തിരിഞ്ഞുനോട്ടം 2 [Danilo] 195

ഇടനാഴിയിലൂടെ പോയാൽ ആദ്യം ഇടതുവശം ഒരു ബെഡ്‌റൂം,.വീണ്ടും നേരെപോയാൽ അടുക്കള, അതിലെ പുറത്തിറങ്ങിയാൽ ഒരു ചെറിയ വർക്കിങ് ഏരിയയും സ്റ്റോറേജ് റൂം പോലെ ഒരു ഭാഗവും. അവിടുന്ന് നോക്കിയാൽ തൊഴുത്ത്‌ കാണാം. വീടിന്റെ പുറത്തു ഇടതുഭാഗത്താണ് പശു തൊഴുത്തും കോഴികൂടൊക്കെ. അതുകഴിഞ്ഞാൽ റബ്ബർ തോട്ടമാണ്. വീടിന്റെ വലതു ഭാഗത്തുകൂടെയാണ് റോഡിൽനിന്നും വഴി ഇറങ്ങി വരുന്നത്. വീടിന്റെ പുറകുവശം ഒരു 2m വീതിയെ ഉള്ളു. പിന്നെ മണ്ണിന്റെ ബിത്തിയാണ്. അതിന്റെ മുകളിലാണ് റോഡു പോകുന്നത്.വീടിന്റെ ഓപ്പോസിറ്റ് ഇടതുഭാഗമം ചേർന്നു മുറ്റത്തു തന്നെ വിറകുപെര ഉണ്ട്. അതിനെ ചുറ്റിപറ്റിയാണ് ലില്ലിയമ്മയ്ക് ജനിക്കാതെ പോയ മോനായ ജിമ്മി എന്ന അവരുടെ വളർത്തു നായയുടെ വാസം.വീടിന്റെ മുൻവശത്തു മുറ്റം കഴിഞ്ഞാൽപ്പിന്നെ താഴേക്കു പടികളാണ്. പടികൾ ഇറങ്ങി പോകുമ്പോൾ ഇരുവശവും കൊക്കോ തോട്ടം. പടികൾ ഇറങ്ങി ചെല്ലുന്നത് ഒരു തോട്ടിലേക്കാണ്. നല്ല തെളിനീരോഴുകുന്ന തോട്. പറയും ചരലും നിറഞ്ഞ വൃത്തിയുള്ള അടിഭാഗം ചില ഭാഗങ്ങളിൽ പാറക്കൂട്ടം ഉയർന്നു നില്കുന്നു ചില ഭാഗങ്ങളിൽ മുട്ടുവരെയും, ചിലയിടത്തു അരക്കു മുകളിലും അഴമുണ്ട്.തൊടിന്റെ ഈ ഭാഗത്തു ഒരു 20 m നീളത്തിനുള്ളിൽ രണ്ടുവശങ്ങളിലും വലിയ പാറകെട്ടുകൾ ഉള്ളതുകൊണ്ട് അത്ര ടെയ്‌ൻജർ അല്ല.ഷട്ടർ തുറക്കുമ്പോ ഇടക്ക് വെള്ളം കൂടുമെന്നല്ലാതെ ഒഴുക്കിൽ പെട്ടുപോകുവോന്നുമില്ല. ഏതാണ്ട് ഈ ഭാഗത്തു 10 m അടുത്ത് വീതിയുണ്ട്. തോട് കഴിഞ്ഞാൽ പിന്നെ കയറിപോകുമ്പോൾ റബർ തോട്ടമാണ്. രണ്ടു മലകളുടെ സംഗമ സ്ഥാനത്താണ് തോടോഴുകുന്നത്. റബ്ബർ തോട്ടം ആ ഭാഗം ഏതാണ്ട് മുഴുവനും ഇവരുടെയാണ്. അത് കഴിഞ്ഞാൽ.മത്തായി സാറെന്ന് പറയുന്ന ഒരു മൊതലാളിയുടെയാണ്.
ഞങ്ങൾ ഓട്ടോയിൽ നിന്നും ഇറങ്ങി, ഞാൻ ലില്ലിയമ്മേട ബാഗും എടുത്തോണ്ട് താഴേക്കു വീട് ലക്ഷ്യമാക്കി നടന്നു. ലില്ലിയമ്മ ഓട്ടോയ്ക് പൈസയും കൊടുത്ത് വന്നു. ഞങ്ങൾ ഇറങ്ങിചെല്ലുമ്പോൾ ജോർജ് ചാച്ചൻ 63വയസ്സ്( ലില്ലിയമ്മയുടെ ഹസ്ബെന്റ )ഏതാണ്ട് എന്റെയത്രതന്നെ ഉയരം, ഇരുനിറം, മുഖംമാത്രം അല്പം കരിവാളിച്ചിട്ടുണ്ട്, നല്ല ഉറച്ച രോമവൃതമായ ശരീരം, സാൾട്ട് &പെപ്പെർ മൂടി കറുത്ത നല്ല കട്ടി മീശ, ഒരു കണ്ണടയും ഉണ്ട്. എന്തൊക്കെയോ കറകൾ പറ്റിപ്പിടിച്ച ഒരു കൈലി മാത്രവാണ് ഇപ്പോൾ വേഷം.. മുറ്റത്തുന്നു വലത്തോട്ട് റബർ തോട്ടത്തിന്റെ തുടകത്തിൽത്തന്നെ സ്ഥാപിച്ചിരിക്കുന്ന റബ്ബർ ഷീറ്റാകുന്ന മെഷീൻ ഉള്ള നാലുവശവും തുറന്ന ഒരു ചെറിയ കെട്ടിടത്തിൽ ഷീറ്റാടിച്ചുകൊണ്ടിരിക്കുകയാണ്.
ലില്ലിയമ്മ -” അച്ഛായോ….ഇതാരാനു നോക്കിക്കേ ”
ചാച്ചൻ മെഷീൻ ഓഫാക്കി എന്നെ അവിടുന്ന് നോക്കികൊണ്ട്‌ ഞങ്ങളുടെ അടുത്തേക് വന്നു.
ലില്ലിയമ്മ -” മനസ്സിലായോ അച്ഛാ ഇവനെ “( അച്ചായനെ ഷോർട്ടാക്കി ആ ഭാഗങ്ങളിൽ വിളിക്കുന്നതാണ് അച്ചാന് )
ഞാൻ ജോർജ് ചാച്ചനെ നോക്കി ഒന്ന് ചിരിച്ചു.
ചാച്ചൻ -“ഇവൻ നമ്മുടെ കുഞ്ഞൂട്ടനല്യോ ”
ചാച്ചനെന്നെ മനസിലായി, അടുത്തേക് വന്നു എന്റെ കയ്യിൽ പിടിച്ചു.
ചാച്ചൻ -” ചാച്ചനെ മറന്നൊടാ, നീ എന്റായാത്രേം ആയല്ലോ. ലിസിടെ കല്യാണത്തിന് നീ ദേ ഇത്രേ ഉള്ളു ”
ലില്ലിയമ്മ -” അച്ഛന് കണ്ടപ്പോൾ തന്നെ മനസ്സിലായോ, എനിക്ക് ഇവനെ കണ്ടിട്ട് മനസിലായതെയില്ല, ഡെയ്സി പറഞ്ഞപോഴാ പിടികിട്ടിയത്. ”
ചാച്ചൻ -” ഇവന് പൊടി താടിയും മീശയും വന്നെന്നല്ലേ ഉള്ളു, പഴയ ആ വട്ടമുഖം പോയി. കൊറച്ചു ക്ഷീണിച്ചിട്ടുണ്ട്, അത് പൊക്കം വെച്ചതുകൊണ്ടാ. പക്ഷെ ഇവന്റെ ചിരി ഇപ്പഴും പഴേത് കണക്കാ ”
ഞാൻ -” ചാച്ചാ, സുഖവല്യോ? ”
ചാച്ചൻ -” ചെറിയ കൃഷി പണിയൊക്കെയായിട്ട് അങ്ങനെ പോന്നു, നീ എന്തുവാ ഇപ്പോ പഠിക്കുന്നെ? ”
ഞാൻ -” ഇപ്പോ +2 കഴിഞ്ഞു, വെക്കേഷൻ തുടങ്ങി “

