തീരം തൊടാത്ത തിരകൾ [CBI]
ആയിരുന്നു ..അച്ചായൻ ഗൾഫിൽ ഉള്ള സമയത്തെ അഭി ആയിരുന്നു ആവീട്ടിലെ കര്യങ്ങൾ ഒക്കെ ചെയ്തിരുന്നത് അതുകൊണ്ട് അച്ചായന് അവനെ നല്ല വിശ്വാസം ആയിരുന്നു ,പ്രവാസം നിർത്തി അച്ചായൻ ഇവിടെ വന്നിട്ടു ഇപ്പൊൾ 6 മാസം ആകുന്നുള്ളൂ അയാളുടെ എന്തു കാര്യത്തിനും അഭി കൂടെ ഉണ്ടായിരുന്നു .. ആ വിഷമം അവന്റെ മുഖത്ത് കൃത്യമായി കാണാമായിരുന്നു.
"അമ്മേ, ഞാൻ വേഗം ഒന്നുകുളിച്ച് റെഡിയാകാം. നമുക്ക് അങ്ങോട്ട് പോകണം. പാൽ കറക്കാൻ പോകുന്നത് ഇന്ന് മുടക്കേണ്ടി വരും.അവൻ അത് പറയുമ്പോൾ അവൻ്റെ മുഖത്തെ വിഷമം രുക്മിണി അമ്മ കാണുന്നുണ്ടായിരുന്നു," അഭി വേഗം എഴുന്നേറ്റ് മുണ്ട് മുകളിലേക്ക് കുത്തിക്കെട്ടിക്കൊണ്ട് പറഞ്ഞു.
"ആ മോനേ, നീ വേഗം റെഡിയാക്. ഞാനും മിനിയും ദാ ഇറങ്ങുകയാ. ലിസി മോളെ അവസ്ഥ എന്തായിരിക്കുമോ എന്തോ . അവൾ തനിച്ചായിപ്പോയില്ലേ..." രുക്മിണി പറഞ്ഞു.
അഭി വേഗം കിണറ്റുകരയിലേക്ക് നടന്നു. ആ തണുത്ത വെള്ളം കോരി തലയിലൊഴിക്കുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അമ്മയും അനിയത്തിയും മുന്നേ നടന്നുപോയി.
മിനിറ്റുകൾക്കകം റെഡിയായ അഭി, മഞ്ഞപ്പാറയിലെ ആ മൺവഴിയിലൂടെ കുര്യാക്കോസിന്റെ വീട്ടിലേക്ക് വേഗത്തിൽ നടന്നു.
ചുറ്റുമുള്ള റബ്ബർ തോട്ടങ്ങളിൽ നിന്നും മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു. കുര്യാക്കോസിന്റെ വീടിന്റെ മുന്നിൽ ആളുകൾ കൂടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ, തലതാഴ്ത്തി സങ്കടത്തോടെ നടന്നു അവൻ ആ വീട്ടിലേക്ക് കയറി..
മൂടിനിന്നിരുന്ന കനത്ത മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് കുര്യാക്കോസിന്റെ വീടിന്റെ മുറ്റത്തേക്ക് ആളുകൾ ഓരോരുത്തരായി എത്തിത്തുടങ്ങിയിരുന്നു. ഹൈറേഞ്ചിലെ ആ വലിയ വീടിന്റെ സിറ്റൗട്ടിൽ നാട്ടുകാർ നിശബ്ദരായി ഇരിക്കുന്നുണ്ട്. ഉള്ളിൽ നിന്നും ലിസിയുടെയും അമ്മ മറിയാമ്മ ചേടത്തിയുടെയും കരച്ചിൽ നേർത്തു കേൾക്കാം.
ആ നീ വന്നോ " സുകുമാരൻ ചേട്ടൻ ആയിരുന്നു അത് . എന്താ ചേട്ടാ സംഭവിച്ചതു അവൻ ചോദിച്ചു , അറ്റ്കാന്ന പറഞ്ഞത്.ബോഡി പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുപോയിട്ടുണ്ട് അറ്റാക്ക് ആണെങ്കിൽ പിന്നെന്തിനാ പോസ്റ്റുമോർട്ടം..? അവൻ ചോദിച്ചു . ഓ അതെന്നും അറിയാൻ മേല ..ഇനി അവൻ്റെ ബോഡി കൊത്തി കീറിയാലെ അവർക്ക് സമാധാനം ആവുമെങ്കിൽ അവര് ചെയ്യട്ടെ നീ ഉള്ളിലേക്ക് ചെന്ന് ആ കൊച്ചിനെയും ലിസിമോളെയും ഒന്ന് നോക്ക് ഇവിടുത്തെ കാര്യം ഒക്കെ ഞാൻ നോക്കിക്കൊളം ബോഡി ആശുപത്രിയിൽ നിന്ന് വരാൻ ഇനിയും സമയമെടുക്കും," സുകുമാരൻ പറഞ്ഞു.
അഭി തലയാട്ടിക്കൊണ്ട് വീടിന്റെ ഉള്ളിലേക്ക് നടന്നു.
അവിടെ ഹാളിന്റെ ഒരു വശത്ത് മകൻ അമലിനെ ചേർത്തുപിടിച്ച് മറിയാമ്മ ചേടത്തി കരയുന്നുണ്ടായിരുന്നു. അഭി അവരുടെ അരികിലേക്ക് ചെന്ന് നിലത്തിരുന്നു. ആ വൃദ്ധയുടെ വിറയ്ക്കുന്ന കൈകൾ അവൻ തന്റെ കൈക്കുള്ളിലാക്കി.
"ചേടത്തീ... വിഷമിക്കാതെ. ഞങ്ങൾ ഒപ്പമില്ലേ..." അഭിയുടെ ശബ്ദം ഇടറിയിരുന്നു. അവന്റെ വാക്കുകൾ കേട്ട് മറിയാമ്മ ചേടത്തി അവനെ നോക്കി വിതുമ്പി.
അവിടുന്ന് എഴുന്നേറ്റ് അഭി ബെഡ്റൂമിന്റെ വാതിൽക്കലേക്ക് ചെന്നു.
💬 Comments
View all comments