Chapter Title : വേശ്യായനം 10 [വാല്മീകൻ]
സലീന കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ വേലായുധൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വേലായുധനെ കണ്ടതും സലീനയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
"നമുക്ക് അടുത്താഴ്‌ച്ച പോകണം. എനിക്ക് ഒരു സുഹൃത്ത് വഴി മുംബയിൽ ഒരു ജോലി ശരിയായിട്ടുണ്ട്. ഇനി അധിക നാളില്ല പൊന്നേ. അവിടെ ചെന്നിട്ടു ആദ്യം കല്യാണം."
"അപ്പോൾ നമ്മൾ കൽക്കട്ടയിൽ പോകുന്നില്ലേ?" സലീന ചോദിച്ചു.
"ആ ജോലി ശരിയായില്ല. ഏതായാലും മുംബയിൽ ജോലി കിട്ടി. ഉച്ചക്കാണ് ട്രെയിൻ. നീ കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങിക്കോ. ഞാൻ ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കാം. കോളേജ് ബാഗിൽ പറ്റുന്ന ഡ്രെസ്സെല്ലാം എടുത്താൽ മതി" വേലായുധൻ വിശദീകരിച്ചു.
ഒളിച്ചോടേണ്ട ദിവസമായപ്പോളേക്കും സലീനയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. അവൾ കുറച്ച് വസ്ത്രങ്ങളെല്ലാം നിറച്ച് രാവിലെ വീട്ടിൽ നിന്നും ഇറങ്ങി. ബസ് സ്റ്റോപ്പിൽ പറഞ്ഞ പോലെ വേലായുധൻ ഉണ്ടായിരുന്നു. ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ ഇരുവരും പ്രത്യേകം ടിക്കെറ്റെടുത്ത് യാത്ര ചെയ്തു. ട്രെയിനിൽ അധികം തിരക്കുണ്ടായിരുന്നില്ല. വേലായുധൻ സലീനയെ ഒറ്റക്കുള്ള ഒരു സീറ്റിൽ ഇരുത്തി. വേലായുധൻ അയാൾക്ക് കുറച്ച് അകലെയുള്ള സീറ്റ് ആണ് കിട്ടിയതെന്ന് പറഞ്ഞു.
TT വരുമ്പോൾ പറഞ്ഞു സീറ്റ് മാറ്റാമെന്നും സലീനക്ക് ഉറപ്പ് നൽകി. പോകുന്നതിനു മുൻപ് സലീനക്ക് അയാൾ കുടിക്കാൻ ഒരു കുപ്പി വെള്ളവും കൊടുത്തു. സലീനയുടെ എതിരെയുള്ള സീറ്റിൽ ഒരു സ്ത്രീയാണ് ഇരുന്നിരുന്നത്. കറുത്ത് തടിച്ച അവർ ഇരുന്ന ഉടനെ ഒരു കണ്ണട വച്ച് പത്രം വായന തുടങ്ങി. പത്ര വായനക്കിടെ അവർ ഇടക്കിടെ സലീനയെ നോക്കുന്നുണ്ടായിരുന്നു. കുറച്ച് വെള്ളം കുടിച്ച ശേഷം സലീന പതുക്കെ മയക്കത്തിലേക്ക് വീണു.
കണ്ണ് തുറന്നപ്പോൾ രാത്രി ആയിരുന്നു. സലീന ഇരുന്ന കമ്പാർട്മെന്റിൽ ഉള്ള മിക്കവാറും ഉറക്കം പിടിച്ചിരുന്നു. അവൾക്ക് നന്നായി വിശന്നു. നല്ല തലവേദയും ഉണ്ടായിരുന്നു. വേലായുധനെ കാണാഞ്ഞ് അവൾ പരിഭ്രമിച്ച തുടങ്ങി. അവൾ വേലായുധനെ അന്വേഷിക്കാൻ തീരുമാനിച്ചു.
"എങ്ങോട്ടാ.." സലീന എഴുനേൽക്കാൻ തുടങ്ങുമ്പോൾ അവളുടെ മുന്നിലിരുന്ന സ്ത്രീ ഘനഗംഭീര സ്വരത്തിൽ ചോദിച്ചു.
"എൻ്റെ കൂടെയുള്ള ആളെ നോക്കാൻ" ആ സ്ത്രീയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും സലീന അത് പുറത്ത് കാണിച്ചില്ല.
"നീ വേലായുധനെ ആണ് നോക്കുന്നതെങ്കിൽ അയാൾ
💬 Comments
View all comments