Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
പിടിച്ചു താഴ്ത്തി.
ദ്രവിച്ച കാലപ്പഴക്കം ചെന്ന ഗോവണിയിലൂടെ അദ്ധേഹം മുകളിലേക്ക് കയറുവാൻ ആരംഭിച്ചു.
രുദ്രൻ തിരുമേനിയുടെ ഓരോ കാലടിയിലും ഞെരിഞ്ഞമർന്ന ഗോവണിയുടെ നേർത്ത നിലവിളി അവിടെ മുഴങ്ങി.
അത് കാര്യമാക്കാതെ സൂക്ഷിച്ചു നടന്ന അദ്ധേഹം മച്ചിന് മുകളിൽ എത്തിച്ചേർന്നു.
അവിടെ നാലുപാടും അദ്ധേഹത്തിന്റെ കണ്ണുകൾ പരതി നടന്നു.
അപ്പോഴാണ് ഒരു മൂലയ്ക്ക് ആമാട പെട്ടിയോട് സാദൃശ്യമുള്ളതും എന്നാൽ നല്ല വലിപ്പമുള്ളതുമായ ഒരു പെട്ടി അവിടെ നിലത്ത് വെച്ചിരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
രുദ്രൻ തിരുമേനി പയ്യെ അങ്ങോട്ട് നടന്നു വന്നു.
അതിന്റെ താക്കോൽ കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി.
അത് കയ്യിൽ ഇറുക്കി പിടിച്ച് അദ്ധേഹം പൂട്ടിനുള്ളിലേക്ക് കടത്തി.
പൊടുന്നനെ അതിന്റെ മുകൾഭാഗം ബന്ധനം കൈവിട്ട് ഉയർന്നു താണു.
ആ ഭാഗം തിരുമേനി പതിയെ പൊന്തിച്ചു നോക്കി.
അതിൽ വിവിധ ങ്ങളായ താളിയോലകളുടെ കമനീയ ശേഖരമാണ് ഉണ്ടായിരുന്നത്.
രുദ്രൻ തിരുമേനി ശങ്കയോടെ ആ താളിയോല ഗ്രന്ഥങ്ങൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി.
താൻ ആഗ്രഹിക്കുന്നത് കണ്ടെത്താനള്ള വാഞ്ഛയിൽ ആയിരുന്നു അദ്ദേഹം.
തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരുന്നു.
കുറേയധികം താളിയോലക്കെട്ടുകളുടെ ശേഖരം തിരുമേനിയെ തെല്ലൊന്ന് അലോസരപ്പെടുത്തി.
എങ്കിലും അദ്ധേഹം പ്രതീക്ഷ കൈവിടാതെ പരതിക്കൊണ്ടിരുന്നു.
ചില മുഷിഞ്ഞതും ദ്രവിച്ചതുമായ തളിയോലക്കെട്ടുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു.
അവസാനം തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെ ഇത്രയും നേരം എന്താണോ അന്വേഷിച്ചു കൊണ്ടിരുന്നത് അത് രുദ്രൻ തിരുമേനി കണ്ടത്തി.
വിടർന്ന കണ്ണുകളോടെ ഒരു കുഞ്ഞിനെയെടുക്കുന്ന പോലെ അദ്ധേഹം ഉള്ളംകൈയിൽ ആ താളിയോല ഗ്രന്ഥം കോരിയെടുത്തു.
ആ വിരലുകൾ പയ്യെ അതിലൂടെ ഓടി നടന്നു.
അല്പം മങ്ങിയ പ്രാകൃതമായ മലയാള അക്ഷരങ്ങൾ അതിൽ കുറിക്കപ്പെട്ടത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.
നാരായം കൊണ്ട് എഴുതിയവ ആയതിനാലും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുകൊണ്ടും അതിലെ മിക്ക അക്ഷരങ്ങളും ദ്രവിക്കുകയോ മാഞ്ഞു പോകുകയോ ചെയ്തിട്ടുണ്ടായിരുന്നു.
രുദ്രൻ തിരുമേനി ആ കെട്ടഴിച്ച് താളിയോലകൾ ഓരോന്നായി വിടർത്തി.
അതിലൂടെ അദ്ധേഹത്തിന്റെ കണ്ണുകൾ പാഞ്ഞു.
പുറംചട്ടയിൽ എന്തോ രേഖപ്പെടുത്തിയത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടതും അതു ഉറക്കെ വായിച്ചു.
.
.
"വൈരജാതൻ"
.
.
അത് വായിച്ചതും തിരുമേനിയിൽ
💬 Comments
View all comments