Chapter Title : വേനൽപ്പൂവ്... 🥀 [നിലാമിഴി]
ഒന്നും പറയാനാവാതെ നാണത്താൽ കൂമ്പിയ മിഴികളോടെ ഞാൻ പതിയെ മുഖം കുനിച്ചു നിന്നു.
" ഒന്ന് പോ ബെന്നിച്ചയാ... ചുമ്മാ കളിയാക്കാതെ.."
അയാളുടെ വഷളൻ ചിരിക്ക് മറുപടിയെന്നോണം ഞാൻ സ്വരം താഴ്ത്തി പിറുപിറുത്തു..
"ദേ ചെറുക്കാ..നീ നാളെ പോവുകയാണ്.. കാലങ്ങളായി എൻറെ ഉള്ളിലെ ഒരു മോഹമാണ് നീ .. അതു മറക്കണ്ട.. പോകുന്നതിനകം എന്റെ ആഗ്രഹം വല്ലതും നടക്കുമോ ആവോ..."
ചുറ്റിലും ഒന്നു പാളിനോക്കി അവിടെയെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയശേഷം ബെന്നിച്ചൻ പതിയെ വാതിലിനടുത്തേക്ക് ചുവടുകൾ വച്ചു.
"എന്ത് ആഗ്രഹത്തിന്റെ കാര്യമാണ് അച്ചായൻ ഈ പറയുന്നത്.."
ഞാൻ ഒന്നുമറിയാത്ത മട്ടിൽ തിരക്കി..
"അയ്യോടാ, നിനക്ക് ഒന്നുമറിയാത്തപോലെ.."
എന്റെ കുഴിഞ്ഞ പൊക്കിൾ തടത്തിൽ നിന്നും കണ്ണെടുക്കാതെ അവിടേക്കുതന്നെ ഉറ്റുനോക്കികൊണ്ട് അയാൾ തുടർന്നു...
" ദേ... എന്തായാലും നീ നാളെ പോകുവാ.. അതിനുമുമ്പ് എനിക്കുള്ള പങ്ക് ഇങ്ങ് തന്നൂടെ.."
നീണ്ട വിരലുകൾ കൊണ്ട് മുകൾ ബട്ടൻ അഴിഞ്ഞു കിടന്നിരുന്ന തന്റെ ഷർട്ടിനിടയിലൂടെ പുറത്തുചാടിയ രോമരാജികളിൽ വിരൽ കൊരുത്തു കൊണ്ട് അയാളുടെ ചോദ്യം..
ഞാൻ ഒന്നും മിണ്ടിയില്ല.. മിണ്ടാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം... കാരണം ബെന്നിച്ചന് എന്നോടുള്ള മോഹം മുമ്പേ തന്നെ എന്നെ അറിയിച്ചിട്ടുള്ളതാണ്.. പലവട്ടം... പലതവണ...
ആ വഷളൻ നോട്ടവും പെരുമാറ്റവും ആയി എന്നെ സമീപിച്ചിട്ടുള്ളതുമാണ്...
അന്നൊക്കെ എനിക്ക് ഭയമായിരുന്നു... എന്തെന്നില്ലാത്ത ഭയം...
പള്ളിയിലെ അച്ചനെ ഓർത്തു.. ആരുമില്ലാത്ത എന്നെ വളർത്തി വലുതാക്കിയ സിസ്റ്റർമാരെ ഓർത്ത്... ആരേലും എന്തേലും അറിഞ്ഞാൽ അതോടെ തീർന്നില്ലേ എല്ലാം.., എന്നുള്ള പേടി.. അതുകൊണ്ടു തന്നെയാവാം അച്ചായന്റെ ആഗ്രഹത്തിന് ഞാനെന്നും ഒരു തടസ്സം നിന്നതും..
ബെന്നിച്ചൻ...
ആളൊരു പാവമാണ്.. സ്നേഹമുള്ളവൻ...
എന്റെ ഓർമ്മവച്ചകാലം മുതൽ ഞാൻ കണ്ടുവരുന്നതാണ് ബെന്നിച്ചനെ..
ഓർഫനേജിലെ കാര്യക്കാരൻ ചാക്കോചേട്ടന്റെ ഒരേ ഒരു മകൻ.. ചെറുപ്പം മുതൽക്കേ അമ്മച്ചി മരിച്ചത് കൊണ്ടാവാം ചാക്കോച്ചന്റെ മകനെ സ്വന്തം മകനെ പോലെയാണ് ഓർഫനേജിലെ സിസ്റ്റർമാർ കണ്ടിരുന്നത്.. ബെന്നിച്ചനെ നോക്കി വളർത്തി വലുതാക്കിയതും അവർതന്നെ...
പത്താം ക്ലാസ്സുവരെ പള്ളിവക സ്കൂളിൽ പഠനം, അത് കഴിഞ്ഞു പട്ടണത്തിലെ ഏതോ ഒരു പ്രൈവറ്റ് കോളജിലും...
പിന്നെ തിരിച്ചു വന്നപ്പോ ഓർഫനേജിലെ ഡ്രൈവർ
💬 Comments
View all comments