തേജാത്മികം 5 [Nishinoya]
എന്താ നടന്നു വരുന്നത്. നിന്റെ ബൈക്ക് എവിടെ..."
"...ബൈക്ക്... ബൈക്ക്... ബൈക്ക് എന്റെ ഒരു കൂട്ടുകാരന്റെ കൈയിൽ ആണ്..."
"... കൂട്ടുകാരന്റെ കൈയ്യിലോ. അതിന് നീ ആ ബൈക്ക് ആർക്കും ഓടിക്കാൻ പോലും കൊടുക്കാറില്ലല്ലോ. സത്യം പറയടാ ബൈക്ക് എന്താ ചെയ്തത്..." സംശയത്തോടെ അമ്മ ചോദിച്ചു.
"...നിങ്ങൾക്ക് എല്ലാം അറിയണോ തള്ളേ. എന്നാ ചെവി തുറന്നു കേട്ടോ ബൈക്ക് ഞാൻ വിറ്റു😡..."
"...വിറ്റെന്നോ 😧. എടാ മഹാപാപി നിന്റെ അച്ഛൻ സ്വന്തം പ്രാണൻ പോലെ കൊണ്ട് നടന്ന ബൈക്ക് ആട അത്. എങ്ങനാടാ അതിനെ വിൽക്കാൻ തോന്നിയെ..."
"...സ്വർണം കൊണ്ട് ഉണ്ടാക്കിയത് ഒന്നും അല്ലല്ലോ. ഒരു വർഷത്തിൽ കുറഞ്ഞത് 5 തവണ വർക്ഷോപ്പിലാ. ആ തകരപാട്ട വിറ്റ് ഒഴിവാക്കാൻപെട്ട പാട് എനിക്ക് അറിയാം..."
"... നീ തന്നെ ആണോ ഇത് പറയുന്നേ 🥺. ഒരുകാലത്ത് ആ വണ്ടിയുടെ പുറത്ത് നിന്നും നീ ഇറങ്ങില്ലായിരുന്നു. കോളേജിൽ ബൈക്ക് ആദ്യമായി കൊണ്ട് പോയപ്പോ നിന്റെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അച്ഛന്റെ ആത്മാവ് നിന്നോട് എങ്ങനെയാട പൊറുക്കുന്നെ..."
"... ഒന്ന് നിർത്തുണ്ടോ പഴയ പുരാണവും അച്ഛന്റെ ആത്മാവും. എനിക്ക് തോന്നി അതുകൊണ്ട് ബൈക്ക് വിറ്റു അത്രതന്നെ..." അത്രയും പറഞ്ഞ് ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു.ഇടുപ്പിലായി കരുതിയിരുന്ന കുപ്പി എടുത്ത് മട മടാന്ന് കുടിച്ചു. ഇപ്പൊ കുടിക്കാതെ മനസമാധാനമായിട്ട് ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയായി. സോബോധത്തിൽ ഇരിക്കുമ്പോൾ ഓരോ ചിന്തകളും ഓർമകളും എന്നെ വേട്ടയാടും ഇതാവുമ്പോൾ ഒന്നും അറിയാതെ ഉറങ്ങാമല്ലോ. പതിവുപോലെ പിറ്റേന്ന് രാവിലെ എഴുനേറ്റ് കാപ്പി കുടിക്കാനായി ടേബിളിൽ ചെന്നിരുന്നു. ഒരുപാട് നേരം ഇരുന്നിട്ടും കാപ്പി വന്നില്ല.
"... ഇവിടെ കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ..." അടുക്കളയിലേക്ക് നോക്കി ഞാൻ ശബ്ദത്തിൽ ചോദിച്ചു എന്നാൽ ഉത്തരം ഒന്നും വന്നില്ല.
"...ഇവിടെ ആരും ഇല്ലേ അതോ എല്ലാരും ചത്തോ 😡..."
വീണ്ടും ഉച്ചത്തിൽ ചോദിച്ചിട്ടും ഉത്തരം ഒന്നും വരാത്തതിനാൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. അമ്മ അവിടെ എന്തോ പാചകം ചെയ്യുന്നുണ്ട്.
"... നിങ്ങൾക്ക് എന്താ തള്ളേ ചെവി കേൾക്കില്ലേ. ഇന്ന് ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേന്ന്..." അടച്ച് വച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി ഞാൻ ചോദിച്ചു.
"... ഞാൻ ഒന്നും ഉണ്ടാക്കിയില്ല..." അമ്മയും കടുപ്പത്തിൽ തന്നെ പറഞ്ഞു.
"... ഒന്നും ഉണ്ടാക്കിയില്ല എന്നോ? പിന്നെ നിങ്ങൾക്ക് ഇവിടെ എന്താ പണി 😡..."
"... നിനക്ക് ഇവിടെ എന്താ പണി. കള്ളും കുടിച്ച് തോന്നുമ്പോൾ കേറി വരുന്നവനൊന്നും വെച്ച് വിളമ്പി കൊടുക്കാൻ എനിക്ക് മനസ്സില്ല..."
"... ദേ തള്ളേ നിങ്ങളോട് ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടരുതെന്ന്..."
"...അതുപോലെ തന്നെയാ എന്റെ കാര്യത്തിൽ നീയും ഇടപെടാൻ വരണ്ട. സമയ സമയം വെച്ച് വിളമ്പി ഊട്ടാൻ നീ സമ്പാദിച്ച് കൊണ്ട് വന്നിട്ടൊന്നും ഇല്ലല്ലോ..." അമ്മ എന്നോട് ചൂടാവാൻ തുടങ്ങി.
"... അല്ലെങ്കിലും നിങ്ങളുടെ ഒണക്ക ചോറും കറിയും ആർക്ക് വേണം..." അവിടെ ഉണ്ടായിരുന്ന പാത്രങ്ങൾ എല്ലാം
💬 Comments
View all comments