0%
Chapter 1

തീരം തൊടാത്ത തിരകൾ [CBI]

Author : Guest Author | Read All Parts | 👁 20812 |

അവിടെ കട്ടിലിന്റെ ഒരു വശത്ത് തളർന്നിരിക്കുകയായിരുന്നു ലിസി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. മുറിയിൽ മറ്റ് ചില സ്ത്രീകളും ഉണ്ടായിരുന്നു. അഭി അകത്തേക്ക് കയറി ലിസിയുടെ അടുത്ത് നിന്നു. അവൾ തലയുയർത്തി അഭിയെ നോക്കി.


പിന്നെ ഒറ്റ കരച്ചിൽ ആയിരുന്നു.. എടാ അഭിമൊനെ അച്ചായൻ പോയെടാ എന്നും ഉറക്കെ പൊട്ടി പൊട്ടി കരഞ്ഞു..അത് കണ്ടു അവനും കരച്ചിൽവന്നു അവളെ സമാധാനിപ്പിക്കാൻ അവന് വാക്കുകൾ ഇല്ലായിരുന്നു ❤️

അഭി മുറിയിൽ നിന്നും പുറത്തിറങ്ങി

അവൻ നടന്നു പോകുന്നത് നോക്കി മുറിയിൽ നിന്നിരുന്ന

തങ്കമ്മ: "ദേ നോക്കിക്കേ മേരിക്കുട്ടീ...ഏതാ ഈ ചെക്കൻ ..ഇവരുടെ ബന്ധു ആണോ..?

മേരിക്കുട്ടി: " ഓ അത് നാല് വീട് അപ്പുറത്തുള്ള ചെക്കന. അവൻ അച്ചായൻ്റെ കൂട്ടാ നല്ലപയ്യാന നാട്ടിൽ ഏത് വീട്ടിൽ എന്തുണ്ടായാലും ഈ ചെറുക്കൻ മുൻപന്തിയിൽ കാണും. ഒരു ദുശ്ശീലവുമില്ല. നല്ല സ്വഭാവം. ഈ വീട്ടിൽ ജോലിക്ക് വരുന്ന രുക്മിണി ചേടത്തിയുടെ മകനാ"


കുര്യാക്കോസ് ഗൾഫിലായിരുന്നപ്പോഴൊക്കെ ഈ വീടിന്റെ എല്ലാം നോക്കിയിരുന്നത് അവന കുര്യാക്കോസിനും അവനെ അത്രയ്ക്ക് വിശ്വാസവും ഇഷ്ടവുമായിരുന്നു. പാവം... ആ നല്ല മനുഷ്യൻ ഇങ്ങനെ പെട്ടെന്ന് പോകും എന്ന് ആര് കരുതി!"

അവർ സംസാരിച്ചു നിർത്തുമ്പോഴേക്കും ദൂരെ നിന്നും മഞ്ഞുകാറ്റിനെ കീറിമുറിച്ചുകൊണ്ട് ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ടുതുടങ്ങി. കുര്യാക്കോസിന്റെ മൃതദേഹവുമായി വണ്ടി വരികയാണ്.

ആ ശബ്ദം കേട്ടതും മുറ്റത്തുണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു നിന്നു. വീടിനുള്ളിൽ നിന്നും ലിസിയുടെയും അമ്മയുടെയും നിലവിളി ഉച്ചത്തിലായി. ആംബുലൻസ് ഗേറ്റ് കടന്ന് മുറ്റത്തേക്ക് വരുമ്പോൾ, വണ്ടിയുടെ വശത്തേക്ക് ഓടിച്ചെന്ന് ബോഡി ഇറക്കാനായി കൈ നീട്ടുന്നവരിൽ ഏറ്റവും മുന്നിൽ അഭിയുണ്ടായിരുന്നു.



കുര്യാക്കോസിന്റെ മൃതദേഹം മഞ്ഞപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കല്ലറയിലേക്ക് ഇറക്കി, പ്രാർത്ഥനകൾ അവസാനിച്ച് ആളുകൾ ഓരോരുത്തരായി പിരിഞ്ഞുപോകുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വന്നവരൊക്കെ ലിസിയെയും കുടുംബത്തെയും ആശ്വസിപ്പിച്ച് കവലയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

മരണവീടിന്റെ മുറ്റം പതിയെ ശൂന്യമായി. ദൂരെയുള്ള ചില അടുത്ത ബന്ധുക്കൾ മാത്രമാണ് ഇനി വീട്ടിലുള്ളത്. പന്തൽ കെട്ടിയവരും കസേരയിട്ടവരും സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റിപ്പോയി.


അപ്പോഴും ഉമ്മറത്തെ അവശിഷ്ടങ്ങൾ തൂത്തുവാരാനും, പള്ളിയിൽ കൊണ്ടുപോയ സാധനങ്ങൾ തിരികെ വെക്കാനും അഭി അവിടെത്തന്നെയുണ്ടായിരുന്നു. വിയർപ്പിൽ കുതിർന്ന ഷർട്ടും മടക്കിക്കുത്തിയ മുണ്ടുമായി അവൻ ഓടിനടന്നു. അടുക്കളയിൽ രുക്മിണി അമ്മ അവിടെ ബാക്കിയുണ്ടായിരുന്ന ബന്ധുക്കൾക്കും മറ്റും കഴിക്കാനായി കഞ്ഞിയും പയറും റെഡിയാക്കുകയായിരുന്നു.


ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും ലിസിയും മറിയാമ്മ ചേടത്തിയും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. അവർ ഒന്നും കഴിച്ചിട്ടുമില്ല.


അഭി കൈ കഴുകി പതുക്കെ ലിസി ഇരിക്കുന്ന കിടപ്പുമുറിയുടെ വാതിൽക്കൽ വന്നു നിന്നു. കട്ടിലിന്റെ ഒരരികിൽ മറിയാമ്മ ചേടത്തി തളർന്നിരിപ്പുണ്ട്. ലിസി ജനലിലൂടെ പുറത്തെ തോട്ടത്തിലേക്ക് നോക്കി ശൂന്യമായി ഇരിക്കുകയാണ്.

അഭി പതുക്കെ

💬 Comments

View all comments