Chapter Title : വേശ്യായനം 12 [വാല്മീകൻ]
അയാളുടെ ആളുകളുമായി മംഗലാപുരത്ത് കാത്ത് നിൽക്കുകയായിരുന്നു. ഹീരാലാലിൻ്റെ വാർത്ത അയാളുടെ കൂട്ടാളികൾ ഫോൺ ചെയ്തപ്പോൾ അയാൾ ഹീരാലാലിൻ്റെ താവളത്തിൽ ഇരച്ചു കയറി. ചുരുക്ക സമയത്തിനുള്ളിൽ തന്നെ അവരെ കീഴ്‌പ്പെടുത്തി നരേന്ദ്ര ഷെട്ടി കർണാടകയിലെ ഒരേ ഒരു ഡോൺ ആയി മാറി.
ശാന്തിബെന്നിൻ്റെ ബംഗ്ളാവിൽ അലീന കാർ നിർത്തി. അവൾക്ക് കാറിൽ നിന്നും പുറത്തിറങ്ങാൻ ഭയമായിരുന്നു. സലീന പുറത്തിറങ്ങിയപ്പോൾ വരാന്തയിൽ തന്നെ ശാന്തിബെൻ ധൃതിയിൽ ഉലാത്തുന്നത് കണ്ടു.
"നിങ്ങൾ ഭായിയുടെ അടുത്ത് നിന്നല്ലേ വരുന്നത്? അങ്ങേരെന്താ ഫോണെടുക്കാത്തത്. അങ്ങേരെ ഫോണിൽ കിട്ടാത്തതു കൊണ്ട് മംഗലാപുരത്ത് നിന്ന് എന്നെ വിളിച്ചിരുന്നു. അവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് പറഞ്ഞ്. ഈ ഭായി ഇവിടെ പോയി കിടക്കാ."
സലീന ഒന്നും പറയാതെ ശാന്തിബെന്നിൻ്റെ അടുത്തേക്ക് നടന്നു ചെന്നു. അപ്പോളാണ് അവർ സലീനയുടെ മുഖത്തെ ചോരപ്പാടുകൾ ശ്രദ്ധിച്ചത്. അവരുടെ മുഖത്ത് ഒരു ചോദ്യചിഹ്നമുയർന്നപ്പോളേക്കും സലീന അവരുടെ മുഖത്ത് ആഞ്ഞടിച്ചു.
"എടീ .............. നീ എന്നെ അടിക്കാൻ മാത്രം വളർന്നോ" ശാന്തിബെൻ അലറി.
അത് മുഴുമിപ്പിക്കും മുൻപേ സലീന വീണ്ടും അവരെ അടിച്ചു. അടിയുടെ ശബ്ദവും ശാന്തിബെന്നിൻ്റെ അലർച്ചയും കേട്ട് ബംഗ്ളാവിലെ എല്ലാവരും ഓടിക്കൂടി. പുറത്ത് കാവൽ നിന്നവർ എല്ലാവരും ഓടിയടുത്തപ്പോൾ ഡിക്കിയിൽ ഒളിച്ചിരുന്നവർ പെട്ടെന്ന് പുറത്തിറങ്ങി കാവൽക്കാരെയും കാവൽ നായ്ക്കളെയും വക വരുത്തി. ശാന്തിബെൻ സ്തബ്ധയായി നിന്നു.
ഷെട്ടിയുടെ ആളുകൾ ശാന്തിബെന്നിൻ്റെ തലക്ക് നേരെ തോക്ക് ചൂണ്ടി.
സലീന അവരെ തടഞ്ഞു. "ഇവരെ കൊല്ലേണ്ട. താഴത്തെ നിലയിൽ പൂട്ടിയിട്ടാൽ മതി."
"പക്ഷെ ഷെട്ടി സർ പറഞ്ഞത് ഹീരാലാലുമായി ബന്ധമുള്ള ആരെയും വെറുതെ വിടരുതെന്നാ."
"ഞാൻ അവരുമായി സംസാരിക്കാം. ഇപ്പോൾ ഇവരെ പൂട്ടിയിടൂ." ഷെട്ടിയുടെ ആളുകൾ ശാന്തിബെന്നെ കൊണ്ട് പോയി. ജാൻസി സലീനയുടെ അടുത്തേക്ക് ചെന്നു.
"എടീ.... എന്താടീ ഇവിടെ നടക്കുന്നത്. നീ എന്തൊക്കെ ഗുലുമാലാണാവോ ഉണ്ടാവുന്നത്."
"ഒന്നുമില്ല. നീ പോയി ആ
💬 Comments
View all comments