Chapter Title : വേശ്യായനം [വാല്മീകൻ]
ആയി എന്തെങ്കിലും കഴിച്ചിട്ട്."
ഖാലിദിന്റെ പെരുമാറ്റത്തിൽ നസീബക്ക് ആകെ പന്തികേട് തോന്നി. എന്നാലും അവൾ, അടുപ്പു കൂട്ടി കുറച്ചു ഉണക്കകപ്പ വേവിക്കാൻ വച്ചു. ഇതുവരെ ഭക്ഷണം കാണാത്ത ആർത്തിയോടെ അതെല്ലാം ഖാലിദ് വെട്ടി വിഴുങ്ങി.
നസീബ: "പറ ഇക്ക, ഇങ്ങള് എന്ത് മുസീബത്തിലാ പെട്ടീനെ".
ഖാലിദ്: "അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നിന്റെ വിവരം എല്ലാം ഞാൻ അറിഞ്ഞീന്. എന്നെ ആരോ ഒറ്റിയതാ. അല്ലാതെ കഞ്ചാവിന്റെ കാര്യം പോലീസ് അറിയില്ല. പിന്നെ ഇവിടുന്നു മാറി നിൽക്കേണ്ടി വന്നു. എനിക്ക് വെക്കനെ പോണം. പടച്ചോൻ വിസാരിച്ചാൽ ഇനീം കാണാം".
ഇതും പറഞ്ഞു ഖാലിദ് പുറത്തിറങ്ങി ഇരുട്ടിന്റെ മറവിൽ അപ്രത്യക്ഷനായി. പെട്ടെന്നുള്ള ഈ സംഭവവികാസങ്ങൾ നസീബയെ കുറച്ചു നേരം സ്തബ്ധയാക്കി. പിന്നെ അവൾ വാതിൽ അടച്ചു സലീനയുടെ കൂടെ ഓരോന്നാലോചിച്ചു കിടന്നു എപ്പോളോ ഉറങ്ങി.
എന്തോ വലിയ ശബ്ദം കേട്ടാണ് നസീബ ഞെട്ടി ഉണർന്നത്. കണ്ണ് തുറന്നപ്പോളേക്കും ഒരു പറ്റം പോലീസുകാർ വീട്ടിലേക്കു കയറിയിരുന്നു. ഒരാൾ നസീബയുടെ മുടി കൂട്ടി പിടിച്ചെണീപ്പിച്ചു. വേറെ ഒരു പോലീസുകാരൻ കുഞ്ഞിനെ വാരി എടുത്തു. നസീബക്ക് എന്തെങ്കിലും മനസ്സിലാവുന്നതിനു മുൻപേ അവളെയും കുഞ്ഞിനേയും അവർ ജീപ്പിൽ കയറ്റി കൊണ്ട് പോയി.
പോലീസ് സ്റ്റേഷനിൽ എത്തിയ അവർ നസീബയെ ഒരു സെല്ലിൽ തള്ളിയിട്ടു. കുഞ്ഞിനെ ഒരു വനിതാ പോലീസ് കൊണ്ട് പോയി. നസീബ കുഞ്ഞിനെ നോക്കി ആർത്തു കരയാൻ തുടങ്ങി. അത് കേട്ട ഒരു പോലീസ്കാരൻ സെല്ലിൽ വന്നു നസീബയുടെ അടിവയറ്റിൽ ബൂട്ടിട്ട കാലു കൊണ്ട് ഒരു തോഴി കൊടുത്തു. ആ ചവിട്ടിന്റെ വേദനയിൽ അവളുടെ ശ്വാസം മുട്ടി, മൂത്രവും പോയി. സനീബ അപ്പോൾ വീട്ടിൽ ഇടുന്ന ഒരു ബ്ലൗസും മുണ്ടും ആണ് ധരിച്ചിരുന്നത്.
പോലീസ്‌കാരൻ: "മിണ്ടാതെ അടങ്ങി കിടക്കെടി പൊലയാടി മോളെ, ഏമാൻ ഒന്ന് ഇങ്ങോട്ടു വന്നോട്ടെ".
നസീബ വയറും പൊത്തിപിടിച്ചു സെല്ലിന്റെ ഒരു മൂലയിൽ ചുരുണ്ടു കിടന്നു.
സ്റ്റേഷന്റെ മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു. അതിൽ നിന്നും SI ശേഖരൻ നമ്പിയാർ പുറത്തിറങ്ങി.
പോലീസുകാരൻ: "സർ, അവളെ ഞങ്ങൾ പൊക്കിയിട്ടുണ്ട്. ഇത് വരെ
💬 Comments
View all comments