Chapter Title : യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി
അവരെന്തോ തിരയുന്ന പോലെ തോന്നി, ചായ വേണോ.. ഞാൻ ചോദിച്ചു. വേണമെന്ന് അവർ തലയാട്ടി, ഞാൻ രണ്ടു ചായ വാങ്ങിച്ചു. രണ്ടു പേരും കുടിക്കുന്നതിനിടയിൽ ഞാൻ തന്നെ മൗനം അവസാനിപ്പിച്ചു.
എവിടേയ്ക്ക് പോകുന്നു എന്ന എന്റെ ചോദ്യത്തിന് കോഴിക്കോടേക് എന്ന് പറഞ്ഞു. അത്യാവശ്യാം നന്നായി അവർ മലയാളം പറയുന്നുമുണ്ട്.
അവിടെ ആണോ വീട് വീണ്ടും ഞാൻ ചോദിച്ചു. അല്ല എന്റെ വീട് സേലം ആണ്, കോഴിക്കോട് മുക്കം ഒരു വീട്ടിൽ ജോലിക് നിൽക്കുകയാണ് എന്നവർ പറഞ്ഞു.
പിന്നെ അങ്ങോട്ട് അവരുടെ വിശേഷങ്ങളും വിവരങ്ങളും ഞാൻ ചോദിച്ചറിഞ്ഞു, അവരെന്റെയും.
അവരുടെ പേര് കല. പ്രായം 28 വയസ്സ്. ആ ചെറിയ പ്രായത്തിൽ തന്നെ അവർ വിധവ ആയിരുന്നു. രണ്ടു മക്കളുണ്ട് കലച്ചേച്ചിക്കു. അവരെ സ്വന്തം വീട്ടിലാക്കി ആണ് പുള്ളിക്കാരി ജോലിക് കേരളത്തിൽ വന്നിരിക്കുന്നത്. 2 വർഷത്തോളം ആയി അവരവിടെ ജോലി ചെയ്യുന്നു. ഇപ്പോൾ വീട്ടിൽ പോയി മക്കളെ കണ്ടു രണ്ടു ദിവസം നിന്നിട്ടുള്ള മടങ്ങി വരവാണ്. ചെറിയ മക്കളെ കുറിച്ചുള്ള ആധി പുള്ളിക്കാരുണ്ട്, വീട്ടുകാർ എതിർത്തിട്ടും ഒന്നായവർ ആയിരുന്നു കലയും ഭർത്താവും. ഭർത്താവിന്റെ മരണശേഷം അവിടുന്ന് ഇറങ്ങേണ്ടിയും വന്നു. ഒക്കെ അറിഞ്ഞപ്പോൾ എനിക്കും മനസ്സിന് പ്രയാസം.. അത് മനസ്സിലക്കിയ കല തന്നെ വിഷയം മാറ്റി മൂഡ് ചേഞ്ച് ആക്കി.
പിന്നീടുള്ള സംസാരം എനിക്ക് കാമുകി ഉണ്ടോ, എന്നൊക്കെ ആയിരുന്നു. ഞാൻ ഉള്ളത് പറഞ്ഞു, കാമുകി ഉണ്ടെന്നും അവളെ കോളേജിൽ കൊണ്ട് ചെന്നാക്കി മടങ്ങി വരികയാണെന്നും ഒക്കെ പറഞ്ഞു.
" ഓ അപടിയ, athane enna andha aalkittarunth kaappathunath" മറ്റേ ആൾടെ അടുത്ത് നിന്നും സേഫ് ആക്കിയതിനെ കുറിച്ചാണ് പറഞ്ഞത്.
ഞാൻ പറഞ്ഞു, ഹേയ് നിങ്ങൾക്കത് ഇഷ്ടപ്പെടുന്നില്ലന്നു തോന്നി, അതാണ് ഞാൻ കവർ ചെയ്തു നിന്നതെന്നു പറഞ്ഞു. അങ്ങനെ സംസാരിച്ചു സംസാരിച്ചു വിശേഷങ്ങൾ പങ്കു വെച്ച് ഞങ്ങൾ കോഴിക്കോട് എത്താറായി. ഫെറോക് എത്തിയപ്പോൾ ആണെന്ന് തോന്നുന്നു പുള്ളിക്കാരി ബാഗ് തുറന്നു മൊബൈൽ എടുത്തു. ഒരു സാംസങ് base മോഡൽ ഫോൺ. എന്നിട്ട് അതിലുള്ള സിംകാർഡ് മാറ്റി മറ്റൊരു സിംകാർഡ് എടുത്തു
💬 Comments
View all comments