Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
അച്ഛന്റെ പഴയ കൂട്ടുകാരനായിരുന്നു കേണൽ രാമചന്ദ്രൻ.. ഞങ്ങളുടെ രാമുവങ്കിൾ. പണ്ട് ഞാൻ ജനിക്കണേനു മുമ്പ് അച്ഛന്റെ ബിസിനസ്സ് പൊളിഞ്ഞ് ആത്മഹത്യ വരെ ചെയ്യാനൊരുങ്ങിയതാ. അങ്കിള് അന്ന് ആന്റീടെ പേരിലൊണ്ടായിരുന്ന പറമ്പു വിറ്റ് അച്ഛന്റെ കടം വീട്ടി. ഒറ്റമോനാ അങ്കിളിന്. കേശവേട്ടൻ. ചേച്ചീടെ പ്രായം.. വല്ല്യ ഇഷ്ടോമായിരുന്നു ചേച്ചീനെ പുള്ളിക്കും, പിന്നെ അവർക്കെല്ലാം. ചേച്ചിയെ കല്ല്യാണം കഴിക്കണം എന്നൊരാശയുമുണ്ടായിരുന്നു. പക്ഷേ അവള് ഇഷ്ട്ടപ്പെട്ട ആളിന്റെ കൂടങ്ങ് പോയി. ഈ കേശവേട്ടൻ ആണെന്നെ കെട്ടാൻ പോണത്. അച്ഛൻ അപേക്ഷിച്ചപ്പോൾ എനിക്കു മറുത്തൊന്നും പറയാൻ കഴിഞ്ഞില്ലെടാ. അങ്കിളിനും വയ്യാഴികയാ. നല്ല ആളാണ് കേശവേട്ടൻ... എന്നാൽ എന്റെ മനസ്സിലൊള്ള.... ആ പോട്ടെടാ. ഇതു നിന്നോടു മാത്രേ പറയാനൊക്കൂ എനിക്ക്. അവളെന്റെ ചുമലിൽ ചാരി. ഞങ്ങളൊന്നും മിണ്ടാതെ, സുഖമുള്ള നിശ്ശബ്ദതയിൽ മുഴുകി.. അവരവരുടെ ചിന്തകളിൽ ലയിച്ചിരുന്നു.
പിന്നെ ഞങ്ങൾ എണീറ്റു നടന്നു. അന്നും അടുത്ത ദിവസങ്ങളിലും കാര്യമായി ഇടപഴകാൻ കഴിഞ്ഞില്ല. ഒന്നുകിൽ അവളുടെ സഖികൾ കാണും ഒന്നു രണ്ട് പേര് എനിക്കറിയാവുന്നവർ ആയിരുന്നു. അവരടുത്തു വന്നു സംസാരിച്ചു. പിന്നെ അമ്മാവന്റെ കൂടെ ഓട്ടമായിരുന്നു. വിളിക്കാൻ പോവലും, ഹോളിന്റെ കാശു കൊടുക്കലും, പാചക്കാരെ ഏർപ്പാട് ചെയ്യുന്നതും, ഒരു നൂറു കൂട്ടം കാര്യങ്ങൾ. പലയിടങ്ങളിലും ഞാൻ ഒറ്റയ്ക്കാണ് പോയത്, ക്ഷണിക്കാൻ. ബസ്സിലും, ട്രെയിനിലും... ഒരു പഴയ മട്ടുകാരനായത് കൊണ്ട് ആരെങ്കിലും പോയി ക്ഷണിക്കണം, ഇത്തിരി അടുപ്പമുള്ളവരെ! പുള്ളിയുടെ ഫിലോസോഫി! എന്തു ചെയ്യും?
ഞാനും സീമയും തമ്മിലുള്ള ഇടപഴകലിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിരുന്നു. അതോ അവളുടെ മൂഡ് പതിയെ താണുകൊണ്ടിരുന്നതാണോ.. എപ്പോഴും ചിലച്ചുകൊണ്ടോടി നടന്നിരുന്ന അവൾ ശാന്തമായി, എന്നെക്കാണുമ്പോഴൊക്കെ ആ കണ്ണുകൾ പ്രകാശിച്ചു... ചിലപ്പോഴെല്ലാം ഒരു മന്ദഹാസം മിന്നി മറഞ്ഞു..പലപ്പോഴും അവളുടെ കണ്ണുകൾ എന്നെ തഴുകിപ്പോവുന്നപോലെ തോന്നിയിരുന്നു.. വെറും തോന്നൽ മാത്രമാണെന്ന് ഞാനങ്ങു വിശ്വസിച്ചു.
നീ ടാക്സി വിട്ടോടീ. രാജീവ് കൊണ്ടുവിടും. അമ്മായി പറയുന്നതും കേട്ടുകൊണ്ട് താഴെയിറങ്ങിവന്നതാണ് ഞാൻ... ആരാടീ? സീമയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
ഹും! ഒരു നിമിഷം അവളുടെ കണ്ണുകൾ ജ്വലിച്ചു... പോയി നോക്കടാ! നിന്റെ പഴയ ആരാധനാപാത്രം! അവൾ പഴയ സീമയായി! പിന്നെ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേക്ക്
💬 Comments
View all comments