Chapter Title : വെള്ളിത്തിര 1 [കബനീനാഥ്]
ചെയറിൽ നിന്ന് അല്പം മുന്നോട്ടാഞ്ഞു…
എത്ര ശ്രമിച്ചിട്ടും അവരുടെ മാറിലേക്ക് നോക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല…
“ നിങ്ങളിപ്പോൾ പറഞ്ഞു വന്നത് എനിക്ക് മനസ്സിലായി… അതാണ് എല്ലാവരും മനസ്സിൽ കരുതിയിരിക്കുന്നതും എന്നെനിക്കറിയാം… ബട്ട്………. “
മധുമിത ഒന്നു നിർത്തി…
അവർ അഭിനയിച്ച സിനിമയിലെ ഭാവംതന്നെ, അവരുടെ മുഖത്തേക്ക് തള്ളിക്കയറി വരുന്നത് കബനീനാഥ് ശ്രദ്ധിച്ചു…
“” ആർക്കുമറിയാത്ത ഒരു മധുമിതയുണ്ട്… ഒരാളൊഴികെ ആരും മനസ്സിലാക്കാനോ അറിയാനോ ശ്രമിക്കാത്ത ഒരു മധുമിത…””
മധുമിത കുഷ്യൻ ചെയറിൽ നിന്ന് എഴുന്നേറ്റു…
അവരുടെ മുഖഭാവം തങ്ങൾ കാണാതിരിക്കാനാണെന്ന് കബനീനാഥ് ഊഹിച്ചു……
“ എനിക്കിനി ഒന്നും നേടാനില്ല… ഒന്നും നഷ്ടപ്പെടാനുമില്ല… നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനും പോകുന്നില്ല… “
അവർ കൈകൾ മുന്നിൽ കെട്ടി തിരിഞ്ഞു…
ശിലയിൽ തീർത്ത പിന്നഴക് കബനീനാഥ് ഒരു നിമിഷം ശ്രദ്ധിച്ചു…
“” ഏതായാലും ഒരിക്കൽ മരിക്കും………. അതിനു മുൻപ് ഒരാളെ എനിക്കിതെല്ലാം ബോധിപ്പിക്കണം… അത്രമാത്രം…”
കബനീനാഥ് ദേവദൂതനെ ഒന്നു നോക്കി…
ഒരന്യന്റെ മുൻപിൽ തന്റെ മാഡം സങ്കടങ്ങളുടെ ഭാണ്ഡമഴിക്കുന്ന വിമ്മിഷ്ടം കബനി അയാളുടെ മുഖത്തു കണ്ടു…
“” അച്ഛനുമമ്മയും മരിച്ചു… സഹോദരങ്ങളൊക്കെ വലിയ നിലയിലായി… മകൾക്കും ഒരു ജീവിതമായി… “
മധുമിത പിറുപിറുത്തത് കബനി കേട്ടു…
ഇത് അതു തന്നെയാണ്… !
സ്വയം എല്ലാത്തിൽ നിന്നും സ്വസ്ഥമായാൽ പിന്നെ മറ്റുള്ളവരുടെ ഉറക്കം കളയാനുള്ള ചില സെലിബ്രിറ്റികളുടെ കുത്തിക്കഴപ്പ്…
ഇതിലിനി ആരൊക്കെ ഒലിച്ചു പോകും എന്നേ അറിയേണ്ടൂ…
ഏതൊക്കെ പൊയ്മുഖം അഴിയുമെന്നേ അറിയേണ്ടൂ…
അവർ മനസ്സിൽ ഉറപ്പിച്ച സ്ഥിതിക്ക് താനല്ലെങ്കിൽ മറ്റൊരാൾ…….
ദേവദൂതൻ ഓഫർ ചെയ്ത സംഖ്യ, തന്നെ സംബന്ധിച്ച് ഒരാശ്വാസമാണ്…
എന്നിരുന്നാലും… !
ചിലരുടെ ശാപമേൽക്കാം…
ചിലരുടെ കണ്ണീരിനാൽ നനയാം…
പക്ഷേ, ഒന്നുണ്ട്…
ഇവർ പറയുന്നത് , അല്ലെങ്കിൽ എഴുതാൻ ഉദ്ദേശിക്കുന്നത് സത്യമാകാനും മതി…
കാരണം, അവർക്ക് ഒരാളെ , ഒരാളെ മാത്രം വിശ്വസിപ്പിക്കേണ്ടതുണ്ട്…
ഒരേ ഒരാളെ… ….
അതാര്……….?
മധുമിത വിവാഹിതയായിരുന്നു…
ബന്ധവും പിരിഞ്ഞതാണ്…
അവർ ഒരു കൊലക്കേസ് പ്രതിയുമായിരുന്നു…
അപ്പോഴൊന്നും ഇവർ സൂചിപ്പിച്ച ആ “ഒരാളെ” ക്കുറിച്ച് എവിടെയും ഒരു പരാമർശം ഉണ്ടായിട്ടുള്ളതായി അറിവില്ല…
പിന്നെ… ?
സാമാന്യയുക്തിയ്ക്ക് കാമുകനായിരുന്നു
💬 Comments
View all comments