Chapter Title : വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]
നിർത്തിക്കെ... “
അവൾ ഫോൺ കട്ട് ചെയ്തു... എന്നിട്ട് കിടക്കയിൽ കിടന്നു... കുറെ നേരം കരഞ്ഞു... തന്റെ ജീവിതം ആരുടെയൊക്കെയോ കൈകളാൽ മാറ്റി മറക്കപ്പെടുവാൻ പോവുന്നു എന്ന ഒരു ഭീതി അവളെ വലയം ചെയ്തു.
“ എന്നാലും ആദിത്യേട്ടന് എങ്ങനെ അങ്ങനെ പറയാൻ കഴിഞ്ഞു?“ അവൾ സ്വയം ചോദിച്ചു.
ഒരു മറുപടിക്ക് വേണ്ടി അവൾ കുറേനേരം ഉഴറി. ഇതു ഇനി ആരോട് പറയും? അവൾ ഒരു തീരുമാനം എടുത്തു... ഒന്നുകിൽ മറ്റൊരു ട്രാൻസ്ഫർ... അല്ലെങ്കിൽ താൻ ജോലി രാജി വെക്കും.
പക്ഷേ അപ്പോഴും അവളുടെ മനസ്സിൽ റോഷൻ പറഞ്ഞ ഒരു കാര്യം മുഴങ്ങിക്കൊണ്ടിരുന്നു. അതായത്; “ ചേച്ചി എവിടേക്ക് മാറി പോയാലും ഞാൻ ചേച്ചിയുടെ പുറകെ വരും. കാരണം എന്റെ മനസ്സിൽ ഇനി വേറെ ഒരു സ്ത്രീ ഇല്ല... “
“അപ്പോൾ താൻ എവിടേക്ക് പോയാലും അവൻ പുറകെ വന്നാൽ തനിക്ക് എന്ത് രക്ഷ? ഇനി ആദിത്യേട്ടൻ പറഞ്ഞ വഴി മാത്രമാണോ പരിഹാരം? എന്നാലും നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണ് മറച്ചിട്ടു എങ്ങനെ? “
നേരം വെളുത്തപ്പോൾ അവൾ ആദിത്യനെ വിളിച്ചു താൻ അങ്ങോട്ട് വരികയാണ് എന്ന് പറഞ്ഞു. അന്ന് ആദിത്യനും ലീവ് എടുത്തു. ആദിത്യന്റെ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗരത്തിൽ അന്ന് അവർ ഒരു റൂം എടുത്തു.
കുട്ടികൾ ഉറങ്ങി കഴിഞ്ഞപ്പോൾ ആദിത്യൻ അവളെ തന്നോടു ചേർത്തിരുത്തി. എന്നിട്ടു പറഞ്ഞു... “ ഒരു സ്നേഹ ബന്ധത്തിന്റെ ഉറപ്പ് എന്നത് പങ്കുവെക്കൽ ആണ്. അവിടെ സ്വാർത്ഥത വന്നാൽ ആ ഉറപ്പു പോകും. ഇവിടെ അവൻ നിന്നെ ആഗ്രഹിച്ചു വന്നിരിക്കുന്നത് സ്വാർത്ഥത മൂലം ആണോ? അതോ പങ്കുവെക്കൽ മനോഭാവമുള്ള ആളാണോ അവൻ എന്ന് അറിയണം. എന്നെ സംബന്ധിച്ച് എനിക്ക് നിന്നെ പങ്കുവെക്കുന്നതിന് യാതൊരു മടിയുമില്ല. പക്ഷേ അവൻ അതിനു തയ്യാറല്ലെങ്കിൽ നമ്മൾ വിശാലമനസ്കത കാണിച്ചിട്ടു കാര്യമില്ല. മിക്കവാറും ഇത്തരം കേസുകളിൽ സ്വാർത്ഥത തന്നെ ആയിരിക്കും മുഖ്യം. അത് അവന്റെ വായിൽ നിന്നും തന്നെ വീണു കിട്ടണം. ആ പേരും പറഞ്ഞു പിന്നെ നിനക്ക് അവനെ സിമ്പിളായി ഒഴിവാക്കാം. പിന്നെ അവൻ വേഷംകെട്ട് എടുത്താൽ അവൻ ചത്തു പോയിക്കോട്ടെ എന്നുതന്നെ അങ്ങ് വിചാരിച്ചേ ക്കണം. മറിച്ച് ആയാൽ.... അല്ല അങ്ങനെ ആവില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം... നീ ധൈര്യമായി അവന്റെ അടുത്ത് ഇങ്ങനെ പറ. എനിക്ക് എന്റെ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കാൻ പറ്റില്ല.
💬 Comments
View all comments