Chapter Title : വശീകരണ മന്ത്രം 14 [ചാണക്യൻ]
അതുകണ്ടു കലിപൂണ്ട ദുർഭൂതം അനന്തുവിനെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് നാഗത്തിന് നേരെ കുതിച്ചു.
ഇത് കണ്ട നാഗം വായ തുറന്ന് നാവു നീട്ടി തന്റെ ഉഗ്രവിഷം ആ ദുർ ഭൂതത്തിന് നേരെ തുപ്പി.
കൊടിയ വിഷം വന്നു പതിച്ചതും ആ ദുർഭൂതത്തിന്റെ നിലവിളി നിമിഷ നേരത്തേക്ക് അവിടെ മുഴങ്ങി.
ശേഷം അത് കരിഞ്ഞില്ലാതായി.
പൊടുന്നനെ ആ കരിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും ദിവ്യമായ ഒരു പ്രകാശം സൃഷ്ടിക്കപ്പെട്ടു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം.
അത് പാറി വന്നു ആ നാഗത്തിന്റെ വൈര കണ്ണുകളിൽ ലയിച്ചു.
ശേഷം ആ നാഗം പതിയെ അനന്തുവിന് നേരെ തിരിഞ്ഞു.
അവിടെ കരിയിലകൾക്ക് മുകളിൽ ജീവന്റെ അവസാന കണികയും വേർപെടാനെന്ന പോലെ അനന്തുവിന്റെ നിശ്ചല ദേഹം കിടക്കുന്നു.
കൈ കാലുകളിലും മുഖത്തും ഒക്കെയായി പോറലേറ്റിട്ടുണ്ട്.
അതിൽ ചോരയുടെ ലാഞ്ചന കാണാം.
ആ നാഗം തന്റെ ഭീമാകാരമായ വലിപ്പം പതിയെ ലഘുകരിച്ചുകൊണ്ടു അനന്തുവിന് സമീപം ഇഴഞ്ഞെത്തി.
ഇപ്പൊ അതിനു 18 അടി നീളമെങ്കിലും കാണും.
ആ നാഗം പതിയെ അതിന്റെ ഫണം താഴേക്ക് നീട്ടി നാവ് വെളിയിലേക്ക് ഇട്ടു.
അതോടൊപ്പം അതിന്റെ ശീൽക്കാരം അവിടെ മുഴങ്ങി.
അനന്തുവിന്റെ മുഖത്തിന് നേരെ ഫണം എത്തിയതും നാഗം നാവ് നീട്ടി അവന്റെ തിരുനെറ്റിയിൽ ഒന്ന് സ്പർശിച്ചു.
നാവിന്റെ സ്പർശനം ഏറ്റതും അനന്തുവിന്റെ ഉടലിലെ പോറലുകൾ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായി.
അവന്റെ ചെറുവിരൽ പതിയെ ഒന്നനങ്ങി.
അവന്റെ ദേഹത്തവശേഷിച്ച ജീവന്റെ അവസാനത്തെ കണിക ക്രമേണ ഇരട്ടിയായി തുടങ്ങി.
ആ സമയം ആ നാഗത്തിന്റെ വൈരക്കണ്ണുകളിൽ മാതൃവാത്സല്യം ആണ് നിറഞ്ഞു നിന്നത്.
അനന്തുവിൽ ചെറിയ അനക്കങ്ങൾ ഉണ്ടായി തുടങ്ങിയതും ആ നാഗം പതിയെ കുറ്റിച്ചെടികൾക്കിടയിലേക്ക് പിൻവലിഞ്ഞു.
അപ്പോഴും അതിന്റെ ദൃഷ്ടി അനന്തുവിൽ തന്നെയായിരുന്നു.
അഞ്ചു നിമിഷം കഴിഞ്ഞതും അനന്തു പതിയെ കണ്ണു തുറന്നു.
അവൻ പതിയെ നിലത്തു കൈ കുത്തി എണീറ്റു.
എന്നിട്ട് ചുറ്റും നോക്കി.
ശേഷം ദേഹത്തു പറ്റി പിടിച്ച പൊടി പടലങ്ങൾ തുടച്ചു കളഞ്ഞു.
കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടന്റെ വീട്ടിലേക്ക് നടന്നു വന്ന താൻ എങ്ങനാ ഈ കാട്ടിൽ കിടന്നുറങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും
💬 Comments
View all comments