0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 752

ഒളിപ്പിച്ച നിന്റെ ഐഡന്റിറ്റി ഞാനറിഞ്ഞെന്നു നിന്നെ അറിയിക്കണമെന്ന്. അവാർഡ് നേടിയ ബിസിനസ് മാഗ്നറ്റിന്റെ വീട് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വന്നപ്പോൾ വൈകിയതിനാൽ ഒരു ലോഡ്ജിൽ മുറിയെടുത്തത് മാത്രം ഞാൻ ചെയ്ത തെറ്റ്. പിറ്റേന്ന് രാവിലെ നിന്നെ ഞെട്ടിക്കാൻ വന്ന ഞാൻ കണ്ടത് റോഡിലേക്ക് അസൂയയോടെ നോക്കിനിൽക്കുന്ന നിന്നെ.!!!. റോഡിൽ ഒരുമിച്ചിരുന്ന് പോകുന്ന ഭാര്യാഭർത്താക്കന്മാരെ കൊതിയോടെ നോക്കിനിൽക്കുന്ന നിന്റെയാ മുഖം അറിയാതെ മനസ്സിൽ പതിഞ്ഞത് അപ്പോഴയിരുന്നു. മനസ്സിൽ ചിന്തിച്ചുവന്ന ഉദ്ദേശം നിന്റെ സൗന്ദര്യത്തിലേക്ക് മാറി. ഒരിക്കലെങ്കിലും നിന്നെയൊന്ന് അനുഭവിച്ചു നിന്നോടുള്ള പ്രതികാരം പൂർത്തിയാക്കാൻ മനസ്സിലുറപ്പിച്ചതും അന്നായിരുന്നു.

നല്ലൊരു അവസരത്തിനായി ഞാനിവിടെ മുറിയെടുത്ത് തങ്ങി. ഓരോ ദിവസവും നിന്നെ നോക്കിനിന്ന എനിക്ക് നിന്റെയോരോ നിമിഷങ്ങളും മനഃപാഠമായി. അങ്ങനെ പതിയെപ്പതിയെ ഞാൻ നിന്നെ അറിയുകയായിരുന്നു. നിന്നെ തിരിഞ്ഞുപോലും നോക്കുന്നില്ലെങ്കിലും അന്നൊരിക്കൽ നിന്റെ ഭർത്താവ് വന്നിട്ടുപോകുമ്പോൾ നിന്റെ കണ്ണിലുണ്ടായ നനവ്... അതെനിക്കൊരു ഷോക്കായിരുന്നു.

അന്നൊരിക്കൽ ബസിൽ വെച്ചു നിന്റെ അനുവാദമില്ലാതെ ഒരുത്തൻ നിന്നെ തൊട്ടപ്പോൾ..., ആ നിമിഷം ബസിൽ നിന്നിറങ്ങി നടന്നുപോന്ന നിന്റെയാ പോക്ക്... അത് ഞാനൊരിക്കലും മറക്കില്ല. നീയെനിക്കൊരു വിസ്മയമായത് അന്നായിരുന്നു. അന്നെന്നെ വല്ലാതെ തളർത്തുകളഞ്ഞു. സ്വന്തം ശുദ്ധിയിൽ അത്രയേറെ ശ്രദ്ധിക്കുന്ന നിന്നെപ്പോലൊരു പെണ്ണിനെ അറിഞ്ഞുകൊണ്ട് ചതിക്കാനെനിക്കു തോന്നിയില്ല. റോഡിലൂടെ പോകുന്ന ഭാര്യാ ഭർത്താക്കന്മാരെയും കാമുകീ കാമുകൻമ്മാരെയും കാണുമ്പോൾ നിന്നിലുണ്ടാവുന്ന വേലിയേറ്റവും കൊതിയും... നിന്നെ വിട്ടുപോകാൻ ശ്രമിച്ച എന്നെ തടഞ്ഞത് ആ നോട്ടമായിരുന്നു. നിന്റെ നോട്ടത്തിലേ ആ ദാഹം തിരിച്ചറിഞ്ഞ് ഈ ലോകത്തിലെ ഏതെങ്കിലുമൊരു കുറുക്കൻ നിന്റെമേൽ നോട്ടമിട്ടാൽ നീ വീണുപോകുമെന്നെനിക്കുറപ്പായിരുന്നു. അല്ല ഞാൻ ഭയപ്പെട്ടു. അവനും അവന്റെ കൂട്ടാളികൾക്കും കടിച്ചുതുപ്പാനും വാട്‌സ്ആപ്പിൽ ഫോട്ടോസും വീഡിയോസുമായി ഷെയർ ചെയ്യപ്പെടാനുമൊന്നും നിന്നെ ഇട്ടെറിഞ്ഞുകൊടുക്കാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടില്ല ലക്ഷ്മീ....

അതുകൊണ്ട്... അതുകൊണ്ട് മാത്രം..., അന്ന് ഞാൻ നിന്നെത്തേടി വന്നു. മറ്റൊരാളെ കാണുമ്പോൾ നിനക്കുണ്ടാവുന്ന ഈ നിഷ്കളങ്കത... അത് നിന്നിൽനിന്നും അകറ്റാനായിരുന്നു എന്റെ ലക്ഷ്യം. നീ കരുതുന്നതുപോലെ ചിരിക്കുന്നവരും മുഖം സുന്ദരമായവരുമെല്ലാം പുണ്യവാളന്മാരല്ലെന്നു നിന്നെ അറിയിക്കണം എന്നു മാത്രമായിരുന്നു എന്റെയുള്ളിൽ. മനസ്സറിഞ്ഞുവേണം നീ അങ്ങനെയെന്തെങ്കിലും ബന്ധങ്ങളിൽ പെടുന്നങ്കിലെന്നു നിന്നോട് പറയണമെന്ന് തോന്നി.

പക്ഷേ... വന്നപ്പോൾ... നിന്റെ...

💬 Comments

View all comments