0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 574
പാലസിന്‌റെ പോർച്ചിൽ വന്നു നിന്നു. 'അച്ചാ എന്തൊരു പംഗി...' കൊച്ചു തനു ഇറങ്ങിയതും പൂന്തോട്ടത്തിലേക്കോടി. എട്ടുവയസ്സുകാരനായ തനുവിന് കേരളം നന്നായി ഇഷ്ടപ്പെട്ടിരുന്നു. മാനസിമഹൽ വൃത്തിയായി സൂക്ഷിച്ചിരുന്നു നാണു വാര്യർ. മുതലാളിയും കുടുംബവും വരുന്നതറിഞ്ഞ് അയാൾ കിടപ്പുമുറിയുൾപ്പെടെ എല്ലാ്ം ഭംഗിയായി ഒരുക്കിയിട്ടിരുന്നു. യാത്രാക്ഷീണം തീർക്കാൻ ഒരു കുളി കഴിഞ്ഞിറങ്ങിയ ചന്തുവിനെ മാനസി ഒരു ചായയുമായി എതിരേറ്റു. 'നല്ല അടുക്കള' അവൾ അവനോടു പറഞ്ഞു. ചന്തു ചിരിയോടെ ചായവാങ്ങി കുടിച്ചു. കുറച്ചു സമയത്തിനു ശേഷം ഏറമംഗലത്തേക്കു പോകാൻ അവർ തയാറായി.ഗൂച്ചിയുടെ വിലകൂടിയ വെളുത്ത ഷർട്ടും കറുത്ത പാന്‌റസും ധരിച്ച് അർമാനിയുടെ ഷൂസ് കാലിലും ലക്ഷക്കണക്കിനു രൂപ വില വരുന്ന കാൾട്ടിയറിന്‌റെ വാച്ച് കൈയിലും.പെർഫ്യൂം പൂശുന്നതിനിടെ ചന്തു നിലക്കണ്ണാടിയിലേക്കു നോക്കി. തനിക്കു വന്ന മാറ്റം.വർഷങ്ങൾക്കു മുൻപ് കീറിപ്പറിഞ്ഞ ഷർട്ടും വെയിലേറ്റു കരുവാളിച്ച മുഖവുമായി കണാരേട്ടന്‌റെ തയ്യൽക്കടയിലെ 200 രൂപയുടെ തിരുപ്പൂർ ഷർട് സ്വപ്‌നം കണ്ടു നടന്ന താൻ ഇന്നിടുന്നത് ഡിസൈനർ ഷർട്ടുകൾ.നന്നായി വെളുത്തു ചുവന്നിട്ടുമുണ്ട് താൻ.മുംബൈയിലെ ആഢംബരജീവിതത്തിനു നന്ദി.
'ഒരു ടൈ കൂടി കെട്ടാമായിരുന്നു, ഇതെന്താ ബിസിനസ് മീ്റ്റിനു പോകുവാണോ ചന്ത്വേട്ടൻ മലയാളിപ്പയ്യൻമാർ ഇടുന്നതു പോലെ ജൂബ്ബയോ വേഷ്ടിയോ ഒക്കെ ധരിച്ചു പൊയ്ക്കൂടെ.ഇതൊരു കല്യാണവീട്ടിൽ പോകുവല്ലേ. ' മാനസിയുടെ ആ ചോദ്യം കേട്ടു ചിരിച്ചതേയുള്ളൂ ചന്തു. അവളും നന്നായി ഒരുങ്ങിയിരുന്നു. വിലകൂടിയ നീല ഡിസൈനർ സാരി.കഴുത്തിലും കൈയിലും വജ്രത്തിൽ തീർത്ത ആഭരണങ്ങൾ. ആ വേഷത്തിൽ അവളുടെ ഉത്തരേന്ത്യൻ സൗന്ദര്യം പതിൻമടങ്ങു വർധിച്ചു.അവളെ കാണാൻ ഒരു കരീന കപൂറിന്‌റെ കട്ടാണെന്ന് ചന്തുവിനു പലപ്പോഴും തോന്നിയിട്ടുണ്ട്. 'വാ പോകാം.' അവളുടെ തോളിൽ തട്ടി അവൻ പറഞ്ഞു. ഏറമംഗലം തറവാടിന്‌റെ പടിവാതിൽക്കലെത്തിയപ്പോഴേക്കും തന്‌റെ കാൽ തളരുന്നെന്നു ചന്തുവിനു തോന്നി.അവിടത്തെ കാലിത്തൊഴുത്തുകളിലും വൈക്കോൽകൂനകളിലും പണിയെടുത്ത ദിവസങ്ങൾ. അമ്മാവന്‌റെ കാർക്കശ്യം, ഇ്ച്ഛമ്മായിയുടെ സ്‌നേഹം.രാഗിണിയോടുള്ള പ്രണയം.10 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതിന്‌റെ സങ്കോചം അവനെ പൊതിഞ്ഞു. ചന്തുവിന്‌റെ കാർ ഗേറ്റു കടന്നെത്തി.ബന്ധുക്കളും മറ്റും അവനെ കാണാനായി അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.പത്തു വർഷമായി ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും മുംബൈയിൽ നിന്നു വരുന്നവർ വഴി എല്ലാവരും അവന്‌റെ വളർച്ച അറിയുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ബന്ധുക്കൾ അവനെ

💬 Comments

View all comments