Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
പോലും അവർക്ക് തോന്നി.
നടന്നു നടന്ന് അവൾ ആ ഇളം വെയിലിലൂടെ മൊട്ടക്കുന്നിന്റെ അടിയിലെത്തി.
ശേഷം ആ കുന്നിലെ കൃത്രിമമായി സൃഷ്ടിച്ച നടകളിലൂടെ അവൾ കയറി തുടങ്ങി.
ഓരോ നടകൾ കേറുന്തോറും അവൾ കണക്കെടുപ്പ് നടത്തിക്കൊണ്ടിരുന്നു.
അവസാനം 150 മത്തെ നട കൂടി താണ്ടിയതും മൊട്ടക്കുന്നിന്റെ മണ്ടയിൽ അവളെത്തി.
ദക്ഷിണ ഏതോ വലിയ ലക്ഷ്യം കൈ വരിച്ച പോലെ നെടുവീർപ്പെട്ടു.
അവൾ നന്നേ അണയ്ക്കുന്നുണ്ടായിരുന്നു.
നെറ്റിയിൽ മൊട്ടിട്ടുകിടന്ന വിയർപ്പ് തുള്ളികൾ ചാലിട്ട പോലെ അവളുടെ ചെന്നിയിലൂടെ ഊർന്നിറങ്ങി.
കഴുത്തിലും നെറ്റിയിലുമുള്ള സ്വേദ കണങ്ങൾ തുടച്ചു മാറ്റിക്കൊണ്ട് അവൾ ആ അൽമര ചുവട്ടിലെ തറയിൽ ഇരുന്നു.
ദക്ഷിണ ചുറ്റും തല തിരിച്ചു നോക്കി.
ദേശം ഗ്രാമത്തിന്റെ അതി മനോഹരമായ വ്യൂ അവിടെ നിന്നും കാണാമായിരുന്നു.
ആ കാഴ്ച അവളെ ഒരുപാട് പുളകിതയാക്കി.
അവിടെ അലയടിക്കുന്ന ഇളം കാറ്റ് അവളുടെ ഉടലിലെ വിയർപ്പ് കണ്ണങ്ങളെ നനുത്ത സ്പർശനത്തോടെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.
മുംബൈ പോലൊരു മെട്രോ സിറ്റിയിൽ ജനിച്ചതിനെ ഒരു നിമിഷം അവൾ വെറുത്തു പോയി.
അവൾ ഇരിക്കുന്ന ആൽമരത്തിനു നല്ല കാതലുള്ളതായിരുന്നു.
അതിനാൽ തന്നെ രണ്ടാൾ കൈകൾ കൂട്ടി പിടിച്ചാലെ അതിന്റെ പകുതി വരെ ഏന്തി പിടിക്കാൻ സാധിക്കൂ.
അതിനാൽ തന്നെ ആ മരത്തിന്റെ മറുവശത്തു ഇരിക്കുന്നവരെ പോലും ദക്ഷിണക്ക് കാണാൻ കഴിയുന്നില്ലായിരുന്നു.
വിരലിലെണ്ണാവുന്ന ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളു.
പെട്ടെന്നവിടെ മണികൾ കിലുങ്ങുന്ന ശബ്ദം അവളുടെ കാതിലെത്തി.
ദക്ഷിണയുടെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി വീണു.
അവിടെ ഒരാൾ പൊക്കത്തിൽ ഒരു ചെമ്പക മരമുണ്ടായിരുന്നു.
അതിന്റെ ചില്ലകൾ നിറയെ ചുവന്ന ചരടിൽ കോർത്ത കുഞ്ഞു മണികളെ കെട്ടി തൂക്കിയത് അവളുടെ ശ്രദ്ധയിൽ പെട്ടു.
ആ കാഴ്ച കണ്ടു അവൾക്ക് അത്ഭുതം തോന്നി.
അനേകം മണികൾ ചുവന്ന ചരടിൽ ആ മരത്തിൽ കെട്ടി വച്ചിട്ടുണ്ട്.
"എന്തിനാ ചേട്ടാ ആ മണികൾ ചെമ്പക മരത്തിൽ കെട്ടി വയ്ക്കുന്നെ?"
ഒരു കുഞ്ഞു പെൺകുട്ടി ഒരു മുതിർന്ന ചെറുപ്പക്കാരന്റെ കയ്യും പിടിച്ചു നിൽക്കുവായിരുന്നു.
ആ പെൺകുട്ടി കൂടെയുള്ള ചെറുപ്പകാരനോട് ചോദിച്ച ചോദ്യമാണ് ദക്ഷിണ കേട്ടത്.
പെട്ടെന്നവൾ അതിനു കാതു
💬 Comments
View all comments