Chapter Title : വേശ്യായനം 9 [വാല്മീകൻ]
നക്കി. അവൾ വേദന കൊണ്ട് പുളഞ്ഞു.
"അവളെ വെറുതെ വിട്. എന്നെ എന്തുവേണേലും ചെയ്തോ" ആമീർ കെഞ്ചി.
അമീറിൻ്റെ പുറകിൽ നിന്നിരുന്ന കൃഷ്ണദാസ് മുന്നിലേക്ക് വന്നു. അവനെ കണ്ടപ്പോൾ അമീർ പ്രേതത്തെ കണ്ടപോലെ ഭയന്നു..
"നീയോ... നീ മരിച്ചില്ലേ? ഹനീഫ ഭായ് പറഞ്ഞിട്ടാണ് നിൻ്റെ പേരിലുള്ള കൊട്ടെഷൻ കൊടുത്തത്. എനിക്ക് നിന്നോട് വിരോധമൊന്നുമില്ല. അവർ പറഞ്ഞത് ഞാൻ അനുസരിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങളെ ദയവു ചെയ്ത് വെറുതെ വിടൂ.”
ഇത്തവണ ഞെട്ടിയത് കൃഷ്ണദാസാണ്. എല്ലാവരും അത് വരെ കരുതിയിരുന്നത് എമിലിയുടെ പേരിലുള്ള കൊട്ടേഷൻ ആണെന്നാണ്. ശരിക്കും കൊട്ടേഷൻ തൻ്റെ പേരിലാണെന്ന് മനസ്സിലായപ്പോൾ കൃഷ്ണദാസിൻ്റെ മനസ്സിൽ ഒരായിരം ചിന്തകൾ കടന്നു പോയി.
"അപ്പോൾ ഞാൻ കാരണമാണോ എമിലി മരിച്ചത്? എന്നെ ആരാണ് കൊല്ലാൻ ശ്രമിക്കുന്നത്? എനിക്ക് ആരാണ് ശത്രുക്കൾ? സിസിലിയാനോ ഫാമിലിയിലെ തന്നെ ആരെങ്കിലും ആണോ? അങ്ങനെ ആണെങ്കിൽ അവർ എമിലിയെ കൊല്ലുമോ? ആന്റണി അറിയാതെ ആരെങ്കിലും ഇതിനു മുതിരുമോ? എൻ്റെ എമിലി ഞാൻ കാരണം....." അയാൾ മനസ്സിൽ വിതുമ്പി.
"ഹനീഫ ആർക്കു വേണ്ടിയാണ് എൻ്റെ കൊട്ടേഷൻ എടുത്തത്?" കൃഷ്ണദാസ് അമീറിൻ്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചോദിച്ചു.
"എനിക്കറിയില്ല. ഞാൻ ചോദിക്കാറില്ല" അമീർ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിപ്പറഞ്ഞു.
മാർക്കോസ് പോക്കെറ്റിൽ നിന്നും ഒരു കത്തിയെടുത്ത് അയാളുടെ ഭാര്യയുടെ കഴുത്തിൽ വച്ചു.
"സത്യമാണ്. എനിക്കറിയില്ല" അമീർ കരഞ്ഞു പറഞ്ഞു.
"ഹനീഫിനെ ഇവിടെ വരുത്തണം. അതിനു എന്ത് ചെയ്യണം?' കൃഷ്ണദാസ് ചോദിച്ചു.
"ആയാളും ഭാര്യയും മകളും ഇവിടെ വരുന്നുണ്ട്. ഇന്ന് ടിക്കറ്റ് കൺഫേം ആക്കി. അടുത്ത ആഴ്ച ഇവിടെ എത്തും." അമീർ പറഞ്ഞു.
"അത് വരെ നമ്മളിവിടെ കഴിയും. നിൻ്റെ വീട്ടിൽ. ഹനീഫിന് ഒരു സംശയവും തോന്നരുത്. ഇവിടെ വേറെ ആരെങ്കിലും വരാറുണ്ടോ?" കൃഷ്ണദാസ് ചോദിച്ചു.
"ഇല്ല. ഞങ്ങൾ ഇവിടെ പുതുതായി താമസം തുടങ്ങിയതാണ്. ഇവിടെ അടുത്തൊന്നും ആരെയും അറിയില്ല"
കൃഷ്ണദാസും മാർക്കോസും അമീറിൻ്റെ വീട്ടിൽ താമസം തുടങ്ങി. അമീറിനെയും ഭാര്യയേയും അവർ ബെഡ് റൂമിൽ കെട്ടിയിട്ടു. രണ്ട് പേരും അപ്പോളും പൂർണ നഗ്നരായിരുന്നു. ബാത്‌റൂമിൽ പോകാനും ഭക്ഷണം കഴിക്കാനും മാത്രം അവരുടെ കെട്ടഴിച്ചു
💬 Comments
View all comments