Chapter Title : വ്യാധിരൂപിണി [ഷേണായി]
സാധിച്ചാൽ കൊതത്തിലേക്കും.
ചേരിക്കാഴ്ചകൾ കണ്ടുനടന്ന് ദീപിക പ്രഭുവിന്റെ വീട്ടുമുറ്റത്തെത്തി.
ഒരു ഒറ്റനില ചെറിയ വീടായിരുന്നു അത്, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു,വെളിയിൽ ഒരു വരാന്ത, അതിന്റെ അരമതിലിനോടു ചേർന്ന് ഒരു ഡിയോ സ്‌കൂട്ടർ ചാരിവച്ചിട്ടുണ്ട്.വരാന്തയിൽ ടാറ്റ സ്‌കൈയുടെ ഒരു ഡിഷ് വിടർന്നിരിക്കുന്നു.അകത്തുനിന്നു വലിയ ശബ്ദത്തിൽ ഏതോ തമിഴ് സിനിമയിലെ ഡപ്പാംകൂത്ത് പാട്ടു കേൾക്കുന്നു.
രവി വരാന്തയിലേക്കു കയറി. വാതിലിൽ രണ്ട് ഇടിയിടിച്ചു.
' ഡാ കിണ്ണപ്പാ, ഡാ, വാതിൽ തുറക്കടാ' അയാൾ നീട്ടി വിളിച്ചു.
ഒരു മെലിഞ്ഞ മുടിനീട്ടിവളർത്തിയ കൗമാരക്കാരൻ ചെക്കൻ വാതിൽതുറന്നു.പതിനെട്ടു വയസ്സു പ്രായം തോന്നും.
'ഡാഡീ' അവൻ വിളിച്ചു.
' എന്റെ മോനാണു കിണ്ണപ്പൻ' അയാൾ അവളോടു പറഞ്ഞു.
' കിണ്ണപ്പനല്ല കിരൺ' മുടിവെട്ടിച്ച് ഈർഷ്യകാട്ടി ചെക്കൻ പറഞ്ഞു.
' കിരൺ നല്ലപേര്, കിരൺ മോൻ എന്തു ചെയ്യാണ് ? ' ദീപിക അവന്റെ നീണ്ട മുടിയിൽ മെല്ലെ കൈയോടിച്ചു.
' അയ്യോ അവനെ കോളേജി പാപ്പിക്കാൻ വിട്ടതാ, കൈയിലിരുപ്പ് കാരണം അവര് ആദ്യവർഷം തന്നെ പുറത്താക്കി. ഇപ്പോ തെണ്ടിത്തിരിഞ്ഞു നടക്കാണ്.' അയാൾ പറഞ്ഞു.
' വരാന്തേൽ നിൽക്കാതെ അകത്തോട്ടിരി കൊച്ചേ' അയാൾ അവളെ വീട്ടിലേക്കു ക്ഷണിച്ചു. പ്രഭുവിനും കിണ്ണപ്പനും പിന്നാലെ അവൾ അകത്തേക്കു കയറി.
രണ്ടു ബെഡ്റൂമും ഒരടുക്കളയും ഹാളുമുള്ള കൊച്ചുവീടായിരുന്നു അത്. ചേരിയാണെങ്കിലും സെറ്റപ്പിനു കുറവില്ല.എവിടുന്നോ സംഘടിപ്പിച്ച രണ്ടു സോഫാസെറ്റിയും ടീപ്പോയും, ഒരു സെക്കൻഡ് ഹാൻഡ് ടിവി സെറ്റും വലിയ സ്പീക്കറും.
' ഇതാരാ ഡാഡിയുടെ ഗേൾഫ്രണ്ടാ' ദീപികയെ നോക്കി കിണ്ണപ്പൻ ചോദിച്ചു. അവന്റെ ആ ചോദ്യവും ഭാവവും കണ്ടു ദീപികയ്ക്കു ചിരിപൊട്ടി. പ്രഭു
💬 Comments
View all comments