The Author

8 Comments

Add a Comment
  1. നന്നായി എഴുതി…വായിക്കാൻ സുഖമുള്ള ഒഴുക്കുള്ള ഭാഷ…. വളരെ ഇഷ്ടമായി

  2. കഥ സൂപ്പർ ആയിട്ടുണ്ട്. നല്ല variety theme. അമ്മയുമായുള്ള സമാഗമത്തിനു അമ്മാമ സഹായിക്കുന്നതതും അമ്മാമ അമ്മയെ അതിനു പ്രേരിപ്പിക്കുന്നതും പ്രമേയമാക്കി ഒരു ഭാഗം ചെയ്യാമോ..

    1. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി. നമ്മുടെ നാട്ടിലെയും കുടുംബങ്ങളിലെയും സാഹചര്യങ്ങളിൽ,ഒരിക്കലും നടക്കാത്ത,കളി മാത്രം വിവരിക്കുന്ന ഒരു രീതിയല്ല ഇതിനുള്ളത്.കഥയാണെങ്കിലും അല്പം വിശ്വസിനീയമായ സാഹചര്യങ്ങളും, കളികളുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. തീർച്ചയായും താങ്കൾ പറഞ്ഞപോലെ ഒരു സാഹചര്യം വരാതിരിക്കില്ല. നമുക്ക് നോകാം.

  3. ?????????????❤️❤️❤️

  4. ❤❤❤❤❤❤

  5. നല്ല കഥ. വ്യത്യസ്തമായ തീം. അടിപൊളി ❤???.

Leave a Reply

Your email address will not be published. Required fields are marked *