Chapter Title : The writer [Ajitha]
അയാളുടെ തലക്ക് സമീപം ഒരു പകുതി തീർത്ത മദ്യ കുപ്പിയും ഉണ്ട്. അയാൾ കുടിച്ചു അബോധവസ്ഥയിൽ ആണെന്ന് അവൾക്ക് മനസ്സിലായി. ഇനി നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായ അവൾ തിരികെ വണ്ടിയിൽ കയറി വീട്ടിൽ എത്തി. തോമസ് സാറിനെ വിളിച്ചു കാര്യം പറഞ്ഞ്. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.
പിറ്റേന്ന് അവൾ 8 മണിയായപ്പോൾ വീണ്ടും സെൽവന്റെ വീട്ടിൽ പോകാനായി വെളിയിലേക്കിറങ്ങിയപ്പോൾ നല്ല കോട മഞ്ഞുണ്ട്. അവൾ അയാളുടെ വീട്ടിൽ എത്തി, അയാൾ അവിടെ പല്ല് തേക്കുകയാണ്, അവളെ കണ്ടതും അയാൾ അമ്പരന്ന് നോക്കി, തന്നെ തിരക്കി ഇന്നുവരെയും ആരും ഇങ്ങോട്ട് വന്നിട്ടില്ല എന്നകാരണത്താൽ ആണ്. അവൾ അയാളുടെ അടുത്തെത്തി,
" സെൽവൻ ചേട്ടൻ അല്ലേ "
" ആമ, നീങ്ക യാര് "
" ഞാൻ നിള, ഒരു കാര്യം തിരക്കാൻ ആണ് ഞാൻ വന്നത് "
" സൊള്ളുങ്ക "
" വേണിയെ പറ്റിയാണ് എനിക്കറിയേണ്ടത് "
ആ പേര് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു, അയാൾ ഒന്നും മിണ്ടാതെ അൽപനേരം നിന്നു
" എന്താ ഒന്നും മിണ്ടാത്തത് "
" നീങ്ക പൊലീസ, എത്തന വാട്ടി നാൻ സൊള്ളണം, ഇനി സൊള്ളാമൂടിയത്, നീങ്ക ദയവു സെയ്‌തു പൊങ്ക"
അയാൾ അകത്തേക്ക് പോയി, അവൾ എന്തു ചെയ്യണം എന്നറിയാതെ അല്പസമയം അവിടെ നിന്നിട്ട് തിരികെ ചായക്കടയിൽ വന്നു.
" ആ കുഞ്ഞോ, ചെയ്യായെടുക്കട്ടെ "
" ആ "
അയാൾ ചായയുമായി വന്നു,
" കുഞ്ഞ് സെൽവനെ കണ്ടോ, "
" ഉം, കണ്ടു, എന്നാൽ അയാൾ സംസാരിക്കാൻ കൂട്ടക്കുന്നില്ല "
" കുഞ്ഞിന് എന്താ അറിയേണ്ടത്, എനിക്കറിയാവുന്ന കാര്യം ഞാൻ പറഞ്ഞ് തരം "
" ചേട്ടാ , സെൽവന്റെ മകൾ വേണിയുടെ കാര്യമാണ് അറിയേണ്ടത്, "
" മോളെ, ആ കൊച്ചൊരു പാവം ആയിരുന്നു, പഠിത്തത്തിൽ മിടുക്കിയും ആണ്, സെൽവന്റെ ഭാര്യ അവർ തമിഴ് നാട്ടിൽ നിൽക്കുമ്പോൾ തന്നെ മരിച്ചതാണ്, അതിനു ശേഷമാണു അവർ ഇവിടെ വന്നത്. സെൽവൻ അവളെ പൊന്നു പൊലയാണ് നോക്കിയിരുന്നത്. ഈ നാട്ടിലെ ടാപ്പിംഗ് എല്ലാം അവനാണ് ചെയ്തോണ്ടിരുന്നത്. പെട്ടെന്നൊരു ദിവസം ആ കുഞ്ഞ് ഇവിടുത്തെ കുളത്തിൽ വീണു മരിച്ചെന്നു വാർത്ത കേൾക്കുന്നത്. ആർക്കും അത് വിശ്വസിക്കാനായില്ല. കാരണം സെൽവൻ അവളെ നിന്തൽ പഠിപ്പിച്ചിട്ടുണ്ട്., പിന്നെ അയാൾ കുഞ്ഞിനോട് ഒന്നും
💬 Comments
View all comments