0%

Chapter Title : യവനസുന്ദരി [Lee child]

Author : Lee child Read All Parts 349

അവിടുത്തെ ദൂതൻ വന്നു… അപ്പോഴേക്കും മഹിഷയുടെ പകുതി പ്രദേശങ്ങളും വിദർഭയുടെ കീഴിൽ ആയിക്കഴിഞ്ഞു…

പക്ഷേ അവർ ശാന്തിചർച്ചകായി ഒരുക്കിയിരിക്കുന്ന സ്ഥലം അവരുടെ രാജ്യത്തായിരുന്നു….

ഈ ചർച്ചയ്ക്ക് പോകുമെന്ന് ആചാര്യൻ വിലക്കി..

പക്ഷേഎനിക്ക് ഈ യുദ്ധം ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലായിരുന്നു..

ജ്യേഷ്ഠ… ഞാൻ പോകാം…

ചന്ദ്രാ നീ….

ഒന്നും പറയണ്ട…എന്നെ ഇതിന് അനുവദിക്കണം ഇങ്ങനെയെങ്കിലും ഞാനും ജ്യേഷ്ഠനെ സഹായിക്കട്ടെ….

നീ ഇപ്പോഴും ചെറുപ്പമാണ്….

എന്നെ അങ്ങനെയാണോ കണ്ടത്…

ഒരുപാട് നേരം സംസാരിച്ചിട്ടും തീരുമാനിച്ചതിന് ഒരു മാറ്റവുമില്ല…

വേറെ വഴിയല്ലാതെ ഞാനന്തിന് സമ്മതമൂളി…

ശാന്തി ചർച്ചക്കായി എനിക്ക് പകരം ചന്ദ്ര പുറപ്പെട്ടു…..

അന്ന് വൈകുന്നേരം എന്റെ മുമ്പിൽ വന്നത് എന്റെ അനിയന്റെ ചേതനയറ്റ ശരീരമായിരുന്നു… കണ്ണുകളിൽ നിന്നുംധാര ധാരയായി കണ്ണീറോഴുകി….

എന്റെ ശരീരമാകെ മരവിച്ച അവസ്ഥ….

അങ്ങനെ അനിയൻ അല്ലായിരുന്നു മറിച്ചു മകൻ തന്നെയായിരുന്നു….

എന്താണ്…. എന്താണ് തെറ്റ് പറ്റിയത്…

സേനാപതി…

ഒരു വിളി അലർച്ചയായി ഉയർന്നു…

അത് കേട്ട് രാജ്യസഭയിലുള്ള എല്ലാവരും നടുങ്ങി…

പരമ ശാന്തനും സൗമ്യ ശീലനവുമായി രാജാവിൽ നിന്ന് മറ്റൊരു മുഖമാണ് കണ്ടത് …

എന്താണ് സംഭവിച്ചത്…..

സേനാപതി പേടിച്ച് വിറച്ചു കൊണ്ട് ഉത്തരം നൽകി…

അത്…….ശാന്തി ചർച്ച…..അതിൽ ചതിയുണ്ടായിരുന്നു….

അവസാനം വരെ ജീവനുണ്ടായിരുന്ന ഭടൻ ശാന്തിചർച്ചയുടെ മറവിൽ നമ്മളെ ചതിയിലൂടെ ആക്രമിക്കാൻ ശ്രമിച്ചു…

അവസാന നിമിഷം വരെ പൊരുതി നിൽക്കാൻ അങ്ങയുടെ അനുജൻ….

മഹാസേനയെ സജ്ജമാക്കു…

ഇനി…ഈ… ഭൂമിയിൽ…. അങ്ങനെയൊരു രാജ്യം വേണ്ട…..

ആ രാത്രി തന്നെ വമ്പിച്ച സൈന്യത്തോട് കൂടി അഗസ്ത്യ മഹിഷരാജ്യം ആക്രമിച്ചു….

ദേവേന്ദ്രയെ ക്രൂരമായി വകവരുത്തി…

ഇതിൽ മഹിഷായിലെ ജനങ്ങളും വളരെ സന്തുഷ്ടനായിരുന്നു…

തന്നെ കാണാൻ വന്ന ജനങ്ങൾക്ക് മുന്നിൽ അഗസ്ത്യ ഉറക്കെ പ്രഖ്യാപിച്ചു….

ഇനി മഹിഷ ഇല്ല…..വിദർഭ  മാത്രം…

________________

അഗസ്ത്യ യുദ്ധത്തിൽ വിജയിച്ചു, അവന്റെ രാജ്യത്തെ വിദേശ ഭരണത്തിൽ നിന്ന് രക്ഷിച്ചു. എന്നാൽ ആ വിജയം താങ്ങാനാവാത്ത ഒരു നഷ്ടം ഉണ്ടാക്കി…..  സ്വന്തം കൂടപ്പിറപ്പിന്റെ ജീവൻ…..

വിജയം ശൂന്യമായി തോന്നി, അവന്റെ അവശേഷിച്ച ഒരേയൊരു കുടുംബത്തിന്റെ രക്തത്താൽ കളങ്കപ്പെട്ട ഒരു വിജയം….

ഏകനായ രാജകുടുംബാംഗം എന്ന നിലയിൽ,

💬 Comments

View all comments