Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
മാളൂട്ടിയെ കണ്ടു കൊണ്ടിരുന്നപ്പോഴാണ് കാലന്റെ ഒപ്പം നന്ദനക്കുട്ടിയെ മരണ വീട്ടിൽ വച്ച് കണ്ടത് അവൻ ഓർത്തത്.
അവിടെ കൂടിയിരുന്ന ആളുകൾ പറഞ്ഞത് 10 മണി ആയപ്പോൾ സ്കൂളിൽ സമരം കാരണം കുട്ടികളെ വീട്ടിലേക്ക് വിട്ടു എന്നാണ്.
അപ്പൊ നന്ദനക്കുട്ടി വീട് വരെ സുരക്ഷിതമായി വന്നിട്ടുണ്ട്.
ആ വീട്ടിൽ വച്ചു തന്നെയാണ് മോൾക്ക് നേരെ അതിക്രമം ഉണ്ടായത്.
അപ്പൊ ഞാനൊന്ന് ശ്രമിച്ചാൽ നന്ദനക്കുട്ടിയെ രക്ഷിക്കാൻ പറ്റില്ലേ?
ദാസൻ ആത്മഗതം പറഞ്ഞു.
അവൻ നടുക്കത്തോടെ ക്ലോക്കിലേക്ക് നോക്കി.
10.30
മാളൂട്ടി വരുന്ന അതേ ഓട്ടോയ്ക്ക് ആണ് നന്ദന ക്കുട്ടിയും വരുന്നത്.
എനിക്ക് ഓർമയുണ്ട്.
പക്ഷെ എന്തുകൊണ്ട് ആത്മാവ് ആയിരുന്നപ്പോൾ അവരെ എനിക്ക് ഓർമ വന്നില്ല.
ദാസൻ ചിന്തിച്ചു കൊണ്ടിരുന്നു.
അപ്പോഴാണ് ദാസൻ നടുക്കത്തോടെ ഒരു കാര്യം കൂടി ഓർത്തത്.
മാളൂട്ടി വരുന്ന ഓട്ടോ നന്ദനക്കുട്ടിയുടെ അച്ഛന്റെയാണ്.
അയാൾ തന്നെയാണ് ആ വണ്ടി ഓടിക്കുന്നതും.
അതോർത്തതും അവന്റെ ശരീരം വിറച്ചു
ഭയം ഒരു കൊള്ളിയാൻ പോലെ അവന്റെ നട്ടെല്ലിലൂടെ വിറഞ്ഞു കയറി.
ഇപ്പൊ തന്നെ എനിക്ക് നന്ദനക്കുട്ടിയെ രക്ഷിക്കണം.
ദാസൻ പിറു പിറുത്തു കൊണ്ട് മാളൂട്ടിയെ ശ്രീജയുടെ കൈകളിൽ ഏൽപ്പിച്ചു.
ഇപ്പൊ വരാമെന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി ഓടി.
സർവ ശക്തിയുമെടുത്ത് നിർത്താതെയുള്ള ഓട്ടത്തിനിടയിലും ഒന്നു മാത്രേ അവൻ ചിന്തിച്ചിരുന്നുള്ളൂ.
നന്ദനക്കുട്ടിയുടെ സുരക്ഷ.
ഗോട്ടി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ച ഒരു കുറുമ്പിപെണ്ണ്.
അതേ അത് തന്നെയായിരുന്നു അവന്റെ നിയോഗം.
ദാസന്റെ നിയോഗം.
.
.
.
.
കമ്പ്യൂട്ടർ ശൃഖല ശരിയായ ശേഷം കാലപുരി സഭയിൽ എല്ലാവരും ഒത്തു കൂടിയിരിക്കുകയായിരുന്നു.
വൈറസ് കീഴടക്കിയതിന്റെ ആഘാതം അവരെ വിട്ടു പോകുന്നതെ ഉണ്ടായിരുന്നുള്ളു.
"അടുത്തത് ആരാ ചിത്ര ഗുപ്താ "
ഭൂമിയിൽ നിന്നും കൂട്ടിക്കൊണ്ടു വരാനുള്ള ആത്മാവ് ആരാണെന്ന് അറിയാനുള്ള വ്യഗ്രതയിൽ യമദേവൻ ചോദിച്ചു.
ഒന്നു ശ്വാസം വിട്ട ശേഷം ചിത്ര ഗുപ്തൻ പറഞ്ഞു തുടങ്ങി.
"ദേവാ.....ദാസന്റെ ഒരേയൊരു മകൾ മാളൂട്ടി വയസ് 5"
അത് കേട്ടതും കാലന്റെ ഭുജങ്ങൾ ആദ്യമായി വിറച്ചു.
അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ദണ്ഡ് നിലത്തേക്ക് ഊർന്നു വീണു.
ഉയരുന്ന
💬 Comments
View all comments