Chapter Title : വില്ലൻ 13 [വില്ലൻ]
പൊള്ളി.......................
അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ എനിക്ക് തോന്നി....................
പക്ഷെ സാധിച്ചില്ല......................
എന്റെ കൈകൾ ബന്ധിച്ചിരുന്നു...............................വിലങ്ങുകളാൽ.......................
"ഉപ്പാ..................".................അവൻ എന്റെ കയ്യിൽ പിടിച്ചു കരഞ്ഞു..................
"ആദൂ....................."................ഞാൻ അവനെ നിസ്സഹായനായി വിളിച്ചു.............................
ഇതിനിടയിൽ ആദം ആളുകളുടെ ഇടയിൽ നിന്ന് ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നതറിഞ്ഞ് സൈനികർ ഞങ്ങളുടെ അടുക്കലേക്ക് വന്നു......................
ആദത്തെ പിടിച്ചു വലിച്ചു.....................
"എന്റെ മോനെ വിട്.................."..................ഞാൻ കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു..........................
അവർ എന്റെ വാക്കുകൾ കേട്ട ഭാവം പോലും നടിച്ചില്ല........................
ആദം അവരുടെ കയ്യിൽ നിന്ന് കുതറാൻ ശ്രമിച്ചു........................
"ഇവന്റെ മകനാണോ ഇത്.................."....................പെട്ടെന്ന് ശക്തിയുള്ള ഒരു സ്വരം ഞാൻ കേട്ടു......................
എല്ലാവരും അങ്ങോട്ട് നോക്കി...................
കാലഭൈരവൻ........................
അവൻ ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുക്കലേക്ക് വന്നു.......................
അവന്റെ ഓരോ ചുവട് വെപ്പിലും ജനങ്ങൾ ഭയന്നു.........................
അവൻ വന്ന് എന്റെ മകനെ പിടിച്ചു.....................
കാലഭൈരവന്റെ കയ്യിൽ നിന്ന് എന്റെ മകന് ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല......................
"നിന്റെ മകനാണോ ഇത്...................."..................ആദത്തെ പിടിച്ചുകൊണ്ട് കാലഭൈരവൻ എന്നോട് ചോദിച്ചു......................
"അതെ..................അവനെ ഒന്നും ചെയ്യല്ലേ................."...................ഞാൻ അവനോട് അപേക്ഷിച്ചു..........................
അവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു...................
"മര്യാദയ്ക്ക് സൈന്യത്തിൽ ചേരാൻ പറഞ്ഞു......................അപ്പൊ നീയൊക്കെ കർഷകർ ആണത്രേ....................ഇപ്പൊ എന്തായി..................കർഷകന്റെ വയലും പോയി കുടുംബവും പോയി......................"....................അവൻ കൊലച്ചിരി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.......................
എന്റെയുള്ളിൽ അവനോട് അടങ്ങാത്ത ദേഷ്യം തോന്നി.....................
അവനെ കൊന്ന് കൊലവിളിക്കാൻ എനിക്ക് തോന്നി.......................
പക്ഷെ പറ്റില്ല.....................
എന്റെ മകനാണ് അവന്റെ കയ്യിൽ ഉള്ളത്....................
എനിക്ക് അവശേഷിക്കുന്ന ഏകബന്ധം.......................
അവനോട് ദേഷ്യം കാണിക്കാൻ എനിക്ക് സാധിക്കില്ല....................അപേക്ഷിക്കാനെ സാധിക്കൂ.........................
"അവനെ ദൈവത്തെ കരുതി വിട്................. വെറുതെ വിടൂ.................."................ഞാൻ അവനോട് അപേക്ഷിച്ചു..................
അവൻ എന്റെ മകനെ കഴുത്തിൽ പിടിച്ചു ഉയർത്തി..........................
എന്റെ മകൻ അവന്റെ കയ്യിൽ ശ്വാസം കിട്ടാതെ പിടഞ്ഞു.....................
അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി........................
"അവനെ വിട്............... എന്റെ മകനെ വിട്................ അവനെ നിലത്തിറക്ക്..................."......................ഞാൻ ആ വിലങ്ങിൽ ഉയരാൻ ശ്രമിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു.......................
"മിണ്ടാതിരിക്കടാ................."......................ഒരു സൈനികൻ വന്ന് എന്റെ തലയിൽ വീണ്ടും കമ്പി വടിയാൽ അടിച്ചു.........................
എന്റെ ബോധം മറഞ്ഞു........................
എന്റെ മകൻ ജീവശ്വാസത്തിനായി പിടയുന്നതാണ് ഞാൻ എന്റെ കണ്ണുകൾ
💬 Comments
View all comments