0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 705

തിരിച്ചു കിട്ടിയെന്ന് അവന് തോന്നിപ്പോയി.

ആ മുല്ലപ്പൂ ദന്തങ്ങളെ മറയ്ക്കുന്ന അവളുടെ ചെഞ്ചുണ്ടുകളോട് അവന് പരിഭവം തോന്നി.

ഒന്നു ചിരിക്കാൻ അവ വല്ലാതെ ബുദ്ധിമുട്ടുന്ന പോലെ.

എന്തിനാണ് പെണ്ണെ നീയീ ഗൗരവത്തിന്റെ മൂടുപടം അണിയുന്നത്?

അനന്തുവിന്റെ കണ്ണ് തന്നിലാണെന്ന് അറിഞ്ഞതും പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ആസ്വദിക്കുകയായിരുന്നു അവൾ.

അനന്തുവിനെ കാണുമ്പോൾ മാത്രം തോന്നുന്ന ഒരു തരം വികാരം തന്നെ മൂടുന്നു.

ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്?

അവൾ ആശങ്കയിലായി.

എങ്കിലും അവളുടെ അധരങ്ങളിൽ ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി വിടർന്നു.

അനന്തു തന്റെ ചിരി കണ്ടെന്നു മനസിലായതും അവൾ വീണ്ടും ഗൗരവത്തിന്റെ കുപ്പായം എടുത്തണിഞ്ഞു.

"പോകാം "

അരുണിമ അവനെ നോക്കി.

"ഹ്മ്മ് പോകാം "

ചായ ഗ്ലാസ് ആശമ്മയുടെ കയ്യിൽ കൊടുത്ത് അവൻ എണീറ്റു.

ശേഷം വീടിനു മുറ്റത്തേക്കിറങ്ങി.

അവനെ അനുഗണിച്ചുകൊണ്ട് അരുണിമയും.

ആശ അവർ ഇരുവരെയും യാത്രയാക്കി.

ബുള്ളറ്റ് നിർത്തിയ ഇടത്തേക്ക് അവർ ഒരുമിച്ചു നടന്നു.

പക്ഷെ അവർക്കിടയിൽ മൗനം മാത്രമായിരുന്നു.

അധികം സംസാരങ്ങൾ ഒന്നുമുണ്ടായില്ല.

അനന്തു വേഗം പോയി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് ആക്‌സിലറ്ററിൽ രണ്ടു തിരി തിരിച്ചു.

അവൻ അരുണിമയെ തിരിഞ്ഞു നോക്കി.

"നാട്ടുകാരെ മൊത്തം അറിയിക്കണോ?"

ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഗത്യന്തരമില്ലാതെ അവൾ അവനെ തുറിച്ചു നോക്കി.

അപ്പോഴേക്കും അനന്തു പൂച്ചകുട്ടിയെ പോലെ അടങ്ങിയിരുന്നു.

അവൾ പിറകിൽ കയറിയതും അവൻ ബുള്ളറ്റ് മുന്നോട്ടേക്ക് എടുത്തു.

ആശുപത്രിയിലേക്ക് അന്നൊരിക്കെ പോയതിനാൽ വഴി അവന് കാണാപാഠമായിരുന്നു.

പതിവിന് വിപരീതമായി തന്റെ ചുമലിൽ അരുണിമയുടെ കൈത്തലം പതിഞ്ഞതും അനന്തുവിന് ശരീരമാകെ വിദ്യൂത് പ്രവാഹം നടക്കുന്ന പോലെ തോന്നി.

ഒപ്പം ശരീരത്തെ കുളിരണിയിക്കുന്ന ഒരു തണുപ്പും.

മിറററിൽ കൂടി ഇടയ്ക്കിടെ കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് അറിയാതെയാണെങ്കിലും അവന്റെ കണ്ണുകൾ പാഞ്ഞു.

നല്ലൊരു യാത്രയ്ക്ക് ശേഷം അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് എത്തി.

ബുള്ളറ്റ് പാർക്കിങ്ങിൽ വച്ച ശേഷം അനന്തു അരുണിമയുമായി ഡോക്ടറിന്റെ കൺസൽറിംഗ് റൂമിലേക്ക് പോയി.

ബലരാമൻ നേരത്തെ വിളിച്ചു പറഞ്ഞതിനാൽ ആരെയും കാത്തിരിക്കേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.

ആശുപത്രിയിൽ ചിലവഴിക്കുന്നതിനിടെ തനിക്ക് നേരെ നീളുന്ന സംശയ

💬 Comments

View all comments