Chapter Title : തേജാത്മികം 8 [Nishinoya]
ഉണ്ടോ..."
"...ഓ അതും ശരിയാണല്ലോ. എന്നാ വെൽക്കം ഡ്രിങ്കിൽ കലക്കിയല്ലോ..." എന്തോ വലിയ സംഭവം കണ്ട് പിടിച്ച മട്ടിൽ കിച്ചു തേജസിനെ നോക്കിയതും തേജസ് കിച്ചുവിനെ ഉഴപ്പിച്ചു നോക്കി.
"...വേണ്ടല്ലേ 😁. എന്നാ നമുക്ക് ചെക്കന് അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയാലോ..."
"... ആഹ് ബെസ്റ്റ്. അവൻ ഒരു പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞിട്ട് ഇവിടെ ആർക്കും ഒരു കുലുക്കവും ഇല്ല അപ്പോഴാ അവിഹിതം 😏..." രണ്ടുപേരും ചർച്ച ചെയ്ത് നടന്ന് നടന്ന് പെണ്ണ് ഒരുങ്ങി നിൽക്കുന്ന വേദിയുടെ അടുത്തേക്ക് എത്തി.
"...അപ്പൊ അതും വേണ്ട. ദേ ആശാനേ ദേവു ചേച്ചി നോക്കുന്നു..." സംശത്തിന്റെ ഇടക്ക് കിച്ചുവിന്റെ കണ്ണ് പോയി പതിച്ചത് ദേവുവിന്റെ മുഖത്തേക്ക് ആണ്.
"... എടി ദേവു ഇവർ നിന്റെ കല്യാണം മുടക്കാനാണോ നടത്തനാണോ വന്നത്..." തേജസിന്റെ കൈയിലെ ചിക്കൻ കറി ഉള്ള തൊട്ടിനോക്കി കൂട്ടുകാരി ചോദിച്ചു. അത് കണ്ടതും ദേവുവിന് വല്ലാത്ത ദേഷ്യം വന്നു. തേജസിനെയും തൊട്ടിയിലേക്കും മാറി മാറി നോക്കി.
"... ആശാനേ ചേച്ചിടെ മൂഡ് അത്ര ശെരിയല്ല എന്ന് തോന്നുന്നു. തല്ക്കാലം നമുക്ക് ചേച്ചിടെ മുന്നിൽ പെടാതെ നടക്കാം..." ദേവുവിന്റെ സ്വഭാവം അറിയാവുന്ന കിച്ചു തേജസിനെയും കൂട്ടി അവിടെന്ന് മാറി.
നേരം ഇരുട്ടി പുലർന്നിട്ടും കാര്യമായി ഒന്നും തന്നെ നടന്നില്ല. കതിർമണ്ഡപത്തിലേക്ക് തലപൊലിയുടെ അകമ്പടിയോടെ വിവാഹ പുടവയിൽ ദേവു നടന്നടുത്തു. കിച്ചുവും തേജസും ആൾക്കൂട്ടത്തിന് ഇടയിൽ വെറു കാണികളായി ഇരിപ്പുണ്ടായിരുന്നു. മണ്ഡപത്തിൽ ഇരിക്കുമ്പോഴും ദേവുവിന്റെ കണ്ണുകൾ ആരെയോ തേടി അലഞ്ഞു. അവസാനം അത് ചെന്ന് നിന്നത് തേജസിന്റെ മുഖത്ത് ആയിരുന്നു.
"...ആശാനേ ചേച്ചിടെ അവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു. ഇപ്പോഴും വൈകിയിട്ടില്ല ആശാൻ ചേച്ചിയെ വിളിച്ചിറക്ക് ബാക്കി നമുക്ക് നോക്കാം..."
കിച്ചു എന്തൊക്കെ പറഞ്ഞിട്ടും തേജസിന് ഒരു കുലുക്കവും ഇല്ലായിരുന്നു. കെട്ടുമേളം മുഴങ്ങിയപ്പോഴാണ് തേജസ് യഥാർത്യത്തിലേക്ക് മടങ്ങി വന്നത്. തൊഴുകൈകളോടെ ഈറനണിഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന ദേവുവിനെ കണ്ടപ്പോ എന്റെ ശ്വാസം നിൽക്കുന്ന പോലെ തോന്നി. ചുറ്റുമുള്ളവർക്ക് ഭയഭക്തിയോടെ ആനന്തകണ്ണുനീരുമായി താലി സ്വീകരിക്കാൻ ഒരുങ്ങുന്ന വധുവിനെ പോലെ തോന്നിയേക്കാം. എന്നാൽ ശെരിക്കും അവൾ
💬 Comments
View all comments