Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
പുറത്തേക്ക് നീട്ടി തളികയിലെ അനന്തുവിന്റെ രക്തം ഒരു രക്ഷസിനെ പോലെ നക്കിയെടുത്തു നൊട്ടി നുണഞ്ഞു.
അത് നുണഞ്ഞിറിക്കിയ ശേഷം കുലശേഖരൻ മന്ത്രോച്ഛാരണത്തോടെ അടുത്തുള്ള തുണി സഞ്ചിയിൽ നിന്നും നീളമുള്ള ചൂരൽ വടി ഉള്ളം കയ്യിലെടുത്തു മുറുകെ പിടിച്ചു.
അതിനു ശേഷം ആ സ്വർണ തളികയിൽ ചൂരൽ വടിയുടെ അറ്റം കൊണ്ട് രണ്ടു തവണ ശക്തിയിൽ അടിച്ചു.
പ്രഹരമേറ്റതും പൊടുന്നനെ ആ തളികയിൽ ആലേഖനം ചെയ്തിട്ടുള്ള വൃത്തങ്ങളിലൂടെയും ഗണിത രൂപങ്ങളിലൂടെയും അനന്തുവിന്റെ രക്തം നേർത്ത രൂപത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി.
രക്തത്തിന്റെ സഞ്ചാര പദം പൂർത്തിയായതും കുലശേഖരൻ ആർത്തട്ടഹസിച്ചു.
"ഹ...ഹ....ഹ....ഹ... ഈ കുലശേഖരനെ പരാജയപ്പെടുത്താൻ ഒരു നാഗത്തിനും കഴിയുകയില്ല...... ആ യുവാവിന്റെ എല്ലാ രഹസ്യങ്ങളും നിഗൂഢതകളും ഞാനിതാ കണ്ടെത്താൻ പോകുന്നു...... ആ യുവാവിന്റെ ജീവ ഗണിതത്തിലൂടെ"
തളികയിലെ ആലേഖനം ചെയ്ത രൂപങ്ങളാണ് ജീവ ഗണിതങ്ങൾ.
കുലശേഖരന് തലമുറകളിലൂടെ സമ്മാനമായി കൈമാറി കിട്ടിയ ഒരു അമൂല്യമായ അപൂർവ യന്ത്രം.
ഒരു സ്വർണ തളികയും അതിൽ കോറിയിട്ടുള്ള വിവിധങ്ങളായ ഗണിത രൂപങ്ങളും.
ഈ തളികയിൽ ഒരു മനുഷ്യ രക്തം വീണു കഴിഞ്ഞാൽ ആ ഗണിത രൂപങ്ങളിലൂടെ രക്തം സഞ്ചരിച്ചു തുടങ്ങും.
അങ്ങനെ സഞ്ചാര പദം പൂർത്തിയാക്കി കഴിഞ്ഞാൽ രക്തത്തിന്റെ ഉടമയുടെ ജീവഗണിതം അവിടെ സൃഷ്ടിക്കപ്പെടും.
ജീവഗണിതത്തിലൂടെ ഒരു വ്യക്തിയുടെ ഭൂതം, ഭാവി,വർത്തമാനം,പൂർവകാല ജന്മങ്ങൾ, ജനനം,മരണം, കഴിവുകൾ, ദൗർബല്യങ്ങൾ എന്നിവയൊക്കെ കണക്കാക്കാനും മനസിലാക്കുവാനും സാധിക്കും.
അതാണ് ജീവ ഗണിതത്തിന്റെ അപാരമായ കഴിവ്.
അനന്തുവിന്റെ ജീവഗണിതം പൂർത്തിയായതും കുലശേഖരൻ സന്തോഷത്തോടെ തന്റെ മന്ത്ര ശക്തികൾ ഉപയോഗിച്ച് അതിനെ വിശകലനം ചെയ്ത് അപഗ്രഥിക്കുവാൻ തുടങ്ങി.
അവന്റെ രഹസ്യങ്ങളുടെ താക്കോൽ തേടിക്കൊണ്ട് അയാളും യാത്ര തുടങ്ങി. . . . . പിറ്റേ ദിവസം രാവിലെ തേവക്കാട്ട് മനയിലേക്ക് മൂന്നു ജീപ്പുകൾ വരി വരിയായി പടിപ്പുരയും താണ്ടി കൊണ്ട് വന്നു.
വണ്ടികളുടെ ഒച്ച കേട്ടതും ഗോദയുടെ പണിയിൽ നിന്നും യതി തല പൊക്കി നോക്കി.
എങ്ങോട്ടോ പോകാനിറങ്ങിയ ബലരാമൻ കോലായിൽ തന്നെ ഷർട്ടിന്റെ കൈ തെറുത്തുകൊണ്ട് തൂണും ചാരി നിന്നു.
വണ്ടികളുടെ ശബ്ദം കേട്ടതും ഒരു ഷർട്ട് ഒക്കെ എടുത്തിട്ട്
💬 Comments
View all comments