“എനിക്കറിയാമായിരുന്നു തിരുമേനീ… നേരത്തെ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു… സാരമില്ല…തിരുമേനി എല്ലാം തുറന്ന് പറഞ്ഞല്ലോ…”..
അത്രയേ യമുന പറഞ്ഞുള്ളൂ..
“മോളേ… മോളുടെ ഭർത്താവിന്റെ ബിസിനസ് തകരാനുളള കാരണം അദ്ദേഹത്തിന്റെ പിടിപ്പ് കേടാ… ഇത്തരം ബിസിനസ് ചെയ്യാനുള്ള കൗശലമൊന്നും അയാൾക്കില്ല… കണ്ടാൽ തന്നെ അറിയാം,ഒരു
പാവം… “..
“എന്നാലും തിരുമേനീ, ജീവിക്കണ്ടേ… അതിന് വരുമാനം വേണ്ടേ…?”..
“ ഉം.. വേണം… അതിന് ചെറിയ എന്തേലും കച്ചവടം നോക്കാം…ഞാനും സഹായിക്കാം…”..
“ എന്നാലും തിരുമേനി, കുറച്ചൂടെ കടം തീർക്കാനുണ്ട്… മക്കളുടെ ഫീസാ ഇപ്പോ ഒരു പ്രശ്നം… എപ്പഴാ അവരെ സ്കൂളീന്ന് പുറത്താക്കുകാന്നറിയില്ല… “..
അതായിരുന്നു യമുനയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം..
“എത്ര രൂപ ഫീസടക്കാനുണ്ട്… ?”..
“എൺപതിനായിരം… അതടച്ചാ ഒരു വർഷം പിന്നെ ആ തലവേദന ഉണ്ടാവില്ല… അത്രയും പൈസയൊന്നും ഇപ്പോ കൂട്ടിയാ കൂടില്ല… “..
യമുന നിരാശയോടെ പറഞ്ഞു..
പവിത്രൻ കുഞ്ഞാപ്പൂനെ അടുത്തേക്ക് വിളിച്ചു.. പിന്നെ തന്റെ മൊബൈൽ അവന്റെ കയ്യിലേക്ക് കൊടുത്തു..
“യമുനാ… കുട്ടികൾ പഠിക്കുന്ന സ്കൂളിലെ അക്കൗണ്ട് നമ്പർ പറഞ്ഞ് കൊടുക്ക്…”..
യമുനക്കൊന്നും മനസിലായില്ല..
“ പറ ചേച്ചീ… ആ പൈസ നമുക്കയച്ച് കൊടുക്കാം… “..
“അയ്യോ… വേണ്ട ഉണ്ണീ… അതൊക്കെ ഞാൻ പിന്നെ അടച്ചോളാം…”..

എവിടെ ആയിരുന്നു സ്പബ്ലർ വെയ്റ്റിംഗ് ഫോർ സൂസൻ ഫെർണാണ്ട്‌സ്
നന്നായിരിക്കുന്നു
അടുത്ത കഥ ഉടനെ വേണം