Chapter Title : ? യക്ഷി ? 3 [സാത്താൻ?]
തുണയായി ഞാൻ ഇവിടെ ഈ കാവിൽ തന്നെ കുടികൊള്ളും.
മംഗളം ഭവതു......"
അത്രയും പറഞ്ഞ ശേഷം യക്ഷി എവിടെ നിന്നോ വന്ന പുകപടലങ്ങളിൽ മാഞ്ഞു. കേളു ഇരുകൈകളും കൂപ്പി തന്നെ കാവിലുള്ള യക്ഷിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നു. ശേഷം തനിക്കായി ഒരുക്കിയിട്ടുള്ള വാസസ്ഥലത്തിനകത്തേക്ക് കയറി ഭക്ഷണവും കഴിച്ച ശേഷം ദീർഘമായ നിദ്രയിലേക്ക് വീണു.
"കേളു പ്രതികാരത്തിനായി ഇത്രയും നാൾ കാത്തുനിന്ന നിനക്ക് അതിലേക്ക് ഇനി അധികം ദൂരമില്ല എന്നത് അറിഞ്ഞുകൊള്ളുക. നിന്റെ തപോ ശക്തിയാൽ നീ യക്ഷിയെ പ്രത്യക്ഷ പെടുത്തിയതുവഴി ഒരു ശിഷ്യൻ ഗുരു ആവശ്യപ്പെട്ടത് കൂടി നീ നിറവേറ്റി തന്നിരിക്കുന്നു. ഇനി ചിലപ്പോൾ നിന്നിൽ നിന്നും എന്റെ ശബ്ദം നീ കേട്ടു എന്നിരിക്കില്ല പക്ഷെ എന്നും നിനക്ക് തുണയായി നിന്റെയുള്ളിൽ ഞാൻ ഉണ്ടാവും "
ദിഗംബരന്റെ ശബ്ദമാണ് ഉറക്കത്തിൽ നിന്നും കേളുവിനെ ഉണർത്തിയത്. തന്റെ ഗുരു പറഞ്ഞതുപോലെ തനിക്ക് വീട്ടാനുള്ള പ്രതികാരത്തിന്റെ നാളുകൾക്ക് ഇനി അധികം താമസമില്ല എന്നയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. മനസാൽ തന്റെ ഗുരുവിനെ ഒരിക്കൽ കൂടി വന്തിച്ചുകൊണ്ട് അയാൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.
തന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെട്ട കേളു പ്രഭാത കർമങ്ങൾ നിറവേറ്റുന്നതിനായി തന്റെ വാസസ്ഥലത്തിനടുത്തുള്ള ഒരു അരുവി ലക്ഷ്യമാക്കി നടന്നു. കണ്ണാടി ചില്ലുപോലെ തെളിഞ്ഞ ആ ജലത്തിൽ തന്റെ പ്രതിബിംഭം കണ്ട കേളുവിൽ അത്ഭുതവും ഒരു ചിരിയും നിറഞ്ഞു.
വർദ്ധഖ്യ രൂപത്തിൽ നിന്നും അയാൾ തികച്ചും ഒരു യുവാവായി മാറി കഴിഞ്ഞിരിക്കുന്നു. ജട നിറഞ്ഞ മുടിയിഴകൾക്ക് പകരം നീണ്ട കറുത്ത മുടിയിഴകളും ചുക്കി ചുളിഞ്ഞ ത്വക്കിന്റെ സ്ഥാനത് തികച്ചും മാറ്റം സംഭവുച്ചുകൊണ്ട് ഒരു യുവാവായി അയാൾ മാറി കഴിഞ്ഞിരിക്കുന്നു. ആരുകണ്ടാലും കൊതിക്കുന്ന ഒരു പുരുഷ സൗന്ദര്യം.
യക്ഷി തന്നോട് പറഞ്ഞതുപോലെ തന്നെ രാവിലെ തന്റെ പ്രഭാത കർമങ്ങളും പ്രാതലും കഴിച്ച ശേഷം അയാൾ മയൂരിയുടെ പിതാവിനെ കാണുന്നതിനായി ഇറങ്ങി. നീണ്ടു നിവർന്നു കിടക്കുന്ന വയലുകളിൽ കൂടി നടക്കുമ്പോൾ ഇതെല്ലാം തനിക്ക് അവകാശപ്പെട്ടതായിരുന്നല്ലോ എന്നും ഇന്ന് ഇതൊക്കെ അനുഭവിക്കുന്നവരെയൊക്കെ നരകിപ്പിക്കാൻ ഒരു ദിവസം ഇനി വിദൂരമല്ല എന്നും അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.
💬 Comments
View all comments