Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
താൻ നൽകില്ല.
എതിർക്കുന്നവനെയൊക്കെ താൻ വെട്ടി വീഴ്ത്തിയെന്നിരിക്കും.
തന്റെ പ്രണയ സാഫല്യം കല്യാണിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.
നീയില്ലാതെ ദേവനൊരു ജീവിതമില്ല എന്റെ പ്രിയപ്പെട്ട കല്യാണിക്കുട്ടി.
അവസാനമായി കണ്ണുകൾ അടഞ്ഞു ചിതയിലേക്ക് എടുക്കും വരെ കല്യാണി എന്ന മന്ത്രം മാത്രമായിരിക്കും ഞാനുരുവിടുക.
ദേവൻ ആത്മഗതം പറയുകയാണ്.
പക്ഷെ കല്യാണിക്കുട്ടി എന്ന പദം മാത്രം അവന്റെ വായുടെ അതിർത്തികളെ ഭേദിച്ചു പുറത്തേക്ക് വന്നു.
"കല്യാണിക്കുട്ടിയോ ആരാടാ അത്?"
ബാലരാമന്റെ നോട്ടം തന്റെ നേർക്കാണെന്നെന്ന് അറിഞ്ഞതും ദേവൻ വല്ലാതെ വീർപ്പുമുട്ടി.
എന്തു പറയുമെന്നറിയാതെ അവൻ കുഴങ്ങി.
സ്വന്തം നാവിനെ അവൻ പഴിച്ചു.
"അത് ബാലരാമേട്ടാ ഞാനൊരു നോവലിലെ കാര്യം ഓർത്തതാ"
"ഓഹ് അതിലുള്ളതാണോ കല്യാണി?"
"ഹാ അതേ "
ദേവൻ തലയാട്ടി.
ബലരാമൻ സംശയമകന്ന മനസോടെ മദ്യ സേവ തുടർന്നു.
പിന്നീട് അവർ നടത്തിയത് ഭൂമിപൂജയ്ക്ക് ശേഷം ലക്ഷ്മിയുമായുള്ള ദേവന്റെ കല്യാണത്തെ പറ്റിയായിരുന്നു.
അത് കേട്ടതും മനം മടുത്ത അവൻ മനയിലേക്ക് നടന്നു.
അത്തരം ചർച്ചകൾക്ക് ചെവി കൊടുക്കാതെ.
പിറ്റേന്ന് രാവിലെ ഒരു മുണ്ടും ഷർട്ടും അണിഞ്ഞു അവൻ തന്റെ പ്രിയപ്പെട്ട ബുള്ളറ്റുമായി തറവാട്ടിൽ നിന്നുമിറങ്ങി.
കല്യാണിയുടെ വീടായിരുന്നു ലക്ഷ്യം.
അവളുടെ കൈ വിരൽ ഇന്ന് വൈദ്യനെ കാണിക്കേണ്ട സമയമായി.
അതിനാൽ അവൾക്ക് അരികിൽ എത്താൻ തിടുക്കപ്പെട്ട് അവൻ വണ്ടിയോടിച്ചു.
പരന്നു കിടക്കുന്ന പാടത്തിനോട് ചേർന്നുള്ള മൺറോഡിൽ അവൻ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി.
അതിനു ശേഷം മിററിൽ നോക്കി മുടിയൊക്കെ ഒന്നു ചീകി വച്ച ശേഷം വരമ്പിലൂടെ നടന്നു തുടങ്ങി.
ഈ സമയം കല്യാണി തന്റെ പ്രിയപ്പെട്ട മണിക്കുട്ടിക്ക് തീറ്റ കൊടുക്കുന്ന പ്രവൃത്തിലായിരുന്നു.
അവളുടെ പൊന്നോമന ആട്ടിൻക്കുട്ടിയായിരുന്നു മണിക്കുട്ടി.
ദൂരെ നിന്നും പാടവരമ്പിലൂടെ നടന്നു വരുന്ന ദേവനെ കണ്ട് കല്യാണിയുടെ അച്ഛനും അമ്മയും ഭവ്യതയോടെ നിന്നു.
ദേവൻ ആ വീട്ടു മുറ്റത്തെത്തിയതും ആ ദമ്പതികൾ അവനെ നോക്കി തൊഴുതു.
അപ്പോഴാണ് ദേവനെ കല്യാണി ശ്രദ്ധിക്കുന്നത്.
അവൾ വേഗം തന്റെ മടിയിലുള്ള മണിക്കുട്ടിയെ നിലത്തു വച്ച ശേഷം അവനെ നോക്കി പുഞ്ചിരിയോടെ തൊഴുതു.
ആ പൂച്ചക്കണ്ണുകൾ ഒരു നിമിഷം വിടർന്നു വന്നു.
ദേവനെ
💬 Comments
View all comments