Chapter Title : വേശ്യായനം 8 [വാല്മീകൻ]
അയാൾ വലിയ സന്തോഷത്തിലായിരുന്നു. ആയാളും ലതയും കൃഷ്ണദാസിനോട് അവരുടെ നന്ദിയറിയിച്ചു. ദിവാകരൻ മഴക്കാലം തുടങ്ങുന്നതിനു മുൻപേ വീടെല്ലാം ശരിയാക്കി. മില്ലിൽ ജോലിക്കും കയറി. കൃഷ്ണദാസിനെ അയാൾ കളരിക്ക് പുറമെ കുറച്ചു മർമ വിദ്യകളും ഉഴിച്ചിലും പഠിപ്പിച്ചു. കുറച്ച് മാസങ്ങൾക്കു ശേഷം കോരിച്ചൊരിയുന്ന ഒരു രാത്രി ദിവാകരൻ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ട് കേട്ടു. ലത ചെന്ന് വാതിൽ തുറന്നപ്പോൾ സ്വാമിയും മേനോനും അകത്തേക്ക് കയറി. ദിവാകരൻ പെട്ടെന്ന് കഴിക്കുന്നിടത്തു നിന്നും എണീറ്റ് കൈ കഴുകി വന്നു.
ദിവാകരൻ: അങ്ങുന്ന് എന്താ ഈ നേരത്ത്. ഒന്ന് ആളെ വിട്ടിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ.
മേനോൻ: ആ.. ആവശ്യം എന്റേതല്ലേ (മേനോൻ്റെ കണ്ണുകൾ അപ്പോൾ ലതയെ തിരയുകയായിരുന്നു). ദിവാകരൻ തന്നിരിക്കുന്ന പണം ഇത് വരെ തിരിച്ചടച്ചു തുടങ്ങിയിട്ടില്ല.
ദിവാകരൻ: അയ്യോ അങ്ങുന്നേ... വീടെല്ലാം ഇപ്പോഴാണ് നന്നാക്കിയത്. മില്ലിൽ നിന്നും കൂലി കിട്ടിത്തുടങ്ങുന്നേ ഉള്ളൂ. ഉടനെ തിരിച്ചടക്കാൻ തുടങ്ങാം.
മേനോൻ: (ലത അടുക്കള വാതിലിൽ മറഞ്ഞു നിന്ന് അവരുടെ സംസാരം ശ്രദ്ധിക്കുന്നത് മേനോൻ കണ്ടു). അതെങ്ങനാ ശരിയാകുന്നേ... നീ ഒപ്പിട്ടു കൊടുത്ത കരാർ പ്രകാരം എൻ്റെ കാശ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഈ വീടും സ്ഥലവും എന്റേതാവും. നീ ഇതുവരെ ഒന്നും തിരിച്ചടച്ചിട്ടും ഇല്ല.
ദിവാകരൻ: അങ്ങുന്നേ..... അങ്ങനെയല്ലല്ലോ അന്ന് പറഞ്ഞത്. ഇപ്പൊ അങ്ങുന്നു മാറ്റിപ്പറയരുത്. കടലാസു ഒരു ഉറപ്പിന് മാത്രമാണെന്നല്ലേ അങ്ങുന്നു അന്ന് പറഞ്ഞത്.
മേനോൻ: കരാറിൽ ഒപ്പിട്ടതല്ലേ ദിവാകരാ ഉറപ്പ്. ഇതിപ്പോ കോടതിയിൽ പോയാലും ഞാനേ ജയിക്കൂ. ഇനി നീ വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. (ഒന്ന് നിർത്തിയിട്ട്) പിന്നെ നിൻ്റെ കെട്ടിയവൻ വിചാരിച്ചാൽ എന്തെങ്കിലും നടക്കും.
ദിവാകരൻ: (ഒന്ന് ഞെട്ടിയിട്ട്) അങ്ങുന്ന് എന്താ ഉദ്ദേശിച്ചത്?
മേനോൻ: ദിവാകരാ, നിൻ്റെ കെട്ടിയവളോട് എനിക്ക് കുറച്ച് താല്പര്യം ഉണ്ട്. നീ ഒന്ന് കണ്ടറിഞ്ഞു നിന്നാൽ നിനക്ക് ഗുണം ചെയ്യും... ഈ കടങ്ങളൊക്കെ ഞാൻ മറക്കാം. എന്താ....
മേനോൻ മുഴുമിപ്പിക്കുന്നതിനു മുൻപേ ദിവാകരൻ മുന്നോട്ടാഞ്ഞു.
ദിവാകരൻ: എടാ നായേ.... തോന്ന്യവാസം പറയുന്നോ...നിന്നെ ഇന്ന് ഞാൻ....
ദിവാകരൻ മേനോനെ തല്ലാൻ അടുത്തെത്തിയപ്പോളേക്കും മേനോൻ്റെ പുറകിൽ
💬 Comments
View all comments