Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
മറു വശത്തു എത്തിയിരുന്നു.
അരുണിമ നിൽക്കുന്നതിന്റെ എതിർ വശം.
പെട്ടെന്ന് ഒരു കാറ്റ് അവളെ ശക്തിയിൽ തഴുകിയതും അരുണിമയിൽ വന്ന പോലെ ദക്ഷിണയിലും ചില മാറ്റങ്ങൾ സംഭവിച്ചു.
സന്തോഷത്തോടെ ഇരുന്ന അവളുടെ മനസ് ആകെ കലങ്ങി മറിഞ്ഞു.
അരുണിമയ്ക്ക് ആരോടോ സ്നേഹവും വാത്സല്യവും തോന്നിയപ്പോൾ ദക്ഷിണക്ക് തോന്നിയത് വന്യമായ കോപവും വിദ്വേഷവും ആയിരുന്നു.
അകാരണമായി അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി ദൃഢമായി.
ആ സ്ഥലത്ത് നിന്നും കാണാമറയത്തേക്ക് ഓടി രക്ഷപ്പെടാൻ തന്നോട് ആരോ പറയുന്ന പോലെ ദക്ഷിണക്ക് തോന്നി.
അവൾ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ആ മൊട്ടക്കുന്നിന്റെ നടകൾ ഓടിയിറങ്ങി.
ആ സമയം അവൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.
ദക്ഷിണയുടെ നിയന്ത്രണത്തിൽ പോലും അല്ലായിരുന്നു അപ്പോൾ മനസ്.
മറ്റാരോ നിയന്ത്രിക്കുന്ന യന്ത്രമനുഷ്യനെ പോലെയായിരുന്നു അവൾ.
അല്ലെങ്കിൽ hypnotise ചെയ്യപ്പെട്ട പോലെ.
ആൽമരത്തിന്റെ മറ്റേവശത്തു എത്തിയതും അരുണിമ സൂക്ഷിച്ചു നോക്കി.
ആ മൊട്ടക്കുന്നിലേക്കുള്ള പടികൾ ആരും ഇറങ്ങി പോകുന്നില്ലായിരുന്നു.
എന്നാൽ ആരൊക്കെയോ കേറി വരുന്നത് കാണാമായിരുന്നു.
തല കുലുക്കികൊണ്ട് നിരാശയോടെ അരുണിമ ആ പ്രതിഷ്ഠക്ക് സമീപത്തേക്ക് നടന്നു.
കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ആയിരുന്നു അത്.
അവിടെ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം അനിയത്തിയുടെ കൂടെ അവൾ എത്തി ചേർന്നത് ആ ചെമ്പക ചോട്ടിലായിരുന്നു.
അനിയത്തിയെ നോക്കി പല്ലിളിച്ച ശേഷം അരുണിമ കുഞ്ഞു മണിയിൽ കോർത്ത ചരട് അവിടെ മര ചില്ലയിൽ പതിയെ കെട്ടി വച്ചു.
അത് കെട്ടുമ്പോഴും അനന്തുവായിരുന്നു അവളുടെ മനസ് നിറയെ.
അനിയത്തി അവളെ തോണ്ടിയപ്പോഴാണ് അരുണിമ ചിന്തയിൽ നിന്നുമുണർന്നത്.
ചളിപ്പോടെ അവൾ അത് മുറുക്കി കെട്ടിയ ശേഷം ഒന്നു കൂടി തൊഴു കയ്യോടെ പ്രാർത്ഥിച്ചു.
പൊടുന്നനെ അവിടെ തെളിഞ്ഞ ആകാശത്ത് മുഴക്കത്തോടെ ഇടി വെട്ടി.
തുടരെ തുടരെ അത് മുഴങ്ങി.
പട്ടാ പകൽ ഇടി വെട്ടുന്നത് കേട്ട് അവിടുള്ളവർ മൂക്കത്ത് വിരൽ വച്ചു.
മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് അവർ വാചാലയായി.
എന്നാൽ പ്രകൃതി നൽകിയ ദുസ്സൂചന ആയിരുന്നു അത്.
ദക്ഷിണ ചെമ്പക ചില്ലയിൽ കെട്ടിയ ചരടിനോട് ചേർത്താണ് അബദ്ധ വശാൽ അരുണിമയും ചരട്
💬 Comments
View all comments