0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 397
വേലായുധൻ: "ചാലക്കുടിയിലുള്ള ഭാര്യവീട്ടിലായിരുന്നു സർ. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ വന്നു കിടന്നുറങ്ങി" CI :"എന്തെ രാത്രി തന്നെ പോന്നത്"‌. വേലായുധൻ:"വീട്ടിൽ രണ്ട്‌ എരുമകളുണ്ട്‌ അവയ്ക്ക്‌ തീറ്റ വല്ലതും കൊടുക്കാനാ സാറെ" CI :"ഇന്നലെ രാത്രി വേറെ എവിടെയും പോയില്ലെ?" വേലായുധൻ:"ഇല്ല സാർ" CI :"ഇന്നലെ ഇവിടെ വന്നില്ലെ?" വേലായുധൻ:"ഇല്ല സാറെ ആ പാതിരാത്രി വന്നിട്ടെന്തിനാ" CI :"ഏതു നേരത്ത്‌? ഞാൻ സമയം പറഞ്ഞൊ? " വേലായുധൻ: "വൈകിട്ട്‌ വരെ ഭാര്യവീട്ടിൽ ആയതുകൊണ്ട്‌ ഞാൻ കരുതി അത്‌ കഴിഞ്ഞാണെന്നു. " C:"അതായത്‌ വേലായുധൻ രാത്രി 11 മണിയോടെ വീട്ടിലെത്തി കിടന്നുറങ്ങി. ശരിയല്ലെ?" വേലായുധൻ:"അതെ സാർ" CI:"ഒന്നും മാച്ച്‌ ആകുന്നില്ലാല്ലൊ വേലായുധാ. 10.30 മുതൽ വേലായുധന്റെ മൊബെയിൽ ഇവിടത്തെ ടവറിന്റെ പരിധിയിലാണല്ലൊ. വീടാണെങ്കിൽ വേറെ ടവറിലും. എങ്ങനെ പറ്റി?" വേലായുധൻ: "ഇല്ല സർ. ഞാൻ സത്യമാണു പറഞ്ഞത്"‌. CI:"അതൊക്കെ പോട്ടെ. ഒരു മൺ വെട്ടിയോ കമ്പിപാരയോ ഉണ്ടാകുമോ ഇവിടെ. ഒന്നെടുത്ത്കൊണ്ട്‌ വായോ." ഒരു ഞെട്ടൽ വേലായുധന്റെ മുഖത്ത്‌ തെളിഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ അതു മറച്ച്‌ അയാൾ പറഞ്ഞു. "അയ്യോ സ്സാറെ ഞാൻ സ്റ്റോറിന്റെ ചാവി എടുത്തില്ല. വീട്ടിലാ ഇരിക്കുന്നെ. അതിന്റുള്ളിലാ പണിയായുധങ്ങളെല്ലാം." CI :" ഇവിടെ ഉണ്ടാകില്ലെ ചാവി? വേലായുധൻ.: "ആകെ ഒരു ചാവിയേ ഒള്ളു ഇവിടെ കൊടുത്താൽ അമ്മ വച്ച സ്തലം മറന്നുപോകും. അതാ എന്റെ കയ്യിൽ തന്നെ വച്ചേക്കുന്നെ" CI:"സതീശാ അതിങ്‌ കൊണ്ട്‌ വന്നെ."
ഒരു പിസി കമ്പിപാര കൊണ്ട്‌ വച്ചു. CI : "വേലായുധാ അറിയാമൊ ഇതെവിടത്തെ ആണെന്നു. " ആ തണുത്ത ദിവസവും വേലായുധൻ വിയർത്തുകുളിച്ചു. എങ്കിലും പരിഭ്രമം പുറത്ത്കാട്ടാതെ അയാൾ പറഞ്ഞു. "അറിയില്ല സർ." CI നീലകണ്ഠന്റെ യുടെ അതുവരെ ഉണ്ടായിരുന്ന ഭാവമൊക്കെ മാറി മുഖമൊക്കെ വലിഞ്ഞ്‌ മുറുകി. അയാൾ വേലായുധന്റെ കഴുത്തിൽ കുത്തിപിടിച്ചിട്ട്‌ പറഞ്ഞു "പന്ന നായിന്റെ മോനെ. എല്ലാം ഞങ്ങൾക്കറിയാം നീ കൊന്നു കുളത്തിൽതള്ളിയ ശവം വരെ പൊക്കി ഞങ്ങൾ. നിന്റെ തോർത്ത്‌ അതിൽ നിന്നും കിട്ടി. നിന്റെ ഭാര്യ തന്നെ സമ്മതിച്ചു തോർത്ത്‌ നിന്റെയാണെന്നു. ഈ വീട്ടിലെ

💬 Comments

View all comments