0%

Chapter Title : വേശ്യായനം 8 [വാല്മീകൻ]

Author : Kambikathakal Read All Parts 254

കളരി അധികം നടത്തികൊണ്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ കിട്ടുന്നത് കൊണ്ട് ഒന്നിനും തികയുന്നില്ല. ഈ വീട് കണ്ടില്ലേ. ആകെ ചോർന്നൊലിക്കുന്നത്. പട്ടണത്തിൽ ഒരു ജോലി ശരിയാക്കിത്തരാം എന്ന് ഒരു ബന്ധു ഉറപ്പു തന്നിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് മാറിയാലോ എന്നാലോചിക്കുകയാണ്.

കൃഷ്ണദാസ്: ദിവാകരേട്ടൻ എങ്ങും പോകേണ്ട. വീടെല്ലാം നമുക്ക് ശരിയാക്കാം. അച്ഛനോട് പറഞ്ഞു ഇവിടെ എവിടെയെങ്കിലും തന്നെ നല്ല ജോലി തരപ്പെടുത്താം . എനിക്ക് കുറച്ചു ദിവസത്തെ സമയം തരൂ.

ദിവാകരൻ:  അതൊന്നും വേണ്ട കുഞ്ഞേ. അതൊക്കെ വലിയ ബുദ്ധിമുട്ടാവും. പിന്നെ മേനോനദ്ദേഹത്തിനും വലിയ താല്പര്യം കാണില്ല.

കൃഷ്ണദാസ്: അതെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം. ഇപ്പൊ പോകട്ടെ,

കൃഷ്ണദാസ് വീട്ടിൽ ചെന്ന് അച്ഛനോട് ഈ കാര്യം അവതരിപ്പിച്ചു. കുറച്ച് നേരം ആലോചനയിൽ മുഴുകിയ മേനോൻ ദിവാകരനോട് അയാളെ വന്നു കാണാം പറയാൻ പറഞ്ഞേൽപ്പിച്ചു. പറഞ്ഞ പ്രകാരം ദിവാകരൻ മേനോനെ കാണാൻ ചെന്നു. കൂടെ ലതയെയും കൂട്ടി.

രാമദാസമേനോൻ: കൃഷ്ണൻ എന്നോട് എല്ലാം പറഞ്ഞിരുന്നു.  അവൻ പറഞ്ഞാൽ പിന്നെ അരുതെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് വീട് നന്നാക്കാൻ ഒരു സംഖ്യ ഇവിടുന്നു തരാം. പിന്നെ മില്ലിൽ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവിടെ ജോലിക്ക് കയറിക്കൊള്ളൂ. (ഒന്ന് നിർത്തിയിട്ട്) , കാര്യം ഇതൊക്കെയാണെങ്കിലും കാശിൻ്റെ കാര്യമല്ലേ. കാര്യസ്ഥൻ ഒരു കടലാസു തരും. അത് ഒന്ന് ഒപ്പിട്ട് കൊടുത്തേക്ക്. കൃഷ്ണൻ പറഞ്ഞ കാര്യമായാണ് കൊണ്ട് പലിശയൊന്നും വേണ്ട.

ഇത്രയും സംസാരിക്കുമ്പോളെല്ലാം മേനോൻ്റെ കണ്ണുകൾ പലപ്പോഴും ലതയെ ഉഴിഞ്ഞു. അവളുടെ ഒതുങ്ങിയ ശരീരവും കരിമഷിയെഴുതിയ കണ്ണുകളും നിറഞ്ഞ മുലകളും ഒതുങ്ങിയ അരക്കെട്ടും അയാൾ പറ പ്രാവശ്യം കണ്ണുകൾ കൊണ്ട് ഭോഗിചച്ചു.

ദിവാകരൻ: കാശ് എത്രയും വേഗം ഞാൻ മടക്കി തന്നു കൊള്ളാം. വളരെ നന്ദിയുണ്ട്.

രാമദാസമേനോൻ: അതൊന്നും സാരമില്ല. കാര്യസ്ഥൻ കാശുമായി വീട്ടിൽ വരും. അപ്പോൾ കടലാസുകൾ ഒപ്പിട്ടു കൊടുത്താൽ മതി.

അവർ നന്ദി പറഞ്ഞിറങ്ങി. കാര്യസ്ഥൻ ദിവാകരൻ്റെ  വീട്ടിൽ ചെന്ന് കാശ് കൈമാറി. എഴുത്തും വായനയും അധികം വശമില്ലാത്ത ദിവാകരൻ കൃഷ്ണദാസാനിലുള്ള വിശ്വാസം കാരണം കാര്യസ്ഥൻ പറഞ്ഞ സ്ഥലങ്ങളിലെല്ലാം വിരലടയാളം പതിപ്പിച്ചു.

പിറ്റേന്ന് കൃഷ്ണദാസ് ദിവാകരനെ കണ്ടപ്പോൾ

💬 Comments

View all comments