Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ഉറപ്പോടെ മൂന്നുപേരെയും ചേർത്തുപിടിച്ചു നിൽക്കുന്നതിനിടെ ചെന്ന് കാണാൻ പറഞ്ഞവരെ കൂട്ടി മുറ്റത്തേക്ക് നടക്കേ "അണ്ണാ... എപ്പോഴാ ഏന്റെ വീട്ടിലേക്ക് വരിക... നിന്റെ കല്യാണത്തിനു വരാം... അണ്ണാ... എങ്കി ഏന്റെ മോള് പ്ലസ്റ്റു പാസാവുമ്പോ അതാഘോഷിക്കാൻവരാം പോരേ... മ്മ്..." അവളുടെ സ്നേഹം നിറഞ്ഞ ഓർമ്മകൾ കാതിൽ മുഴങ്ങി കേൾക്കെ സംഭരിച്ചുവെച്ച ധൈര്യം ചോർന്നുപോകുന്നു അവളുടെ കിടപ്പ് കാണാൻ ശക്തിയില്ലാതെ അവരെ അകത്തേക്ക് പറഞ്ഞയക്കാൻ ചിന്തിക്കേ
അഫി : വേണ്ടിക്കാ... എനിക്ക് കാണണ്ട...
അൽത്തുവും ബിച്ചുവും കാണണ്ട എന്ന പോലെ എന്നെ നോക്കി അവരെ കൂട്ടി വീണ്ടും റോഡിലേക്കിറങ്ങി മൂന്നുപേരും കരഞ്ഞൊലിപ്പിച്ചു നിൽപ്പുണ്ട്
സ്വന്തം അച്ഛൻ മരിച്ചപ്പോൾ പോലും ഒരുതുള്ളി കണ്ണുനീര് പൊഴിക്കാതെ അച്ഛമ്മയെ സമാധാനിപ്പിച്ച ബിച്ചുവിന്റെ കണ്ണിൽ നിന്നും നിർത്താതെ ഒഴുകിയിറങ്ങുന്ന കണ്ണുനീര് അവന്റെ സങ്കടം വിളിച്ചുപറഞ്ഞു
അവിടെ ഉണ്ടായിരുന്ന ചിലർ അടുത്തു വന്ന് കാണാൻ പറഞ്ഞപ്പോ ഞങ്ങൾക്ക് കാണണ്ട എന്ന് ഒറ്റവാക്കിൽ പറഞ്ഞു അവരെ വണ്ടിയിലിരുത്തി ഡാഷ്ബോർഡ് തുറന്നു പ്ലാസ്റ്റിക്ക് കവർ കയ്യിലെടുത്തുകൊണ്ട് വിറക്കുന്ന കാലുകളോടെ മുറ്റത്തേക്ക് കയറി മുന്നിൽ കണ്ട പ്രധാനി എന്ന് തോന്നിക്കുന്ന ആളുകളെ കൈ കാണിച്ചു വിളിച്ച് തൊണ്ട ഇടറില്ലെന്നുറപ്പിച്ചു
ഇവിടെ ആരാ കാര്യങ്ങളൊക്കെ നോക്കുന്നത്...
എല്ലാരും തന്നെ...
ഒന്നിനും ഒരു കുറവും വരരുത്... ഇപ്പോ ഇത് വെച്ചോ...
കൈയിലെ പൈസ അടങ്ങിയ സഞ്ചി അവർക്കുനേരെ നീട്ടി
എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല ഞങ്ങളെ മോള് സന്തോഷത്തോടെ യാത്രയാവണം (ശബ്ദം ഇടറി പോയതും സംസാരം നിർത്തി) കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനെ മറച്ചുകൊണ്ട് പുറത്തേക്കിറങ്ങി അവർക്കരികിൽ ചെന്നിരുന്നു അലോസരമുണ്ടാക്കുന്ന നിശബ്ദത ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു സമയം പോയ്കൊണ്ടിരുന്നു ചന്ദ്രേട്ടനും കുടുംബവും കൂടെത്തന്നെ വർക്ക് ഷോപ്പിലെ പണിക്കാരും തൊട്ടടുത്ത കടയിലെ രാജേട്ടനും ആദിയും അമലും സുഹൈലും ഉണ്ട് കരഞ്ഞുകലങ്ങിയ കണ്ണുമായി ചന്ദ്രേട്ടനും കുടുംബവും അകത്തേക്ക് കയറി ശാരദേച്ചിയുടെ അലറിയുള്ള കരച്ചിൽ കേൾക്കേ "ഓരോ ജീവനും മരണത്തെ രുചിക്കുക തന്നെ ചെയ്യും" എന്ന ഖുർആൻ വാക്യം മനസിനെ പറഞ്ഞുപഠിപ്പിക്കുന്നതിൽ ശ്രെദ്ധ നൽകി
സമയം കടന്നുപോയി
പൂക്കളാൽ അലങ്കരിച്ച ശവമഞ്ചം അവളെയും വഹിച്ചു മുന്നോട്ട് നീങ്ങേ തപ്പിന്റെ താളവും സാവാട്ടവും കാതിൽ
💬 Comments
View all comments