0%

Chapter Title : യക്ഷയാമം 24 [വിനു വിനീഷ്]

Author : Kambikathakal Read All Parts 101

വന്ന് ഭഗവതിക്ക് തിരിതെളിയിക്കാൻ പറയൂ."

പതിഞ്ഞുകിടക്കുന്ന പൂണൂലിനെ തടവികൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.

"അംബികേ..." ശങ്കരൻ തിരുമേനി നീട്ടിവിളിച്ചതും അംബികചിറ്റ മനസിലായി എന്ന അർത്ഥത്തിൽ അകത്തേക്ക് പോയി.

അംബികചിറ്റയും, അമ്മുവും ഗൗരിയുംകൂടെ മനക്കലെ കുളത്തിലേക്ക് നിലവിളക്കുമായിനടന്നു.

കുളത്തിലേക്കു കാലെടുത്തുവക്കാൻ നിന്നതും വെള്ളം കുമിളകളായി മുകളിലേക്ക് പൊന്തിവന്നു.

"അനർത്ഥം.." അംബികചിറ്റ ഒറ്റവാക്കിൽ പറഞ്ഞു.

"അമ്മൂ മുത്തശ്ശനെ വിളിക്കൂ.."

അമ്മു കൾപ്പടവുകളെ പിന്നിലാക്കി വളരെ വേഗത്തിൽ ഹോമം നടക്കുന്ന സ്ഥലത്തേക്ക് ഓടിയെത്തി. ശങ്കരൻ തിരുമേനിയെ കണ്ട് കാര്യം പറഞ്ഞു.

ഉടനെ തിരുമേനിയും സഹായി ഉണ്ണിയും കുളത്തിലേക്ക് തിരിച്ചു.

തിരുമേനി വന്നുനോക്കുകമ്പോൾ കുളത്തിന്റെ മധ്യഭാഗത്തെവെള്ളം ശക്തമായി ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തളികയിൽ കരുതിയ ഭസ്മം കൈയ്യിലെടുത്ത് പൂണൂലിനോടുചേർത്തുപിടിച്ച് ഭഗവതിയെ മനസിൽ ധ്യാനിച്ചു.

"ഓം രക്താംഗ്യേ നമഃ ഓം രക്തനയനായേയ് നമഃ "

ശേഷം ചന്ദനംകൂട്ടി കുളത്തിലെ ജലത്തിലേക്ക് കലർത്തി. ഉടനെ കുളത്തിലെ ജലം മുഴുവനും. രക്തമായിമാറി. സാഗരത്തിലെ തിരമലപോലെ ജലം കരയിലേക്കടിച്ചുകയറി. കുളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

"മുത്തശ്ശാ.." ഗൗരി തിരുമേനിയുടെ ഇടത് കൈയ്യിൽ പിടിയുറപ്പിച്ചു.

"ഏയ്‌ പേടിക്കാനൊന്നുല്ല്യാ, ഭഗവതി കൂടെയുണ്ടെങ്കിൽ എല്ലാം മംഗളമാകും."

നീലനിറത്തിലായിരുന്ന ജലത്തിൽ രക്തം കലർന്നതോടെ അമ്മുവുംഗൗരിയും രണ്ടുപടവുകൾ മുകളിലേക്കുകയറി ഭയത്തോടെ പരസ്പരം നോക്കി.

നിമിഷനേരംകൊണ്ട് കുളം ശാന്തമായി. തിങ്കളിന്റെ പ്രതിബിംബം കുളത്തിൽ ദർശിക്കാൻ കഴിഞ്ഞതോടെ തിരുമേനി ഗൗരിയോട് കുളത്തിലിറങ്ങി 3 തവണ കിഴക്കോട്ട് തിരിഞ്ഞ് മുങ്ങിനിവരാൻ പറഞ്ഞു.

ഹോമാഗ്നിയിൽ നെയ്യർപ്പിച്ചതും അഗ്നി ആളിക്കത്തി.

ഒരു ഞെട്ടലോടെ സീത മിഴിതുറന്നു. ഇടത്തോട്ട് വെട്ടിച്ച അധരങ്ങളോടുകൂടി അവൾ പുഞ്ചിരിപൊഴിച്ചു.

പതിയെ അവൾ അനിയെ രണ്ടുകൈകളുംചേർത്ത് ഇറുക്കെപിടിച്ച് അധരങ്ങളിൽ വീണ്ടും ചുംബിച്ചു. ഇത്തവണ അവളുടെ ഉമിനീരിന് രക്തത്തിന്റെ രുചി അനുഭവപ്പെട്ടയുടനെ അനി മിഴിതുറന്നു.

നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു. ചുറ്റിലും അന്ധകാരം വ്യാപിച്ചു. നായ്ക്കൾ ഓരിയിടാൻ തുടങ്ങി. കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു. കുളപ്പുരയിലെ കഴുക്കോലിന്റെ മുകളിൽ മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു. അത് അനിയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവ കുറുകികൊണ്ടിരിക്കുമ്പോൾ കുളപ്പുരവാതിൽ താണ്ടി ഒരു കരിമ്പൂച്ച അതിന്റെ മൂർച്ചയുള്ള പല്ലുകൾ പുറത്തുക്കാട്ടി വാതിലിനോട് ചാരിവന്നുനിന്നു. ചുമരുകളിലെ സുഷിരങ്ങളിൽ നിന്നും നാഗങ്ങൾ പുറത്തേക്ക് തലയിട്ടുചുറ്റിലും നോക്കി.

"ലക്ഷ്മി, വിടൂ..

💬 Comments

View all comments