Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1
എന്നന്നേക്കും ആയി അകന്നു പോയ വെളുത്ത പൈതൽ ,ഇടത്തേ കവിളിലെ കുഞ്ഞു മറുകും,പാൽമണവും അവളെ വീണ്ടും തളർത്തുന്നു.ഭിത്തിയിൽ താൻ തന്നെ വരച്ച അമ്മയും കുട്ടിയും പെയിന്റിങ്ങിലേക്കു നോക്കി ഓഫീസ് ചെയറിൽ ചാരികിടക്കുകയാണ് സിന്ധു.പണ്ട് ഒരു ഇരുനിറം കലർന്ന ഒരു നിറമായിരുന്നു സിന്ധുവിന് ,എന്നാൽ ഇ സമ്പന്നതയിലേക്കു എത്തുന്നതിനു മുന്നേയുള്ള പരുക്കൻ ഭൂതകാലം മനസിലെ ഇരുട്ട് ത്വക്കിലും പടർത്തിയിരുന്നു.തന്റെ നിറമായിരുന്നില്ല തന്റെ പൊന്നോമനക്കു,റോബർട്ടിന്റെ തൂവെള്ളനിറം ആയിരുന്നു അവനും,എങ്കിലും ആരെയും ആകർഷിക്കുന്ന മുഖകാന്തി,45 വയസ്സിന്റെ മേദസ്സും ,അവിടവിടെ കുറച്ചു കൊഴുപ്പു അടിഞ്ഞിട്ടു ഉണ്ടെങ്കിലും ,മുറ്റിയ കരുത്തുറ്റ ശരീരം,ചുമ്മാ പളപള അല്ല, ഇപ്പോളും ട്രെഡ്മില്ലിലും,ജിമ്മിലും പോയി അവൾ ആ കൊഴുപ്പുരുക്കി ഒരു അംഗവടിവ് കാത്തു സൂക്ഷിക്കുന്നു.ഏതൊരു പുരുഷ കേസരിയും അവളെ തെല്ലൊരു ഭയപ്പാടോടെയേ നോക്കൂ,അത്രക്കുണ്ട് ആകാര ഗാംഭീര്യം.അവൾക്കും പുരുഷ വർഗത്തോട് അത്ര പഥ്യമില്ല.എന്നാൽ പുരുഷ വിരോധിയും അല്ല അതിനു,തക്കകാരണവും ഉണ്ട്.
വടക്കൻ കേരളത്തിലെ മലയോരജില്ലയിൽ കർണാടക സംസ്ഥാന അതിർത്തിയോട് അടുത്ത ഒരു ഗ്രാമത്തിലാണ് സിന്ധുവിന്റെ ജനനം,തോട്ടം മേഖല,ഇരുപതാം വയസ്സിൽ ആണ് അവളുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം.തോട്ടം സൂപ്പർവൈസറായി ജോലിക്ക് വന്ന റോബർട്ട് എന്ന ആലപ്പുഴക്കാരനുമായി സിന്ധു അസ്ഥിക്ക് പിടിച്ച പ്രേമത്തിലായി.വെളുത്ത സുന്ദരനായ ആ യുവാവിനോട് തോന്നിയ പൈങ്കിളി പ്രണയം ഒടുവിൽ ഒളിച്ചോട്ടത്തിലും ഗർഭത്തിലേക്കും നയിച്ചു.എന്നാൽ സിന്ധു ആയുഷ്കാലം തന്റെ തലയിൽ ആകുമോ എന്ന ഭയം കാരണം ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെയും കൊണ്ട് ആ ദുഷ്ടൻ കടന്നുകളഞ്ഞു.അഥവാ സിന്ധു തന്നെ തിരഞ്ഞു വന്നാലും കുട്ടിയെ ഒഴിവാക്കിയാൽ സിന്ധുവിനെ മാത്രം അപകടപ്പെടുത്തിയാൽ മതി എന്ന കുരുട്ടു ബുദ്ധി ആയിരുന്നു റോബർട്ടിന് .ഒരു നാടോടി മട്ടിൽ അഴകൊഴമ്പൻ ജീവിതം നയിക്കുന്ന റോബർട്ടിന്കുടുംബജീവിതത്തിൽ ഒന്നും ഒരു താൽപര്യവുമില്ലായിരുന്നു.ഈ വിവരം എങ്ങാനും ആലപ്പുഴയിൽ തന്റെ തറവാട്ടിൽ അറിഞ്ഞാൽ തന്റെ തല ഉരുളും.ഇവളെയും കുഞ്ഞിനേയും എന്നന്നേക്കും ആയി രണ്ടാക്കി പിരിക്കുക അങ്ങനെ ആണേൽ അവൾ എന്നെ അന്വേഷിച്ചു കണ്ടു പിടിച്ചാലും കുട്ടി ആവും അവളുടെ പ്രിയോറിറ്റി,ആ കുഞ്ഞിനെ ഏതേലും അനാഥാലയത്തിൽ ഉപേക്ഷിച്ചു എത്രയും പെട്ടന്ന് കടന്നുകളയുക എന്നതായിരുന്നു അയാളുടെ പ്ലാൻ,അതൊടുവിൽ അവസാനിച്ചതാവട്ടെ ഇടുക്കിയിലെ ഒരു പള്ളിയുടെ മുന്നിൽ,അവിടെ കുട്ടിയേം ഉപേക്ഷിച്ചു അയാൾ കടന്നു കളഞ്ഞു.മയക്കം വിട്ടുണർന്ന സിന്ധുവിനെ കാത്തിരുന്നത് ഒരു ആയുഷ്കാലം മുഴുവൻ ഓർത്തു കരയാൻ ഉള്ള വാർത്തകൾ ആയിരുന്നു.കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം എങ്ങും എത്തിയില്ല,അത് കുറച്ചു ആശുപത്രി ജീവനക്കാരുടെ സസ്‌പെൻഷനിൽ ഒതുങ്ങി, റോബർട്ടിന്റെ ചതിയും,സമൂഹത്തിന്റെ പഴി ചാരലും , അവളെ പതിയെ ഭ്രാന്തിലേക്കു തള്ളി വിട്ടു,ഒരു വർഷത്തോളം നീണ്ട മെന്റൽ ഹോസ്പിറ്റൽ വാസവും,ചികിത്സയും അവൾ പതിയെ മനോനില വീണ്ടടുത്തു,തന്റെ കുഞ്ഞിനേയും റോബർട്ടിനെയും അന്വേഷിച്ചു ആലപ്പുഴയിൽ എത്തിയ സിന്ധു തന്റെ പ്രസവശഷം തലേദിവസം ആലപ്പുഴയിൽ ഉണ്ടായ ഒരു ബോട്ട് അപകടത്തിൽ കൊല്ലപ്പെട്ട റോബർട്ടിന്റെ
💬 Comments
View all comments