Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
അവൾ അഴിച്ചെടുത്തു. അതു ചന്തുവിനു നേർക്കു നീട്ടി.
'എന്‌റെ കൈയിൽ ആകെയുള്ള വിലപിടിപ്പുള്ളത് ഇതാണ്. ഇതു വിറ്റു ചന്തു കടതുടങ്ങിക്കോ,' അവളാ കമ്മലുകൾ അവനു നീട്ടിക്കൊണ്ടു പറഞ്ഞു.
'അയ്യോ അതൊന്നും വേണ്ട, ഞാൻ വേറെന്തെങ്കിലും വഴി നോ്ക്കിക്കോളാം.' ചന്തു അവളോടു പറഞ്ഞു.
'പറയുന്നതു കേൾക്കൂ ചന്തൂ, ഞാനിനി ഒരുമാസം കൂടിയേ ഇവിടെയുണ്ടാകൂ.ചിലപ്പോ ഈ ഭൂമിയിൽ തന്നെ.മാനം നഷ്ടപ്പെട്ടു ഞാൻ ജീവിച്ചിരിക്കില്ല.അതിനു മുൻപേ ഞാൻ എന്നെത്തന്നെ കൊല്ലും.എന്‌റെ ചന്തു ഇവിടെ നന്നായി ജീവിക്കണം.ഒരു രാജായെപ്പോലെ.അതെനിക്കു മാനത്തിരുന്നു കാണണം.' അവൾ നിർബന്ധിച്ചു കമ്മലുകൾ അവനു നൽകി ഒരു വേദന നിറഞ്ഞ ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു.
യഥാർഥ പെണ്ണെന്നാൽ എന്താണെന്നു മനസ്സിലാക്കുകയായിരുന്നു ചന്തു.അവൾ ചാകാൻ തീരുമാനിച്ചിരിക്കുന്നു.എന്നിട്ടും അവളുടെ കൈയിലെ അവസാനത്തെ വിലപിടിപ്പുള്ള വസ്തുവും തനിക്കു തരുന്നു. ഇവളെ രക്ഷിക്കാതിരിക്കുന്നതെങ്ങനെ....ചന്തുവിന്‌റെ കണ്ണു നിറഞ്ഞു.
ചത്തിട്ടായാലും രക്ഷിച്ചിരിക്കും........
മാനസിയുടെ കമ്മൽ വിറ്റതും കൈയിലുണ്ടായിരുന്ന പൈസയും കൂടിയായപ്പോൾ ബോട്ടു വാടകയ്‌ക്കെടുക്കാനുള്ള തുകയായി.ഹാർബറിൽ നിന്ന് ഒരു ഫിഷിങ് ബോട്ട് വാടകയ്‌ക്കെടുത്തു.തമ്പിയും ഹാർബറിൽ വന്നിരുന്നു.
ബോട്ടിൽ കയറുന്നതിനു മുൻപ് അവൻ ചന്തുവിനെ കെട്ടിപ്പിടിച്ചു. 'എടാ ചന്തുക്കുട്ടാ. നാട്ടിൽ രണ്ടു പെങ്ങൻമാരും വയ്യാത്ത അമ്മയുമുണ്ട്. അല്ലെങ്കിൽ ഞാനും നിന്‌റൊപ്പം വന്നേനെ. എല്ലാം ശരിയാക്കി തിരിച്ചുവരണേടാ.' അവൻ കരയുന്നുണ്ടായിരുന്നു.
ചന്തു അവന്‌റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.
കാറും കോളും നിറഞ്ഞതായിരുന്നു കടൽ. തിരയടിച്ച തീരക്കടലിൽ നിന്ന് ആഴക്കടലിലേക്കു ചന്തു ബോട്ടു പായിച്ചു. പുഴവെള്ളത്തിൽ ബോട്ടോടിക്കുന്നതു പോലെയല്ല കടലിലെന്ന് അവൻ മനസ്സിലാക്കി.തീരക്കടലിൽ ചെറുവള്ളങ്ങളും ബോട്ടുകളുമൊക്കെ ധാരാളമുണ്ടാകും.എന്നാൽ ആഴക്കടലിൽ എത്തുമ്പോൾ നിശബ്ധതയാണ്.ഏകാന്തതയും.എങ്ങും നോക്കിയാൽ കടൽ മാത്രം.നിശബ്ധയായി വിഴുങ്ങാനെന്ന പോലെ കിടക്കുന്ന ആഴി.
മീസാൻ സേഠു തന്ന മാപ്പും കോംപസും ഉപയോഗിച്ച് അവൻ മുന്നോട്ടു
പോയി.കപ്പൽ എവിടെയും കാണാനില്ല.ഇനി തനിക്കു വഴി തെറ്റിയിരിക്കുമോ? അങ്ങനെയെങ്കിൽ തന്‌റെ അന്ത്യം ഈ കടലിൽതന്നെ.ഏതായാലും വരുന്നവഴിക്കു നേവിയുടെയും കോസ്റ്റുഗാർഡിന്‌റെയുമൊന്നും കപ്പലുകളും ബോട്ടുകളും വന്നില്ലെന്നുള്ളത് അവന് ആ്ശ്വാസം നൽകി.
ഒടുവിൽ....ഒരു പൊട്ടുപോലെ കപ്പൽ തെളിഞ്ഞു.സൈമൺ ബോളിവർ.....തനിക്കു ചരക്കെടുക്കേണ്ട കപ്പൽ.പതിയെ പതിയെ അത് അടുത്തു വരുന്നതായി തോന്നി. എന്നാൽ അതു വെറും തോന്നലായിരുന്നു.
കപ്പൽ ദൂരെയായിരുന്നു.വീണ്ടും മുക്കാൽ മണിക്കൂറെടുത്തു അതിനരികിലെത്താൻ.
കപ്പലിന്‌റെ ഡെക്കിൽ ബൈനോക്കുലറുമായി ഒരു
💬 Comments
View all comments