്നു. നീനയുടെ വേർപാട് അവരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് അവരുടെ മുഖത്തുനിന്ന് ജയശങ്കറിന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

"എന്താ നിങ്ങടെ പേര് ?.. ജയശങ്കർ മൂന്നുപേരുടെ മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.

"ജിനു,

"അക്സ"

"അതുല്യ"

"നീന ആത്മഹത്യ ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുണ്ടോ?

"ഇല്ല സാർ, ഇതുവരെ അങ്ങനെ ഒരു സംസാരം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല."

ജിനു ആയിരുന്നു ജയശങ്കറിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്.

"പ്രണയം ഉണ്ടായിരുന്നോ അവൾക്ക്.?" എസ് ഐ വീണ്ടും ചോദിച്ചു.

"സർ, അവളുടെ ചേച്ചി ഇവിടെതന്നെയാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രണയമോ മറ്റു ബന്ധങ്ങളോ അവൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഞങ്ങൾക്ക് മനസിലായിട്ടുള്ളത്. കൂടെ കൂടെ അവളുടെ ചേച്ചി ഇവിടേക്ക് വരും. നീനയുടെ കാര്യത്തിൽ അത്രക്ക് ശ്രദ്ധയുണ്ടായിരുന്നു നീതുചേച്ചിക്ക്.

അക്‌സ സംസാരിക്കുന്നതിനിടയിൽ ജോർജ് നീനയുടെ കട്ടിലും അതിനോട് ചേർന്നുകിടക്കുന്ന ചെറിയ അലമാരെയും പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

"സർ, ഒന്നുല്ല." ജോർജ് പറഞ്ഞു.

"ഷിറ്റ്..! " ജയശങ്കർ അടുത്തുള്ള മേശയിൽ മുഷ്ഠി ചുരുട്ടി ആഞ്ഞടിച്ചു.

"ശരി നിങ്ങൾ പൊയ്ക്കോളൂ, ആവശ്യം വരുമ്പോൾ ഞാൻ വിളിപ്പിക്കാം."

"ശരി സർ" ജിനുവും, അക്സയും, അതുല്യയും ഡോർ തുറന്ന് പുറത്തേക്ക് നടന്നു.

നീനയുടെ മൃതദേഹവുമായി ആംബുലൻസ് ഇന്ദിര വിമൻസ് ഹോസ്റ്റലിൽനിന്നും ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയ

💬 Comments

View all comments