അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു പ്രതീക്ഷ വന്നു.
“സത്യമായിട്ടോ?”
“അതേടാ മച്ചാ. വീട്ടിൽ കുത്തിയിരുന്നു ചാകുന്നതിലും നല്ലത് ഇതാ. കാശും കിട്ടും, പുറത്തിറങ്ങി കറങ്ങുകയും ചെയ്യാം.”
അവൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ഒന്ന് തെളിഞ്ഞു. ഇത്രയും ദിവസങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഒരു വഴി കിട്ടിയ പോലെ തോന്നിയത്.
“എവിടെയാ ജോയിൻ ചെയ്യേണ്ടത്?” ഞാൻ ഉടനെ ചോദിച്ചു.
“ഞാൻ നമ്പർ അയക്കാം. നാളെ പോയി കണ്ടാൽ മതി. നിനക്ക് ബൈക്ക് ഉണ്ടല്ലോ… പെട്ടെന്ന് കിട്ടും.”
അവൻ നമ്പർ അയച്ചതും ഞാൻ അധികം ആലോചിച്ചില്ല. വീട്ടിൽ കുത്തിയിരുന്നു പ്രാന്താകുന്നതിലും നല്ലത് ഇതാണെന്ന് എനിക്ക് തോന്നി.
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ കാർത്തി തന്ന അഡ്രസിലേക്ക് പോയി. ചെറിയൊരു ഓഫീസായിരുന്നു. അവിടെ കുറച്ച് കാര്യങ്ങൾ ചോദിച്ചു, ലൈസൻസും ബൈക്കിന്റെ പേപ്പറും ഒക്കെ നോക്കി. പിന്നെ ഒരു ബാഗും ഐഡി കാർഡും തന്നു. അങ്ങനെ ഞാൻ ഫുഡ് ഡെലിവറി ജോലിയിൽ ജോയിൻ ചെയ്തു.
ആ ജോലി തുടങ്ങിയതോടെ ജീവിതത്തിന് ഒരു ചെറിയ മാറ്റം വന്ന പോലെ തോന്നി. ഇത്രയും ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങി ആളുകളെ കാണാനും റോഡിലൂടെ കറങ്ങാനും പറ്റുന്നുണ്ടായിരുന്നു. പോലീസിനെ പേടിക്കാതെ സ്വതന്ത്രമായി പുറത്തു നടക്കാൻ പറ്റുന്നത് തന്നെ വലിയ ആശ്വാസമായിരുന്നു.
പക്ഷേ ജോലി തുടങ്ങിയ ശേഷം അതിന്റെ മറ്റൊരു വലിയ ഗുണം എനിക്ക് മനസ്സിലായി — മിക്ക കസ്റ്റമേഴ്സും പെൺകുട്ടികളായിരുന്നു. പ്രത്യേകിച്ച് കൊറോണ സമയത്ത് എല്ലാവരും വീട്ടിലായതുകൊണ്ട്, പല പെൺകുട്ടികളും വളരെ കാഷ്വൽ ഡ്രസിലായിരിക്കും വാതിൽ തുറക്കുക. ചിലർ ഓവർസൈസ് ടി-ഷർട്ടിലും, ചിലർ ചെറിയ ഷോർട്സിലും, ചിലർ വീട്ടിലെ കംഫർട്ടിൽ ആയതുകൊണ്ട് ഒട്ടും മേക്കപ്പോ ഒന്നുമില്ലാതെ.
