രമ്യയും നോക്കും. രാഹുലിന്റെ കണ്ണിൽ തനിക്ക് വേണ്ടി മാത്രം എരിയുന്ന ഒരു തീ അവൾ കാണും. അനുശ്രീയോടുള്ള സ്നേഹം വേറെ. ഇത് വേറെ. പേരിടാൻ കഴിയാത്ത വേറെ.
ഒരു ദിവസം രമ്യയുടെ സാരിത്തുമ്പ് നിലത്ത് വീണു. കുനിഞ്ഞ് എടുക്കാൻ പോയപ്പോൾ രാഹുൽ പിടിച്ചുനിർത്തി. “ഞാൻ എടുക്കാം.”
അവൻ കുനിഞ്ഞ് സാരിത്തുമ്പ് എടുത്തു. നേരെ നിവർന്ന് രമ്യയുടെ കയ്യിൽ കൊടുത്തു. വിരലുകൾ മുട്ടി. ഇത്തവണ കുറച്ച് നേരം.
“സൂക്ഷിക്കണം” രാഹുൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എന്ത്?” രമ്യയുടെ ശബ്ദം വിറച്ചു.
“വീഴാതെ… നീ.”
‘നീ’. ഇപ്പോൾ അവൻ ‘ചേച്ചി’ എന്നോ ‘രമ്യേ’ എന്നോ വിളിക്കാറില്ല. ‘നീ’ എന്ന്. വളരെ അടുപ്പമുള്ള, വളരെ സ്വന്തമായ ‘നീ’.
രമ്യയുടെ കണ്ണ് നിറഞ്ഞു. അവർ തിരിഞ്ഞുനിന്നു. “ചായ തണുക്കുന്നേ” എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി. അവിടെ നിന്ന് കുറച്ച് നേരം വന്നില്ല.
അനുശ്രീയുടെ വരവ്
മൂന്ന് ദിവസം കഴിഞ്ഞ് അനുശ്രീ തിരിച്ചുവന്നു. “അമ്മേ! ഏട്ടാ!” എന്ന് വിളിച്ച് ഓടിവന്നു.
വീട് വീണ്ടും ശബ്ദമയമായി. ചിരിമയമായി.
രാഹുൽ അനുശ്രീയെ കെട്ടിപ്പിടിച്ചു. “സുഖായിരുന്നോ ടൂർ?” എന്ന് ചോദിച്ച് നെറ്റിയിൽ ചുംബിച്ചു.
രമ്യ നോക്കിനിന്നു. ചിരിച്ചു. ഉള്ളിൽ എന്തോ പൊട്ടിത്തെറിക്കുന്നത് പോലെ തോന്നിയെങ്കിലും ചിരിച്ചു. “മോൾക്ക് ചായ എടുക്കട്ടെ?” എന്ന് ചോദിച്ചു.
പഴയപോലെ തന്നെ. മൂന്ന് പേരും ഒരുമിച്ചിരുന്നു. തമാശ പറഞ്ഞു. ചിരിച്ചു. രാഹുൽ ഇടയ്ക്ക് അനുശ്രീയുടെ കവിളിൽ നുള്ളി, ചുണ്ടിൽ ചുംബിച്ചു.
പക്ഷേ ഇപ്പോൾ രമ്യയുടെ മുഖത്ത് ഭാവഭേദമില്ല. അവർ ശീലിച്ചിരുന്നു. അല്ലെങ്കിൽ ശീലിപ്പിച്ചിരുന്നു.
